top of page
Digital Archive

Find Past Articles
Other ways to find an Article

Archive
Category Menu


സൗധങ്ങൾ
യേശു ഒരു മനുഷ്യൻ മാത്രമായിരുന്നു എന്നും, തൻ്റെ വിശുദ്ധ ജീവിതം വഴി ദൈവം തനിക്കടുത്തേക്ക് അവനെ വിളിച്ചു ചേർത്തതാണെന്നും ഈജിപ്റ്റിലെ അലക്സാൻഡ്രിയൻ സഭയിലെ ആരിയുസ് എന്നൊരു വൈദികൻ വാദിച്ചു. അപ്പസ്തോലന്മാരുടെ കാലം മുതൽ ഉള്ള വിശ്വാസത്തെയാണ് ഏതാണ്ട് രണ്ടര നൂറ്റാണ്ടിനുശേഷം ആരിയൂസ് തിരസ്കരിച്ചു പറഞ്ഞത്. ആദിമസഭയും വിശ്വാസവും അപകടത്തിലാകുന്ന ഘട്ടത്തിൽ അന്നത്തെ റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റൻ്റൈൻ ഒന്നാമൻ സഭാ പിതാക്കന്മാരെ എല്ലാം നൈസിയയിൽ വിളിച്ചു ചേർത്തു. പാശ്ചാത്യ-പൗരസ്ത്യ ലോകങ്ങളിൽ അ

George Valiapadath Capuchin
Dec 14, 2025


സ്വീകർത്താക്കൾ
സ്നാപക യോഹന്നാൻ ഹേറോദേസിൻ്റെ കാരാഗൃഹത്തിലായിരിക്കേ തൻ്റെ ഏതാനും ശിഷ്യരെ യേശുവിൻ്റെ അടുക്കലേക്ക് അയക്കുന്നുണ്ട്. വരാനിനിരിക്കുന്നവൻ നീ തന്നെയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ" എന്നതാണ് അയാൾ അവരെക്കൊണ്ട് ചോദിപ്പിക്കുന്നത്. "നിങ്ങൾ കാണുന്നതും കേൾക്കുന്നതും യോഹന്നാനെ അറിയിക്കുവിൻ" എന്നു പറഞ്ഞിട്ട് താൻ വഴി സംഭവിക്കുന്ന കാര്യങ്ങൾ യേശു അവരോട് പറഞ്ഞുകേൾപ്പിക്കുന്നുണ്ട്. യോഹന്നാന് തന്നെക്കുറിച്ചുതന്നെ ഒരിക്കലും സംശയം ഉണ്ടായിരുന്നിട്ടില്ല. വ്യക്തമായിരുന്നു കാര്യങ്ങൾ അയാൾക്ക്. ദൈ

George Valiapadath Capuchin
Dec 10, 2025


പക്ഷാഘാതം
ഇടതുപക്ഷം, വലതുപക്ഷം, മധ്യമപക്ഷം, മധ്യമഇടത്, മധ്യമവലത്, തീവ്രവലത്, തീവ്രഇടത് എന്നെല്ലാം രാഷ്ട്രീയ/പ്രത്യയശാസ്ത്ര വൈഭിന്ന്യങ്ങളെക്കുറിച്ച് എപ്പോഴും പറഞ്ഞുകേൾക്കുന്നതാണ്. ഫ്രഞ്ച് വിപ്ലവകാലത്ത് ദേശീയ നിയമസഭയിൽ യാഥാസ്ഥിതിക പക്ഷം - പഴയ രാജാധികാര രീതികൾ തുടരണമെന്ന് വാദിച്ചവർ ഹാളിൽ വലതുഭാഗത്തും, മാറ്റത്തിനും റിപ്പബ്ലിക്കിനുംവേണ്ടി വദിച്ചവർ ഹാളിൽ ഇടതുവശത്തും, ഭരണഘടനാവിധേയമായ രാജഭരണത്തിന് താല്പര്യപ്പെട്ട മിതവാദികൾ സഭയിൽ മധ്യത്തിലും ഇരിപ്പുറപ്പിച്ചതിനു പിന്നാലെയാണ് ഇടതുപക്ഷം, വലതുപക്ഷം

