top of page
ഒരു മഞ്ഞിൻ കണം


എന്തുനേട്ടം?
നമ്മൾ എന്തിനുവേണ്ടിയാണ് നല്ലവരാകുന്നത്? എന്തുകൊണ്ട് "ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങൾക്കെന്താണ് കിട്ടുക?" എന്ന് വളരെ ഔപയോഗികമായ ഒരു ചോദ്യം പത്രോസ് ഒരിക്കൽ യേശുവിനോട് ചോദിക്കുന്നുണ്ട്. യേശുവിൻ്റെ പ്രബോധനങ്ങൾ ഒരിക്കലും പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ടുള്ളവ ആയിരുന്നില്ല. പ്രാർത്ഥിക്കുമ്പോഴോ ഉപവസിക്കുമ്പോഴോ ദാനധർമ്മം ചെയ്യുമ്പോഴോ മനുഷ്യരെ കാണിച്ച് ചെയ്യരുതെന്നും രഹസ്യത്തിൽ ദൈവം മാത്രമേ അവ കണ്ടുകൂടൂ എന്നും പറയുന്നുണ്ട് അവിടന്ന്. ചുരുക്കത്തിൽ ഓരോന്നും അതതിനു

George Valiapadath Capuchin
Jul 291 min read


കണ്ണാടി കാണ്മോളവും
നമ്മെ നെഗറ്റിവിറ്റിയുള്ള മനുഷ്യരാക്കുന്ന താരതമ്യം ചെയ്യൽ (comparing), മത്സരിക്കൽ (competing), മോഹിക്കൽ (coveting), പരാതിപറയൽ (complaining), വിമർശിക്കൽ (criticizing) എന്നിവയെക്കുറിച്ചുള്ള ഒരു രൂപരേഖയും അവയിൽ മൂന്നാമത്തേതായ മോഹിക്കലിന് (coveting) എങ്ങനെ മറുമരുന്നിടാം എന്നും ഇന്നലെ കുറിച്ചിരുന്നു. നമ്മിലെ മറ്റ് നാല് 'C' പെരുമാറ്റങ്ങളെ എങ്ങനെ ചികിത്സിക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത് എന്നും പരിശോധിക്കേണ്ടതുണ്ടല്ലോ. താരതമ്യം ചെയ്യലാണല്ലോ ഒന്നാമത്തേത്. അഹം കേന്ദ്രിതത്വമാണ് അതിൻ്റെ

George Valiapadath Capuchin
Jul 42 min read


മോഹം
നമ്മെ ആന്തരികമായി കാർന്നുതിന്നുന്ന അഞ്ചുതരം മാനസിക ശീലങ്ങളെക്കുറിച്ച് ഇന്നലെ കുറിച്ചതാണ്. എന്നാൽ, അവയ്ക്കുള്ള മറുമരുന്നുകളെക്കുറിച്ച് ഇന്നലെ ഒന്നും പറഞ്ഞില്ല. Comparing: സ്വയം മറ്റുള്ളവരുമായി താരതമ്യപ്പെടുത്തൽ, Competing: മറ്റുള്ളവരുമായി മത്സരിക്കൽ, Coveting: മറ്റുള്ളവരുടേത് മോഹിക്കൽ, Complaining: മറ്റുള്ളവരെയും ചുറ്റുപാടുകളെയും കുറിച്ച് പരാതിപറയൽ, Criticizing: മറ്റുള്ളവരെയും ചുറ്റുപാടുകളെയും സദാ വിമർശിക്കൽ. നമ്മളിലില്ലാത്ത കാര്യങ്ങളല്ല ഇവയഞ്ചും. എന്നിലടക്കം നമ്മിലെല്ലാ

