top of page
Digital Archive

Find Past Articles
Other ways to find an Article

Archive
Category Menu


ഭൂരിപക്ഷം
ഈയ്യിടെ കേട്ട ഏറെ ചിന്തിപ്പിച്ച ഒരു വരിയെന്നത്, "ഭൂരിപക്ഷം ഒരിക്കലും ശരിയായിരുന്നിട്ടില്ല" എന്നതാണ്. ശരിയാണ്, ഞാനും ഏറെക്കാലം ഇതേ ദിശയിൽ ചിന്തിച്ചിട്ടുണ്ട്. ന്യൂനപക്ഷമാണ്, ചിലപ്പോൾ ന്യൂനപക്ഷം പോലുമല്ല, ഒറ്റപ്പെട്ട വ്യക്തികൾ മാത്രമായിരിക്കും ശരി എന്ന്. മഹാഭൂരിപക്ഷത്തിന് മിക്കപ്പോഴും ശബ്ദമില്ലാത്തതുകൊണ്ട്, ശബ്ദിക്കുന്ന ന്യൂനപക്ഷത്തെ നാം ഭൂരിപക്ഷമായി തെറ്റിദ്ധരിച്ചു പോകുന്നതായിരിക്കില്ലേ? ലോകത്തിൽ മഹാഭൂരിപക്ഷം പേരുടെയും നിലപാട് എന്തായിരിക്കാം എന്ന് വെറുതേ സങ്കല്പിച്ചു നോക്കൂ!

George Valiapadath Capuchin
4 days ago


സ്വീകരണം
കുറേ വർഷങ്ങൾക്കു മുമ്പാണ്. ഒരിക്കൽ പള്ളിയിലെ ഉയിർപ്പുരൂപം ചുറ്റും കൊന്നപ്പൂക്കളും ഫലധാന്യങ്ങളും കൊണ്ടലങ്കരിച്ചു. അക്കൊല്ലം ഈസ്റ്ററും മേടപ്പിറവിയിലെ വിഷുവും തലേന്നും പിറ്റേന്നുമായിരുന്നു. പള്ളിയിൽ കൊന്നപ്പൂക്കൾ കാണുമ്പോഴേക്ക് മുഖം കറുത്തുപോകുന്നവരുണ്ട്. ആളുകൾ കരുതുന്നത് റോസാപ്പൂക്കളും ഡാലിയായും ലില്ലിയും ആസ്റ്ററും ഒക്കെ ക്രിസ്ത്യാനി പൂക്കളും ചെത്തിയും ചെണ്ടുമല്ലിയും കൊന്നയും താമരയും ഒക്കെ ഹിന്ദു പൂക്കളും ആണെന്നാണ്!! യൂറോപ്യൻ സാംസ്കാരിക രൂപങ്ങൾ മാത്രമാണ് ക്രിസ്തീയം എന്നൊരു നാ

George Valiapadath Capuchin
5 days ago


ചോരയും നീരും
സത്യം പറഞ്ഞാൽ, ഗാഗുൽത്തായിൽ അപ്പോളുണ്ടായിരുന്ന റോമൻ പടയാളി, മരിച്ചു കഴിഞ്ഞിരുന്ന ക്രൂശിതൻ്റെ പാർശ്വത്തിൽ കുന്തം കൊണ്ട് കുത്തിയത് അവൻ മരിച്ചു എന്ന് പൂർണ്ണമായും ഉറപ്പാക്കാൻ വേണ്ടിയായിരുന്നു. അക്കാര്യം യോഹന്നാൻ വിവരിക്കുമ്പോൾ അയാൾ അവിടെ ഒരു വിശദാംശം എഴുതിച്ചേർക്കുന്നുണ്ട്. "ഉടനെ അതിൽനിന്ന് രക്തവും വെള്ളവും പുറപ്പെട്ടു" എന്നതാണ് ആ വിശദാംശം. വളരെ സ്വാഭാവികമായ ഒരു കാര്യമല്ലേ അത്? മരിച്ചിട്ട് ഒരു മണിക്കൂർ പോലും ആയിട്ടില്ലാത്ത, തൂങ്ങി കിടക്കുന്ന ഒരാളുടെ ചങ്കിൽ കുന്തം കുത്തി ഇറക്കിയാൽ