George Valiapadath Capuchin
Dec 9, 2025


ആശ്വാസം
"ദൈവം അരുൾച്ചെയ്യുന്നു, ആശ്വസിപ്പിക്കുവിൻ. എൻ്റെ ജനത്തെ സമാശ്വസിപ്പിക്കുവിൻ. അവളോട് സൗമ്യമായി സംസാരിക്കുകയും പ്രഘോഷിക്കുകയും ചെയ്യുവിൻ" - ഈ നിയോഗവുമായാണ് ഒരു പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നത് (ഏശ. 40:1-2). എന്തൊരു കരുണയാണ്, സഹാനുഭൂതിയാണ് ദൈവത്തിന് ! ഒത്തിരി കണ്ണീരുകുടിച്ച്, ഒട്ടേറെ സഹനങ്ങളിലൂടെ കടന്നുവന്നിട്ടുള്ളവരാണ്. ഇനിയും അവർ വേദന താങ്ങില്ല. അവരുടെ മുറിവുകളിൽ അവർക്ക് തൈലമാണ് വേണ്ടത്. അവരുടെ വടുക്കളിൽ അവർക്ക് കനിവിൻ്റെ തലോടലാണ് വേണ്ടത്. അവരുടെ വിങ്ങുന്ന ഹൃദയങ്ങൾക്കുമേൽ സഹ-ത

George Valiapadath Capuchin
Dec 9, 2025


പുല്ല്
ജ്യൂറാസിക് പാർക്കിലാണ് ഞങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞിട്ട് ഏറെ നാളായില്ല. ഞങ്ങൾ ഇപ്പോൾ ഉള്ള സംസ്ഥാനത്താണ് (മൺടാന) ലോകത്തിൽ ഏറ്റവുമധികം ഡിനോസറുകളുടെ ഫോസ്സിലുകൾ കണ്ടെടുത്തിട്ടുള്ളത്. ഇപ്പോഴും കണ്ടെടുത്തു കൊണ്ടിരിക്കുന്നു. ഈ സംസ്ഥാനത്ത് പലയിടത്തായി ഡിനോസർ മ്യൂസിയങ്ങളും ഡിനോസർ പാർക്കുകളുമായി പതിന്നാലെണ്ണം ഉണ്ട് എന്നത് ഒരു പുതിയ അറിവായിരുന്നു. അങ്ങനെയാണ് മൂന്നു മണിക്കൂർ അകലെയുള്ള ബോസ്മൻ സിറ്റിയിലെ റോക്കീസ് മ്യൂസിയം കാണാൻ കഴിഞ്ഞമാസം പോയത്. 660 ലക്ഷം വർഷങ്ങൾക്കു

George Valiapadath Capuchin
Dec 8, 2025


നിരീക്ഷണം
അനുഭവങ്ങൾ എല്ലാവർക്കും ഉള്ളതാണ്. ഭൗതിക ലോകവുമായുള്ള വിനിമയം ഏതൊരാൾക്കും അനുഭവങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. ആരംഭം നിരീക്ഷണങ്ങളിലാണ്. നിരീക്ഷണങ്ങളെ ദീർഘിപ്പിക്കുമ്പോൾ ശ്രദ്ധ ഉണ്ടാകുന്നു. അനുഭവത്തെ ബോധപൂർവ്വം ശ്രദ്ധിക്കുമ്പോൾ ആദ്യമുണ്ടാകുന്നത് അനുകരണമാണ്. നിറം, രൂപം, ചലനം, ശബ്ദം, സ്വഭാവം, ചിത്രം, ശില്പം, നൃത്തം, സംഗീതം, നാട്യം. അനുഭവത്തെ മിക്കവരുംതന്നെ ബോധപൂർവം ശ്രദ്ധിക്കാറില്ല. കാരണം, ശ്രദ്ധ കൊടുക്കാൻ നില്ക്കണം, ഇരിക്കണം. ഭൂരിഭാഗം പേരും ജീവിതത്തിൽ തത്തിക്കളിച്ച് സദാചലിച്ച് അങ്ങ്