George Valiapadath Capuchin
Jul 21 min read


അർബുദങ്ങൾ
'സി' എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ ആരംഭിക്കുന്നതും മനസ്സിൻ്റെ അർബുദങ്ങൾ എന്നറിയപ്പെടുന്നതുമായ അഞ്ച് കാര്യങ്ങളാണ് താരതമ്യം ചെയ്യൽ (comparing), മത്സരിക്കൽ (competing), മോഹിക്കൽ (coveting), പരാതിപറയൽ (complaining), വിമർശിക്കൽ (criticizing) എന്നിവ. നെഗറ്റീവ് ചിന്തയുടെ ആധാരങ്ങളാണ് ഈ 5 സ്വഭാവങ്ങളും. മനസ്സിൻ്റെ ഊർജം ചേർത്തി കളയുന്ന കാര്യങ്ങളാണവ. തങ്ങളുടെ ജീവിതത്തെ, നേട്ടങ്ങളെ, കഴിവുകളെ, ബാഹ്യ രൂപത്തെ ഒക്കെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുന്ന പ്രവണതയാണത്. തരംഗങ്ങൾ ഒരാളിൽ ഒന്നുകിൽ അപകർഷ

George Valiapadath Capuchin
Jul 11 min read


നിർഭയം
മരണഭയമാണ് എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം. എനിക്ക് മരിക്കാൻ ഭയമൊന്നുമില്ല എന്ന് മിക്കവരും പറയും. എന്നാൽ, പാമ്പിനെ പേടിയാണ്. കടുവയെയോ കാട്ടാനയെയോ പേടിയാണ് എന്ന് പറയുന്നതു പോലെയല്ലല്ലോ അത്! "മരണത്തിൻ്റെ താഴ്വരയിൽക്കൂടി നടക്കാനും ഞാൻ ഭയപ്പെടുകയില്ല" എന്നു പറയുന്നുണ്ട് സങ്കീർത്തകൻ. "ഭീരുക്കൾ മരണത്തിനുമുമ്പ് പലവട്ടം മരിക്കുന്നു; ധീരൻ ഒരിക്കലും മരണപ്പെടുന്നില്ല, ഒരിക്കൽ മാത്രം." എന്നല്ലേ ഷേക്സ്പിയർ വാക്യം! എല്ലാറ്റിനെയും ഭയപ്പെട്ട് ജീവിച്ചവർ ആരെങ്കിലും മരിക്കാതിരുന്നിട്ടുണ്ടോ ആവോ!

George Valiapadath Capuchin
Jun 261 min read


ഇരുള്
"വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം" എന്ന് പാടുന്നുണ്ട് അക്കിത്തം. നീന്തുന്നത് ആയാസകരമാണ്, ഒഴുകുന്നതാണ് എളുപ്പം. ഉത്തരവാദിത്തം ബുദ്ധിമുട്ടാണ്, നിരുത്തരവാദിത്തമാണ് സുഖം. ഉണർവ്വെത്ര ക്ലേശകരം, ഉറക്കമെത്ര ഭേദം. "പ്രകാശം ഭൂമിയിലേക്കു വന്നിട്ടും മനുഷ്യർ പ്രകാശത്തെക്കാളധികമായി അന്ധകാരത്തെ സ്നേഹിച്ചു" എന്നൊരു വാക്യമുണ്ട് യോഹന്നാൻ്റെ സുവിശേഷത്തിൽ. പഴയ ജാർഗണൊക്കെത്തന്നെ. എങ്കിലും, മനുഷ്യർ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് കടന്നു നിന്നില്ലെങ്കിൽ പിന്നെ അവശേഷിക്കുന്നത് ഹിം

George Valiapadath Capuchin
Jun 251 min read


സുന്ദരം
ഏറ്റവും നല്ല അന്യഭാഷാ ചിത്രത്തിനും അഭിനേതാവിനും ഉള്ളതടക്കം മൂന്ന് ഓസ്കറുകളും, കാനിലെ ഗ്രാൻ്റ് പ്രിയും നേടിയ ചലച്ചിത്രമാണ് 1997-ലെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ". സംവിധായകൻ റൊബേർത്തോ ബെനീഞ്ഞി തന്നെയാണ് മുഖ്യവേഷത്തിലും എത്തുന്നത്. നന്നേച്ചെറിയ ബാലനായ തൻ്റെ മകനെ നാസികളുടെ ക്രൂരതകൾ ബാധിക്കാതിരിക്കാനായി, "നമ്മളെല്ലാം ഒരു നാടകത്തിൽ അഭിനയിക്കുകയാണ്" എന്നുപറഞ്ഞ് വിശ്വസിപ്പിക്കുന്നു. അവസാനം, നാസി പടയാളികളാൽ പിടിക്കപ്പെട്ട്, അവർ അയാളെ വെടിവെച്ച് കൊല്ലുമ്പോൾ തൻ്റെ പിതാവിന്റെ ഏറ്റവും നല്ല അഭിനയമ