George Valiapadath Capuchin
Apr 12


കല്ല്
മനുഷ്യരാൽ മാറ്റപ്പെട്ടതായിരുന്നില്ല ആ കല്ല്. ഉന്നതത്തിൽ നിന്നുള്ള ഇടപെടലിലായിരുന്നു അതിൻ്റെ മാറ്റം! അതൊരു വലിയ കല്ലായിരുന്നു. ആര് അത് നമുക്കുവേണ്ടി ഉരുട്ടിമാറ്റും എന്നതായിരുന്നു നമ്മുടെയെല്ലാം ഏറെക്കാലത്തെ ആകുലത. അതവിടെ ഉരുട്ടിവച്ചത് ദൈവമായിരുന്നില്ല. നാം തന്നെയായിരുന്നു. ആ കല്ലായിരുന്നു അപ്പുറവും ഇപ്പുറവുമായി ജീവനെയും മരണത്തെയും വേർതിരിച്ചത്. അതവിടെ ഉള്ളിടത്തോളം കാലം നാമതിനെ ഭയപ്പെട്ടു. ആ കല്ലറയാണ് മരണം. എന്നാൽ അത് വെറുമൊരു പടിപ്പുര മാത്രമാണെന്ന് നാം അറിഞ്ഞിരുന്നില്ല. ആ കല

George Valiapadath Capuchin
Apr 11


അടക്ക്
കാൽവരിക്ക് തൊട്ടടുത്തായി ഒരു തോട്ടവും അതിൽ ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ്റെ സാക്ഷ്യം. തോട്ടം എന്നതുകൊണ്ട് ഒലിവ് നട്ടിട്ടുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള പറമ്പ് എന്നാണ് മനസ്സിലാക്കേണ്ടത്. ജോസഫ് ഒരു ധനികനായിരുന്നു. സാൻഹെദ്രിൻ സംഘത്തിലെ അംഗവുമായിരുന്നു. ജറൂസലേം നഗരത്തിൻ്റെ കോട്ടമതിലിനു വെളിയിൽ പലയിടത്തും പാറയിൽ വെട്ടിയുണ്ടാക്കിയ കല്ലറകൾ അക്കാലത്തുണ്ടായിരുന്നു. എന്നിരുന്നാലും, തനിക്കായി ജോസഫ് ഒരു കല്ലറ വാങ്ങുകയോ പണിയിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽത്തന്നെ, ഇസ്രയേല

George Valiapadath Capuchin
Apr 10


സൂചനകൾ
ക്രിസ്തു എപ്പോഴായിരിക്കും ഉയിർത്തിരിക്കുക? അറിയില്ല. സുവിശേഷങ്ങൾ കൃത്യം സമയം പറയുന്നില്ല. ഉയിർപ്പ് ആരും കണ്ടതായും പറയുന്നില്ല. അതിരാവിലേ കോഴി കൂകുന്നതിനു തൊട്ടുമുമ്പായിരിക്കണം എന്നാണ് എനിക്കു തോന്നുന്നത്. അതായത്, ഉയിർത്തപാടേ കോഴി കൂകിയിരിക്കാം! സ്വർഗ്ഗത്തിൽ നിന്ന് ഒരു മാലാഖാ വന്ന് കല്ലറവാതിൽ അടച്ചിരുന്ന കല്ലുരുട്ടി മാറ്റി എന്ന് സുവിശേഷം പറയുന്നുണ്ട്. മത്തായി എഴുതുന്നതനുസരിച്ച് അവിടെ കല്ലറ കാക്കാൻ നിയുക്തരായ ദേവാലയ കാവൽ സേനയിലെ അംഗങ്ങൾ ഉണ്ടായിരുന്നു. ഭയത്തോട് മൂന്നുവിധത്തിലാണ്

