ക്രൈസ്തവർ ഇന്ന് പെസഹാ ത്രിദിനത്തിലേക്ക് പ്രവേശിക്കുകയാണ്. ക്രിസ്തുവിൻ്റെ ജീവിതം, മരണം, ഉത്ഥാനം എന്നീ രഹസ്യങ്ങളുടെ ഓർമ്മ പുതുക്കലാണ് ഈ ദിനങ്ങൾ. എന്നാൽ ഈ തിരുനാൾ ദിനങ്ങൾ വെറുമൊരു ആഘോഷമല്ല; ഇതൊരു കണ്ണാടിയാണ്. നമ്മൾ ആരാണ്, നമ്മൾ ആരായി മാറിയിരിക്കുന്നു, നമ്മൾ ആരാകണം എന്ന് നേർക്കുനേർ കാണിച്ചുതരുന്ന ഒരു വിചാരണക്കണ്ണാടി. ഈ കണ്ണാടിയിലേക്ക് സത്യസന്ധമായി നോക്കാനുള്ള ധൈര്യമാണ് ഈ കാലം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. യഹൂദ പാരമ്പര്യത്തിൽ പെസഹാ അടിമത്തത്തിൽ നിന്നുള്ള മോചനത്തിൻ്റെ ഓർമ്മ പുതു
Stations of The Cross - Zachary Rollins കുരിശിൻ്റെ വഴിയെ - 1 (1-6) കുരിശിൻ്റെ വഴി 7,8,9 സ്ഥലങ്ങളെ കുറിച്ചുള്ള ധ്യാനം "നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്." ഹെബ്രാ. 4:15) പരിഹാസശരമേറ്റു വീഴുന്നവർ നമ്മൾ. വീഴ്ചകളിൽ ചിരിക്കുന്നവരെ മാത്രമേ പലപ്പോഴും ചുറ്റും കാണാറുള്ളു. വീഴ്ചയുടെ മുറിവുകളേക്കാൾ വേദനിപ്പിക്കുന്നത് ച
ദൈവം മനുഷ്യനെ എത്ര അഗാധമായി സ്നേഹിക്കുന്നു എന്നതാണ് കുരിശിൻ്റെ വഴി പ്രാർത്ഥന നമ്മളെ ഓർമ്മിപ്പിക്കുന്നത്. ഞാൻ എത്ര അഗാധമായി സ്നേഹിക്കപ്പെടുന്നു എന്ന് നമ്മൾ ഒരോരുത്തരും ധ്യാനിക്കേണ്ട വഴിയാണിത്. നമ്മുടെ മുഴുവൻ ജീവിത യാത്രയും അലച്ചിലും കഷ്ടപ്പാടും മുറിവുകളും കണ്ണീരും കുരിശാരോഹണങ്ങളും മൃതാവസ്ഥകളും പ്രത്യാശ പൂർവ്വമായ ഉയിർപ്പ് അനുഭവങ്ങളും ഈ വഴിയിൽ നമ്മൾ കണ്ടുമുട്ടുന്നുണ്ട്.
എ.ഡി. 325-ല്‍ നടന്ന നിഖ്യാ കൗണ്‍സില്‍ (Council of Nicea) ക്രൈസ്തവ വിശ്വാസപ്രമാ ണത്തിന്റെ രൂപീകരണത്തിലെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലായിരുന്നു.. യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗികമായ പ്രഖ്യാപനം 'ഹോമോ ഊസിയോസ്' (homoousios -ὁμοούσιος പിതാവിനോട് ഏക സത്തയായവന്) എന്ന പദത്താല്‍ എന്നെന്നേക്കുമായി നിര്‍വചിക്കപ്പെട്ടു. പുത്രന് പിതാവിനോടൊപ്പം നിത്യനും പൂര്‍ണ്ണ ദൈവവുമാണെന്ന് പ്രഖ്യാപിച്ചതിലൂടെ ആര്യനിസത്തെ (Arianism) സഭ തള്ളിക്കളഞ്ഞു.
'സഹ-രക്ഷക' (Co-redemptrix), 'മദ്ധ്യസ്ഥ' (Mediatrix) എന്ന മരിയന്‍ വിശേഷണങ്ങള്‍ വത്തിക്കാന്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ചര്‍ച്ചകള്‍. ചില കത്തോലിക്കര്‍ക്ക് ഈ മരിയന്‍ വിശേഷണങ്ങള്‍ പ്രിയപ്പെട്ടതാണ്, എന്നാല്‍ മിക്ക പ്രൊട്ടസ്റ്റന്റുകാര്‍ക്കും ഇത് അംഗീകരിക്കാനാവില്ല. വാസ്തവത്തില്‍ ഇത് വിശേഷണങ്ങളെക്കുറിച്ചുള്ള ഒരു തര്‍ക്കമല്ല. റോമിന്റെ സഭാഐക്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഒരു നീക്കമാണ്. പ്രൊട്ടസ്റ്റന്റുകളുമായി നല്ല ബന്ധം സ്ഥാപിക്കുക, നൂറ്റാണ്ടുകളുടെ വൈരാഗ്യം ലഘൂകരിക്കുക, അ
മനുഷ്യൻ ഇന്ന് ഏറ്റവുമധികം പ്രയത്നിക്കുന്നത് സന്തോഷം കണ്ടെത്തുന്നതിനു വേണ്ടിയാണ്. എന്നാൽ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ആനന്ദം എന്നത് ക്ഷണികമായ ഒരു വികാരമല്ല, മറിച്ച് ഹൃദയത്തിന്റെ ആഴത്തിൽ പാകപ്പെട്ടുനിൽക്കുന്ന പരിശുദ്ധാത്മാവിന്റെ ഫലമാണ് (ഗലാ. 5:22); നിർദ്ധിഷ്ടമായ പരിശീലനത്തിലൂടെ അതിനെ പരിപോഷിപ്പിക്കുകയും ചെയ്യാം. പ്രാർത്ഥന, കൃതജ്ഞത, സേവനം, പരിശുദ്ധ അമ്മയോടുള്ള സ്നേഹം എന്നീ ശീലങ്ങൾ വെറും ആത്മീയ കല്പനകളല്ല, മറിച്ച് മനുഷ്യനെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്തിനുള്ള മാർഗരേഖ