George Valiapadath Capuchin
Dec 6, 2025


കാത്തിരിക്കാം
പൗരുഷം - സ്ത്രൈണത എന്നിവ അടിസ്ഥാനപരമായി ആണിനോടും പെണ്ണിനോടും ചേർത്ത് നിശ്ചയിക്കപ്പെട്ടിട്ടുള്ള സാമൂഹികവും സാംസ്കാരികവുമായ സ്വഭാവങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. വിശ്രുത സ്വിസ്സ് മനശ്ശാസ്ത്രജ്ഞനായ കാൾ യുങിൻ്റെ അഭിപ്രായത്തിൽ പൂർണ്ണസ്ത്രീയോ പൂർണ്ണപുരുഷനോ എവിടെയുമില്ല. ഏതു സ്ത്രീയിലും അന്തർലീനമായി ഒരു പുരുഷനും ഏതു പുരുഷനിലും അന്തർലീനമായി അഥവാ അബോധതലത്തിൽ ഒരു സ്ത്രീയും ഉണ്ട്. പുരുഷനിലുള്ള സ്ത്രീത്വത്തെ അദ്ദേഹം 'ആനിമ' എന്നും സ്ത്രീയിലുള്ള പൗരുഷത്തെ 'ആനിമൂസ്'

George Valiapadath Capuchin
Dec 4, 2025


സമാധാനം
ഇക്കഴിഞ്ഞ നവംബർ 22 -ാം തിയ്യതി വത്തിക്കാൻ ചത്വരത്തിൽ വന്നുചേർന്ന തീർത്ഥാടകരോടായി ലിയോ മാർപാപ്പാ നല്കിയ വിശ്വാസബോധന സന്ദേശം വളരെ ശക്തമായിരുന്നു. ഒരു സോഷ്യലിസ്റ്റ് ആയി ജീവിതമാരംഭിച്ച്, പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്ന അമേരിക്കൻ മാധ്യമപ്രവർത്തകയും തൊഴിലാളി സംഘടകയും ആയിരുന്ന ഡോറത്തി ഡേയ് എന്ന ആക്റ്റിവിസ്റ്റിനെ മുൻനിർത്തിയായിരുന്നു മാർപാപ്പയുടെ സന്ദേശം. അവളുടെ ഉള്ളിൽ സ്നേഹത്തിൻ്റെ അഗ്നിയുണ്ടായിരുന്നു. തന്റെ രാജ്യത്തിന്റെ വികസന മാതൃക എല്ലാവർക്കും ഒരേപോലെ അവസരങ്ങൾ.

George Valiapadath Capuchin
Dec 4, 2025


കാണാത്ത സ്വപ്നം
ചരിത്രം മുന്നോട്ടാണ് പോകുന്നത് - സംശയമില്ല. എന്നാൽ മാനവികതയും മാനവരും മുന്നോട്ടാണോ പോകുന്നത്? ചിലർ പറയും മാനവർ മുന്നോട്ടാണ്, എന്നാൽ മാനവികത പിന്നോട്ടാണ് പോകുന്നതെന്ന്. അങ്ങനെ പറയാൻ അവർക്ക് അനുഭവജ്ഞാനപരമായ (empirical) ധാരാളം വിവരങ്ങൾ (data) ഉണ്ടാകും. ഒത്തിരി തിരുവചനങ്ങളും അവരുടെ നിലപാടിനെ പിന്താങ്ങാൻ കണ്ടേക്കും. നേരേ തിരിച്ച് വിശ്വസിക്കുന്നവരും ധാരാളം ഉണ്ട്. ചരിത്രവും മാനവരും മാനവികതയും മുന്നോട്ടു തന്നെയാണ് പോകുന്നത് എന്നും, ചരിത്രത്തെ ചിലപ്പോൾ മുന്നിലും ചിലപ്പോൾ നടുവിലും ചിലപ

George Valiapadath Capuchin
Dec 3, 2025


യജ്ഞം
യേശു യുഗാന്ത്യ കാലങ്ങളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ഏതോ വിദൂരസ്ഥിതമായ ഒരു കാലത്ത് സംഭവിക്കുന്ന കാര്യങ്ങൾ മാത്രമല്ല. നാമുമായി ബന്ധമില്ലാത്ത കാര്യങ്ങളുമല്ല. ഒരേ സമയം ഭാവ്യുന്മുഖവും വർത്തമാനാടിസ്ഥിതവുമാണവ. യുഗാന്ത്യത്തിൽ ഇന്നയിന്ന പോലെയാവും കാര്യങ്ങൾ എന്നു പറഞ്ഞിട്ട്, അതിനാൽ നിങ്ങൾ ഇന്നയിന്ന പോലെ ചെയ്യുവിൻ - എന്ന മുറക്കാണ് അവൻ്റെ പ്രബോധനങ്ങൾ. രണ്ടു കാര്യങ്ങളാണ് ജീവിതത്തിൽ പാലിക്കേണ്ടതായി അവൻ ഉദ്ബോധിപ്പിക്കുന്നത്. ഒന്ന്: ജാഗരൂകരായിരിക്കുവിൻ (Mt. 24:42); രണ്ട്: ഒരുങ്ങിയിരിക്കുവിൻ