George Valiapadath Capuchin
Jun 241 min read


കൺഫസ്സേഴ്സ്!
പുതിയനിയമത്തിൽ, പ്രത്യേകിച്ച് യേശുവിൻ്റെ വചനങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ദൈവസംബന്ധിയായ കർമ്മണി പ്രയോഗങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണ്. 'ദൈവനാമം വൃഥാ ഉപയോഗിക്കരുത്' എന്നത് പത്ത് കല്പനകളിൽപ്പെടുന്ന ഒന്നായിരുന്നു. "ദൈവം ഉയർത്തും"; "ദൈവം താഴ്ത്തും"; "ദൈവം നല്കും"; എന്നിങ്ങനെയൊക്കെ പറയേണ്ടിവരുമ്പോൾ, "ദൈവം" എന്ന നാമം ഉപയോഗിക്കാതെ അതിനുപകരം "ഉയർത്തപ്പെടും"; "താഴ്ത്തപ്പെടും"; "നല്കപ്പെടും" എന്നൊക്കെ കർമ്മണി പ്രയോഗത്തിൽ പറയുക എന്നതായിരുന്നു അവിടന്ന് അനുവർത്തിച്ചിരുന്ന രീതി

George Valiapadath Capuchin
Jun 211 min read


ഭാവങ്ങൾ
"അധികാരമോ വേഗതയോ കാര്യക്ഷമതയോ കൊണ്ടല്ല, പ്രത്യുത, തുറവോടെ ശ്രവിക്കാനും ജ്ഞാനം തേടാനും വിഭജനങ്ങൾക്ക് ഉപരിയായി ഐക്യം തെരഞ്ഞെടുക്കാനും, അങ്ങനെ മറ്റുള്ളവരുമായി കൂട്ടായ്മയിൽ ജീവിക്കുന്നതിനുമുള്ള നമ്മുടെ കഴിവിൻ്റെ അടിസ്ഥാനത്തിലാവണം യഥാർത്ഥ മാനവവികാസം അളക്കപ്പെടേണ്ടത് " എന്ന 'സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ കംപെൻ്റിയും' എന്ന പ്രസിദ്ധീകരണത്തിലെ വി. ജോൺ പോൾ രണ്ടാമൻ്റെ ഉദ്ധരണി ലിയോ പാപ്പാ തൻ്റെ മാഞ്ഞിഫിക്ക ഹ്യുമാനിതാസ് എന്ന ചാക്രികലേഖനത്തിൽ എടുത്തു പറയുന്നുണ്ട്. നമ്മുടെ കാലം നമ്മോട് പേർ

George Valiapadath Capuchin
Jun 182 min read


വൈവിധ്യം
ശീതയുദ്ധത്തിൻ്റെ കാലത്തിനും മുമ്പേ, വ്യാവസായിക വിപ്ലവത്തിൻ്റെ കാലംമുതൽ എന്നുതന്നെ പറയാം, ലോകം സാമ്പത്തിക വർഗ്ഗീകരണം എന്ന ഏകമാനകത്തിന്മേൽ തങ്ങളെത്തന്നെയും അന്യരെയും നിർണ്ണയിച്ചുകൊണ്ടിരുന്നു. പിന്നീട് തൻ്റെ ക്രിട്ടിക്കൽ വർഗ്ഗീകരണസിദ്ധാ ത്തിലൂടെ മാർക്സ് അതിന് മറ്റൊരു തലം നല്കി. എന്നാൽ, അതെല്ലാം എത്രകണ്ട് ആഴം കുറഞ്ഞ പരിഗണനകളാണെന്ന് തിരിച്ചറിയാൻ ലോകത്തിന് ഏറെക്കാലം വേണ്ടിവന്നില്ല. ഒന്നാം ലോകയുദ്ധവും, പതിറ്റാണ്ടുകൾക്കകം തന്നെ സംഭവിച്ച രണ്ടാംലോക യുദ്ധവും ലോകത്തിലെ ചിന്തിക്കുന്ന മനുഷ

