രണ്ടുപേര്‍ തിരികെ നടക്കുകയായിരുന്നു. കുറേ നാളായി കണ്ടതും കേട്ടതും വിശ്വസിച്ചതും ഒക്കെ കുറച്ചു ദിവസങ്ങളുടെ ഇടവേളയില്‍ നഷ്ടമായ പോലെ. മടക്ക യാത്രയില്‍ അവര്‍ സംസാരിച്ചതും അതു തന്നെയായിരുന്നു. സംസാരം ചിലപ്പോഴൊക്കെ തര്‍ക്കങ്ങളില്‍ എത്തി നിന്നു. ക്രിസ്തുവെന്ന് തങ്ങള്‍ കരുതിയിരുന്ന യേശുവിനെ കുറിച്ചായിരുന്നു അവരുടെ സംസാരം. യാത്ര എമ്മാവൂസിലേക്കു തന്നെ.
Key Takeaways: The article is on the spiritual significance of Lent. It emphasize that Lenten observances should deepen the connection with Christ. ആത്മീയമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. അതൊക്കെയും എത്ര മാത്രം ക്രിസ്തു ഓര്‍മ്മയോടെ ചെയ്യുന്നുണ്ട് എന്ന് ചിലപ്പോഴൊക്കെ ഞാന്‍ ആലോചിക്കാറുണ്ട്. ഈ ചൊല്ലിക്കൂട്ടലുകള്ക്ക് എന്റെ ഉള്ളില്‍ ഉയരുന്ന തിരകളെ കുറച്ചു നേരത്തേക്ക് അടക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ അവ എത്രമാത്രം എന്റെ ഹൃദയത്തെ തൊടുന്നുണ്ട്, എന്റെ ഹൃദയത്തി
Logo of the year of St Francis of Assisi Key Takeaways: Article on Franciscan spirituality and the upcoming 800th anniversary of St. Francis' death. It reflects on St. Francis' life and the ongoing relevance of the Franciscan way. ഇപ്പോള്‍ താമസിക്കുന്ന ആശ്രമത്തിന്റെ നടുമുറ്റത്ത് വളരുന്ന വള്ളിച്ചെടിയില്‍ തേന്‍ കുരുവികള്‍ കൂടുകൂട്ടിയിരുന്നു. അമ്മക്കിളി അടയിരിക്കുന്നത് അറിയാവുന്നതിനാല്‍ ഞങ്ങള്‍ ഒരു തരത്തിലും ശല്യപ്പെടുത്താതെ നോക്കിയിരുന്നു. മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ക്ക് തൂവല്‍
കൂടെ വിളിച്ചത് സ്നേഹിതരാക്കാന്‍ ആയിരുന്നു, ഒരേ അപ്പം പങ്കിടുന്നവരാകാൻ. സ്നേഹിതനാകാന്‍ ഞാന്‍ എന്തു ചെയ്തു, ചെയ്യണം. പത്രോസും കൂട്ടാളികളും പെര്‍ഫെക്ട് മനുഷ്യര്‍ ആയിരുന്നില്ല; അറിവുള്ളവരും ആയിരുന്നില്ല. തീരെ സാധാരണക്കാര്‍ (Just ordinary persons). എങ്കിലും അവരുടെ കുറവുകളെ ബലഹീനതകളെ ഒന്നും മാറ്റിയെടുക്കാന്‍ യേശു ശ്രമിച്ചതായി നമ്മള് കാണുന്നില്ല.
ഒഴുകുന്ന നദികളോടൊപ്പം നമ്മളും കടന്നുപോകും. നമ്മള് നാമമില്ലാത്തവരായിത്തീരും. ഒഴുക്കിന്റെ പകുതിയില്‍ വച്ച് അവനെ കണ്ടുമുട്ടിയവര്‍ അക്കാരണത്താല്‍ തന്നെ ഓര്‍മ്മിക്കപ്പെടും. - ഖലീല്‍ ജിബ്രാന് - മനുഷ്യപുത്രനായ യേശു യേശുവിനെ കണ്ടവരും അവന് കണ്ടവരും അക്കാരണത്താല്‍ ഓര്‍മ്മിക്കപ്പെടുന്ന ഭൂമിയില്‍ ആണ് നമ്മളും ജീവിക്കുന്നത്. മനുഷ്യന്റെ ചിന്തകള്‍ക്കും ഭാവനകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഉപരിയായി, പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടു അനുഭവിക്കാവുന്ന വിധം ദൈവം ഭൂമിയെ തൊട്ടതിന്റെ തിരുനാള്‍ ആഘോഷത്തിന്
'ജീവിതം നമുക്ക് അവകാശപ്പെട്ട എന്തോ ഒന്നല്ല, പ്രത്യുത ഒരു ദാനമാണെന്നു മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.' ഡോ. സിപ്രിയന് ഇല്ലിക്കമുറി സകല പരേതരേയും അനുസ്മരിക്കുന്ന നവംബര്‍ മാസത്തില്‍ മരണം നമ്മുടെയും വിചിന്തന വിഷയമാകട്ടെ. സഹോദരീ മരണമേ സ്വാഗതം എന്നു പാടി മരണത്തെ വരവേറ്റ അസ്സീസിയിലെ ഫ്രാന്‍സിസിന്റെ പിന്മുറക്കാരും സ്നേഹിതരുമായ നമുക്കും മരണത്തെ ഭയമില്ലാതെ സമീപിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ അല്ലേ?. പക്ഷേ ആര്‍ക്കാണ് അതിനു കഴിയുക. വിചിന്തനം കളിക്കളത്തില്‍ നിന്നും മടങ്ങുമ്പോള്‍ പേരി
സര്‍വ്വപ്രപഞ്ചത്തോടുമുള്ള മനുഷ്യന്റെ സമീപനം ചൂഷണത്തിന്റേതാകുന്ന ഈ കാലഘട്ടത്തില്‍ ഒരു പ്രതിസംസ്കൃതി സാധ്യമാണെന്ന ഫ്രാന്‍സിസ്കന്‍ പ്രത്യാശ പകരേണ്ടവരാണ് നമ്മള്. അപരനും പ്രകൃതിയും തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുക്കള്‍ മാത്രമാണെന്ന ധാരണ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ജീവിത കേന്ദ്രമായ ക്രിസ്തുവിനേക്കാള് സമ്പത്തിനും അധികാരത്തിനും പ്രാധാന്യം നല്കുന്ന ഒരു എതിര് സാക്ഷ്യം ഇവിടെയുണ്ട്. "മറ്റേതിനേക്കാളും മേലേയായി ഫ്രാന്‍സിസ് ഒരു ദാതാവായിരുന്നു. ഏറ്
ക്രിസ്തു ശിഷ്യത്വം കരുണ സ്വീകരിക്കുന്നവരില്‍ നിന്ന് അവന്റെ സ്നേഹിതനാകാനുള്ള വിളിയും വഴിയുമാണ്. ദൈവം എല്ലാവരോടും കരുണ കാണിക്കുന്നുണ്ട്.ക്രിസ്തു ശിഷ്യന് അവിടെ നിന്നും തുടങ്ങേണ്ടയാളാണ്. കരുണ സ്വീകരിക്കുന്നയാളില്‍ നിന്നും കൊടുക്കുന്നയാളിലേക്കുള്ള വളര്‍ച്ച; സ്നേഹിതനിലേക്കുള്ള യാത്ര.