George Valiapadath Capuchin
Dec 2, 2025


പരിപാലനം
സഭാചരിത്രം വായിക്കുമ്പോൾ അധികാരപ്രമത്തത കാട്ടിയ, സഭയെ ശ്രദ്ധിക്കാതെയും പരിപാലിക്കാതെയും സ്വന്തം കാര്യം നോക്കിയ മാർപാപ്പാമാരെ പൂർവ്വകാലങ്ങളിൽ നമുക്ക് കാണാനാവും. എന്നാൽ കഴിഞ്ഞ 100 വർഷത്തിൽ സഭയെ നയിച്ച മാർപാപ്പാമാർ 9 പേരും അസാധാരണ വ്യക്തി മാഹാത്മ്യം ഉള്ളവരും അതിശയിപ്പിക്കുംവിധം സുന്ദരമായ നിലപാടുകൾ എടുത്തവരുമായിരുന്നു. പീയൂസ് XI, പീയൂസ് XII, ജോൺ XXlll, പോൾ VI, ജോൺ പോൾ I, ജോൺ പോൾ II, ബെനഡിക്റ്റ് XVI, ഫ്രാൻസിസ്, ലിയോ XIV. എല്ലാ മെത്രാന്മാരും സാങ്കേതികമായി മാർപാപ്പക്ക് തുല്യർതന്നെയ

George Valiapadath Capuchin
Nov 28, 2025


ദ്വന്ദ്വം
മുമ്പും ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. എഴുതിയിട്ടുണ്ടെങ്കിലും പഴയ തെറ്റുകളിൽ ഞാൻ വീണ്ടും വീണ്ടും വീണിട്ടുമുണ്ട്. ബൈനറികൾ എന്നത് അടുത്തകാലത്തായി ഉയർന്നുവന്നിട്ടുള്ള ഒരു സങ്കല്പനമാണ്. എല്ലാക്കാലത്തും അതുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് നാം അതേക്കുറിച്ച് ബോധമുള്ളവരാകുന്നത്. കംപ്യൂട്ടർ ഉപയോഗിക്കുന്നത് ബൈനറി ഭാഷയാണ്. അതേക്കുറിച്ചല്ല പറയുന്നത്. ലോകത്തെയാകമാനം കറുപ്പും വെളുപ്പുമായി തിരിക്കുന്നതിനെക്കുറിച്ചാണ്. ശരി-തെറ്റ്; ഇരുട്ട്-വെളിച്ചം; സത്യം-അസത്യം; യാഥാസ്ഥിതികർ- പുരോഗമനവാദികൾ; ദ

George Valiapadath Capuchin
Nov 27, 2025


മറവി
"അവനവനാത്മസുഖത്തിനാചരിക്കുന്നവ യപരന്ന് സുഖത്തിനായ് വരേണം" എന്നാണ് നാരായണ ഗുരു കേരളീയരെ ഉദ്ബോധിപ്പിച്ചത്. ഒരു തരത്തിൽ നോക്കിയാൽ ക്രിസ്തീയ സന്ന്യാസം അവനവനാത്മസുഖത്തിനുള്ള ആചരണമാണ്. ക്രിസ്തീയതയിലാവട്ടെ, അവനവനിസം എന്നൊന്ന് സാധ്യമല്ലതാനും. അപ്പോൾ ക്രിസ്തീയ സന്ന്യാസ ജീവിതം കഴിക്കുന്നവർ സത്യത്തിൽ ക്രിസ്തുവിനെ സ്നേഹിച്ച് അടുത്തനുകരിക്കാനാണ് സന്ന്യാസജീവിതം തെരഞ്ഞെടുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അവർ അവർക്കു വേണ്ടി മാത്രമല്ല, തങ്ങളുടെ ജീവിതം വഴി മൊത്തം സഭയ്ക്കും ലോകത്തിനും ഒരു നവഭാ