George Valiapadath Capuchin
Jun 172 min read


അണലി
എൻ്റെയൊക്കെ ബാല്യത്തിൽ, മുതിർന്ന പൗരന്മാരും, പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തവരും, അവധിക്ക് നാട്ടിൽ വന്നിട്ടുള്ളവരും ഒക്കെയായ പുരുഷന്മാർ രാവിലെ ഒരു ചായ കുടിക്കുന്നതിന് നാട്ടിൻപുറങ്ങളിലെ ചായക്കടകളിൽ ഒത്തുചേരുമായിരുന്നു. ഒന്നുരണ്ട് ദിനപത്രങ്ങളെങ്കിലും അവിടെ ഉണ്ടാകും എന്നതായിരുന്നു ഒരു പ്രത്യേകത. ഒരേ പത്രത്തിൻ്റെ പല താളുകൾ പലരുടെ കൈവശം ആയിരിക്കും. ഓരോരോ വാർത്തകൾ ഓരോരുത്തർ വായിക്കുകയോ വായിച്ചതിൻ്റെ ചുരുക്കം എല്ലാവരും കേൾക്കേ പറയുകയും ചെയ്യുമ്പോൾ അതേക്കുറിച്ചുള്ള ചർച്ചകളും അരങ്

George Valiapadath Capuchin
Jun 121 min read


മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം
മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു പ്രഖ്യാപിച്ചത് 1948 ഡിസംബർ 10-ന് ആയിരുന്നു. ഇന്നേക്ക് എഴുപത്തേഴര വർഷം! ഇത്തരം കാര്യങ്ങളൊക്കെ വല്ലപ്പോഴും വായിക്കുന്നത് നല്ലതല്ലേ? ആർട്ടിക്കിൾ 1: സമത്വത്തിനുള്ള അവകാശം - നാമെല്ലാവരും സ്വതന്ത്രരായി ജനിച്ചവരും അന്തസ്സിലും അവകാശങ്ങളിലും തുല്യരുമാണ്. ആർട്ടിക്കിൾ 2: വിവേചനത്തിൽ നിന്നുള്ള സ്വാതന്ത്ര്യം - വംശം, നിറം, ലിംഗഭേദം, ഭാഷ, മതം, അല്ലെങ്കിൽ പദവി എന്നിവ പരിഗണിക്കാതെ എല്ലാവർക്കും എല്ലാ അവകാശങ്ങൾക്കും അ

George Valiapadath Capuchin
Jun 112 min read


നുണയും നേരും
സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പമാണ് താൻ എന്ന് പ്രഖ്യാപിക്കുന്നുണ്ട്, യേശു. താനെന്ന അപ്പം ഭക്ഷിക്കുന്നയാൾ നിത്യത പൂകും എന്നും അവിടന്ന് കൂട്ടിച്ചർക്കുന്നുണ്ട്. അവൻ്റെ ജീവിതത്തിൽ പങ്കുകൊള്ളുക, ഭാഗഭാക്കാകുക എന്നെല്ലാം അതിന് അർത്ഥങ്ങളുണ്ട്. തന്നെ പൊടിച്ച് മനുഷ്യകുലത്തിന് വളമിട്ടവനാണ് ക്രിസ്തു. അപ്പം എന്നത് വലിയൊരു രൂപകമാണ്. അപ്പത്തിൻ്റെ അസ്തിത്വം അതിനുവേണ്ടിയല്ല. ഭക്ഷിക്കപ്പെടാൻ വേണ്ടിയാണ് അത് നിർമ്മിക്കപ്പെടുന്നതുതന്നെ. അപ്പം ചെയ്യുന്നത് സ്വയം ഇല്ലാതായി മറ്റുള്ളവരുടെ.