George Valiapadath Capuchin
Nov 26, 2025


സൂചനകൾ
ക്രിസ്തീയ സന്ന്യാസജീവിതത്തെക്കുറിച്ച് പലർക്കും എത്രകണ്ട് പോസിറ്റീവായ കാഴ്ചപ്പാടും നിലപാടുമാണ് ഉള്ളത് എന്നറിയില്ല. അത് നെഗറ്റീവോ പോസിറ്റീവോ ആകട്ടെ, ക്രിസ്തീയ സന്ന്യാസത്തിൽ കാണുന്ന ചില കാര്യങ്ങൾ ആധുനിക കുടുംബ ജീവിതത്തിന് ചില മാതൃകകൾ പ്രദാനം ചെയ്യുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. ഞാനീപ്പറയുന്ന കാര്യങ്ങൾ എല്ലാ സന്ന്യാസ ആശ്രമത്തിലും മഠത്തിലും ഒരുപോലാവില്ല എന്നത് തീർച്ചയാണ്. അപവാദങ്ങൾ ഏറെ ഉണ്ടാകും എന്നതും സമ്മതിക്കുന്നു. ഒന്നാമതായി, ക്രൈസ്തവ സന്ന്യാസത്തിൽ (സ്പെഷലൈസ്ഡ് ശുശ്രൂഷാ മേഖ

George Valiapadath Capuchin
Nov 25, 2025


വിളംബരക്കാരൻ
"നിൻ്റെ രാജ്യം വരണമേ" എന്നത് കർത്തൃപ്രാർത്ഥന എന്നറിയപ്പെടുന്ന യേശു തൻ്റെ ശിഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയിലെ പ്രധാന നിവേദനമാണ്. സർവ്വ പ്രപഞ്ചത്തെയും പെറ്റുപോറ്റുന്ന സർവ്വാതിനാഥനോട് ആണ് ആ പ്രാർത്ഥന. എന്നുവച്ചാൽ, ലോകം മുഴുവനുമുള്ള ജനങ്ങൾ കത്തോലിക്കരാവണമെന്നോ ക്രിസ്ത്യാനികളാവണമെന്നോ അല്ല അതിനർത്ഥം. എല്ലാവരും സ്നേഹത്തിലും സാഹോദര്യത്തിലും പുലരണമെന്നും, ഇന്നത്തെ ലോകം ആധാരമാക്കിയിരിക്കുന്ന അഹന്ത, ആർത്തി, അധികാരം, സമ്പത്ത്, ധൂർത്ത്, ബാഹ്യ സൗന്ദര്യം, മേലാളവിചാരം എന്നിവയുടെ മൂല്യകല്പന തകി

George Valiapadath Capuchin
Nov 24, 2025


രാജാവ് !
ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ എന്ന് കേൾക്കുമ്പോഴേ മിക്കവരുടെയും നെറ്റി ചുളിയും. കാരണം, കാലിത്തൊഴുത്തിൽ പിറന്ന്, ഒരു ദരിദ്രനായി അലഞ്ഞുനടന്ന് അവസാനം കുരിശിൽ തറച്ചുതൂക്കി കൊല്ലപ്പട്ടെവനെ രാജാവ് എന്ന് വാഴ്ത്തിപ്പാടാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ എന്നായിരിക്കും മിക്കവരും പറയുക. ഒന്നാമത് രാജാവ് എന്നത് ഒരു ക്രമവിരുദ്ധവും (anomaly) അകാലസ്ഥിതവുമായ (anachronic) ബിംബമാണ്. കാരണം ചരിത്രത്തിലെ യേശുവിനോട് ഒത്തുപോകുന്നില്ല എന്നു മാത്രമല്ല, രാജാധികാരവും ഏകാധിപത്യവും പൂർവ്വകാലത്തിൻ്റെ അവശിഷ

George Valiapadath Capuchin
Nov 23, 2025


സാധാരണം
2004-ൽ മൂന്നുമാസം എത്തിയോപ്യയിൽ ഉണ്ടായിരുന്നു. ആ മൂന്നു മാസത്തിനിടെ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു ഞായറാഴ്ച ടിവിയിൽ പരതിയപ്പോൾ ഒരു ഇംഗ്ലീഷ് സിനിമ കിട്ടി: 'നോർമൽ' (സാധാരണം). അഭിനേത്രിയും ഫിലിം മേക്കറുമായ ജെയ്ൻ ആൻ്റേഴ്സൺ രചനയും സംവിധാനവും നിർവ്വഹിച്ച് ജെസ്സിക്ക ലാഞ്ചും ടോം വിൽക്കിൻസണും മുഖ്യകഥാപാത്രങ്ങളായെത്തിയ, ടെലവിഷനുവേണ്ടി നിർമ്മിക്കപ്പെട്ട ഒരു ഫാമിലി ഡ്രാമ- 'നോർമൽ' (2003). അന്ന് ഒറ്റത്തവണ ടീവിയിൽ കണ്ട ആ ചിത്രവും അതിലെ ചില സംഭാഷണങ്ങളും മനസ്സിൽ നിന്ന് പോയതേയി