George Valiapadath Capuchin
Jun 91 min read


ഭൂമിയ്ക്ക് തീയിടുന്നവര്
ഒരുപക്ഷേ, ഇന്ന് യുദ്ധത്തിനും സായുധ സംഘര്ഷങ്ങള്ക്കുമെതിരേ ലോകത്തില് ഉയര്ന്നുകേള്ക്കുന്ന ഏറ്റവും വ്യക്തവും ശക്തവുമായ ശബ്ദം കത്തോലിക്കാ സഭയുടേതാണ്. ഫ്രാന്സിസ് പാപ്പായും ഇപ്പോഴത്തെ പാപ്പായായ ലിയോ പാപ്പായും നിരന്തരമെന്നോണം യുദ്ധങ്ങളോടും രാഷ്ട്രീയ സംഘര്ഷങ്ങളോടും ശക്തമായ വിധത്തില് പ്രതികരിച്ചിട്ടുണ്ട്. 'എപ്പോഴും മനുഷ്യരാശിയുടെ പരാജയമാണ് യുദ്ധം' എന്നത് ഫ്രാന്സിസ് പാപ്പാ ആവര്ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന വാചകമാണ്. 'ഒരു യുദ്ധത്തിലും വിജയികളില്ല. ഒരു യുദ്ധം ജയിക്കാനുള്ള മാര്ഗ്ഗം

George Valiapadath Capuchin
Jun 52 min read


യുദ്ധം
അനുഷംഗികമായിട്ടാണെങ്കിലും മുമ്പ് പലവുരു സൂചിപ്പിച്ചിട്ടുള്ളതാണ്. എങ്കിലും, ഒരിക്കൽ കൂടി പറയാൻ തോന്നുന്നു. എതിർത്തും തർക്കിച്ചും തോൽപ്പിച്ചും എതിർപക്ഷത്തെ നിശ്ശബ്ദമാക്കിയിരുന്ന ആ കാലം കഴിഞ്ഞുപോയി എന്നാണ് എന്റെ ഒരു തോന്നൽ. ശരിയായിരിക്കാം! നിങ്ങളുടെ നിലപാട് കൂടുതൽ യുക്തിസഹമായിരിക്കാം. എതിർപക്ഷത്തിന്റെ നിലപാട് അത്രതന്നെ യുക്തിഭദ്രം അല്ലായിരിക്കാം. അവരുടെ നിലപാട് പോയകാലത്തിന്റെ ദുർഭൂതങ്ങളെ തിരിച്ചുകൊണ്ടുവരുന്നതും ആയിരിക്കാം. തീരേ ജനാധിപത്യ വിരുദ്ധമായിരിക്കാം അവരുടെ നിലപാട്. എല്ലാ

George Valiapadath Capuchin
Jun 31 min read


ഷാക്ക്
ഏതാനും വർഷം മുമ്പാണ്. ഡിട്രോയ്റ്റ് സെൻ്റ് ബോനവെഞ്ചറിലെ ആദ്യ ഞായറാഴ്ചക്കുർബാനകളിൽ ഒന്നായിരുന്നു. പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ. നീണ്ട വെളളത്താടിയുള്ള ഒരു അപ്പൂപ്പനെയും ചെമ്പൻ ചെറുതാടിക്കാരനായ ഒരു ചെറുപ്പക്കാരനെയും അവർക്കിടയിൽ അല്ലെങ്കിൽ അവർക്ക് താഴെയായി ഒരു വെള്ള മാടപ്രാവിനെയും പാശ്ചാത്യ ദേവാലയ ചിത്രകലയിൽ കാണാറുള്ളതിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് അന്ന് പ്രസംഗം ആരംഭിച്ചത്. ചെറുപ്പക്കാരനും സുന്ദരനുമായ തൻ്റെ പുത്രൻ ജിമ്മിയുടെ വീൽചെയർ ഉന്തിക്കൊണ്ട് സൂസി ഗാവിൻ കുർബാനക്കുശേഷം അടു

George Valiapadath Capuchin
Jun 22 min read


അസാധ്യത
ഒരു ശാശ്വത ചലന യന്ത്രം സാധ്യമാണോ? ഭൗതികശാസ്ത്രത്തിന്റെ അഥവാ ഊർജ്ജതന്ത്രത്തിൻ്റെ അടിസ്ഥാന നിയമങ്ങളനുസരിച്ച്, അങ്ങനൊന്ന് അസാധ്യമാണ്. ബാഹ്യ ഊർജ്ജ സ്രോതസ്സില്ലാതെ ഒരു ഉപകരണത്തിനും നിത്യമായി പ്രവർത്തിക്കാനോ ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യാനോ കഴിയില്ല. പക്ഷേ, പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് ഞാൻ ആലോചിക്കുമ്പോഴെല്ലാം, അത്തരം ഒരു സങ്കല്പമാണ് മനസ്സിലേക്ക് കടന്നുവരുന്നത്. ഭൗതികമായി അസാധ്യമായത് ദൈവത്തിൽ സാധ്യമായിരിക്കണമല്ലോ! പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം: സമ്പൂർണ്ണമായ നന്മ,