George Valiapadath Capuchin
Nov 22, 2025


ദാമ്പത്യം
വേണ്ടത്ര അവധാനതയില്ലാതെ, കാര്യങ്ങളെ വേണ്ടും വണ്ണം പഠിക്കാതെ, തനിക്ക് തോന്നുന്നതെല്ലാം ലോകസത്യം എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ എഴുതുകയും പറയുകയും ചെയ്യുന്നവരുണ്ട്. കുടുംബം ഏറ്റവും പ്രാകൃതമായ സ്ഥാപനമാണെന്നും അത് ഏറ്റവും ഫാസിസ്റ്റ് സംവിധാനമാണെന്നും വച്ചുകാച്ചുന്നവരുണ്ട്. തീർച്ചയായും തങ്ങൾ കരുതുന്നതാണ് ശരി എന്ന് കരുതാനും ചിന്തിക്കാനും ഓരോരുത്തർക്കും അവകാശമുണ്ട്. കുടുംബം തന്നെ കാലാകാലങ്ങളിൽ ഏതെല്ലാം പരിണാമങ്ങളിലൂടെ കടന്നുപോയിരിക്കുന്നു! നാം കണ്ടു നിൽക്കേയല്ലേ കൂട്ടുകുടുംബങ്ങൾ അണു കുട

George Valiapadath Capuchin
Nov 21, 2025


പരിണയം
മുൻകാലങ്ങളിൽ വിവാഹത്തെ കൂടുതലും ചേർത്തു നിർത്തിയിരുന്ന ഘടകങ്ങൾ നിരവധിയുണ്ട്. സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല എന്നതാണ് ഒന്നാമത്തേത്. രണ്ടാമതായി വിവാഹമോചനത്തെ സമൂഹം അംഗീകരിച്ചിരുന്നില്ല - ദാമ്പത്യ അവിശ്വസ്തതയിലൊഴികേ ക്രിസ്തുമതം വിവാഹമോചനം അനുവദിച്ചിരുന്നുമില്ല എന്നതാണ്. പേട്രിയാർക്കൽ മൂല്യങ്ങൾ കൂടുതൽ ശക്തമായിരുന്നതിനാൽ ഭർത്താവ് എന്തു പറഞ്ഞാലും ചെയ്താലും ഭാര്യ സഹിക്കണം, ക്ഷമിക്കണം എന്നതായിരുന്നു അംഗീകൃത നിയമം. ഓരോ വ്യക്തിയുടെയും വ്യക്തിത്വപൂർണ്ണത, ജീവ

George Valiapadath Capuchin
Nov 20, 2025


പ്രണയം
എൻ്റെ തലയിലെവിടെയോ ഒരു 'ജ്യൂക്ക് ബോക്സ് ' ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. വെറെവേറെ പഴയ പാട്ടുകൾ പ്ലേ ചെയ്തു കൊണ്ടാണ് ഓരോ പ്രഭാതത്തിലും ഉണർന്നു വരുന്നത്. "പ്രണയിക്കുകയായിരുന്നൂ നാം ഓരോരോ ജന്മങ്ങളിൽ പ്രണയിക്കുകയാണ് നമ്മൾ ഇനിയും പിറക്കാത്ത ജന്മങ്ങളിൽ" - ഇന്ന് ഉണർന്നപ്പോൾ പ്ലേ ആയിക്കൊണ്ടിരുന്നത് അതാണ്. അതേയതേ. നാം പ്രണയിക്കുക തന്നെയായിരുന്നു; പ്രണയിച്ചുകൊണ്ടേ ഇരിക്കുകയും. പ്രണയം = സ്നേഹം, വാത്സല്യം പ്രണയി = ഭർത്താവ് പ്രണയിനി = ഭാര്യ - എന്നാണ് ഓൺലൈൻ ശബ്ദതാരാവലി പ്രണയത്തിന് നല്കുന്ന

George Valiapadath Capuchin
Nov 19, 2025
All Posts
bottom of page


