George Valiapadath Capuchin
May 311 min read


മൗലികം
നമ്മളൊക്കെ എന്തെല്ലാം തരം പ്രാർത്ഥനകളാണ് അനുദിനം ദൈവത്തോട് പ്രാർത്ഥിക്കുന്നത്! എന്നാൽ, വലിയ വളച്ചുകെട്ടുകളൊന്നുമില്ലാതെ, എന്നാൽ ഏറ്റവും അടിസ്ഥാനപരമായ കുറേ പ്രാർത്ഥനാ മൂഹൂർത്തങ്ങൾ കാണുന്നുണ്ട്, പുതിയ നിയമത്തിൽ. യേശു പറയുന്ന ഫരിസേയൻ്റെയും ചുങ്കക്കാരൻ്റെയും ഉപമയിൽ ചുങ്കക്കാരൻ പ്രാർത്ഥിക്കുന്നത് അത്തരം ലളിതവും ഋജുവും മൗലികവുമായ ഒരു പ്രാർത്ഥനയാണ്: "കർത്താവേ, പാപിയായ എൻ്റെ മേൽ കരുണയായിരിക്കേണമേ" (ലൂക്ക.18:13) എന്നാണത്! മനുഷ്യൻ്റെ ഏറ്റവും അടിസ്ഥാനപരമായ പ്രാർത്ഥനേ! ഗലീലിക്കടലിലെ

George Valiapadath Capuchin
May 291 min read


ബീജം
വിശുദ്ധ ലിഖിതങ്ങളിൽ മുത്തുകളും പവിഴങ്ങളും രത്നങ്ങളും എല്ലായിടത്തുമായി ചിതറിക്കിടക്കുകയാണ്. ലോകത്തെവിടെയായായും അതങ്ങനെ തന്നെയാണ്. അശ്രദ്ധമായി നടന്നാൽ മിക്കവാറും നാമൊന്നും കണ്ടെന്നുവരില്ല. ശ്രദ്ധയോടെ നടന്നാലാവും എന്തുതന്നെയും കണ്ടെത്തുക. ഒരിക്കൽ ചണ്ടിയെന്നുകരുതി പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞത്, അതേ വഴിയേ തിരികെ വരുമ്പോഴാകും അമൂല്യമായതെന്ന് നാം തിരിച്ചറിയുന്നത്. ഒരാൾക്ക് ഒരിക്കൽ വെളിപ്പെടും പോലല്ല അയാൾക്ക് മറ്റൊരിക്കൽ വെളിപ്പെടുക. തികച്ചും വിഭിന്നമായ രീതിയിലാവും മറ്റൊരാൾക്ക് വെളിപ

George Valiapadath Capuchin
May 281 min read


ഒന്നാം നാൾ
ഉത്ഥിതനായ ക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണത്തിനുശേഷം അവിടത്തെ നിർദ്ദേശമനുസരിച്ച് അവരെല്ലാവരും മുകൾത്തട്ടിലെ മുറിയിൽ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു എന്നാണ് അപ്പസ്തോല പ്രവൃത്തികളുടെ പുസ്തകം പറയുന്നത്. ലൂക്കാ അക്കാര്യം എഴുതുമ്പോൾ വിശദാംശങ്ങൾ ചേർക്കുന്നുണ്ട്. പതിനൊന്ന് അപ്പസ്തോലന്മാരുടെ പേരുകൾ പറഞ്ഞിട്ട്, അവർ മറ്റ് സ്ത്രീകളോടും അവൻ്റെ അമ്മയായ മറിയത്തോടും അവൻ്റ സഹോദരന്മാരോടും ചേർന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു എന്നാണ് പറയുന്നത്. അവൻ്റെ അമ്മയെക്കുറിച്ചുള്ള പരാമർശം ഉള്ളതുകൊണ്ടാ

George Valiapadath Capuchin
May 273 min read
bottom of page