George Valiapadath Capuchin
Apr 8


ഭേദ്യാവസ്ഥ
ഫ്രാൻസിസ്കൻ ജൂബിലി വർഷത്തിലാണ് നാം. വി. ഫ്രാൻസിസിന്റെ കടന്നുപോകലിന്റെ എട്ടാം ശതാബ്ദി ദിനങ്ങളിൽ ജീവിക്കുന്നു എന്നതുതന്നെ ഒരനുഗ്രഹമാണ്. രണ്ടുവർഷം മുമ്പ്, ഞങ്ങളുടെ മിഡ്വെസ്റ്റ് പ്രവിശ്യയുടെ വാർഷിക ധ്യാനം പ്രസംഗിക്കാൻ ഞങ്ങൾ നിയോഗിച്ചത് ഒരു അല്മായനായ പ്രശസ്ത എഴുത്തുകാരൻ ജോൻ എം. സ്വീനിയെയായിരുന്നു. രണ്ട് ഡസനിലധികം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ ഗ്രന്ഥങ്ങളിൽ അഞ്ചും അസ്സീസിയിലെ വി. ഫ്രാൻസിനെക്കുറിച്ചാണ്. ഞങ്ങളോട് അദ്ദേഹം പ്രസംഗിച്ച ധ്യാനത്തിന്റെ കേന്ദ്ര വിഷയം "ഭേദ്യാവസ്ഥ"

George Valiapadath Capuchin
Apr 7


ടോക്സിക്
നമ്മൾ ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ? എന്നിട്ടും ഇന്നും നമ്മൾ പലരും -പലരും എന്നു പറഞ്ഞത് ഞാൻ അതിൽ ഇല്ല എന്ന് കാണിക്കാനാണ്- "പലരു"മല്ല, ഞാനുൾപ്പെടെ നമ്മിൽ ഒട്ടുമിക്കവരും സ്നേഹത്തെ ഏതേതു വിധങ്ങളിലാണ് വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നത്! ലൗകികമായ അറിവുകൾ അങ്ങനെയൊക്കെ ചെയ്യാൻ നമ്മെ സഹായിക്കുന്നുമുണ്ട്. കുറേക്കാലമായി പരക്കെ കേട്ടുവരുന്നതാണ്, നെഗറ്റീവ് ആയ ആളുകളെ ഒഴിവാക്കണം എന്ന്. ശരിയല്ലേ? അല്ലെങ്കിൽ നമ്മളും നെഗറ്റിവിറ്റിയുള്ള മനുഷ്യരായിപ്പോകും! എൻ്റെ ബാല്യത്തിൽ അമ്മ പറയു

George Valiapadath Capuchin
Apr 6


നിലവിളി
നീസാൻ മാസത്തിന്റെ പത്താം തീയതി ഓരോ കുടുംബവും ഒരു വയസ്സുള്ള ഊനമറ്റ ഒരു ചെമ്മരിയാടിനെയോ കോലാടിനെയോ തെരഞ്ഞെടുക്കണം എന്നായിരുന്നു പരമ്പരാഗത ചട്ടം. ആളുകൾ തങ്ങൾ വാങ്ങിയ, അല്ലെങ്കിൽ പറ്റത്തിൽ നിന്ന് തെരഞ്ഞെടുത്ത ആടിനെ കാരുണ്യത്തോടെയും, അതേസമയം കൊല്ലുമ്പോൾ മെഴുത്തിരിക്കേണ്ടതിനായും നല്ല ഭക്ഷണം നല്കി നാലു ദിവസം പോറ്റും. പതിനാലാം തീയതി സന്ധ്യയോടെ അതിനെ കൊല്ലുകയും മാംസം തീയിൽ ചുട്ടെടുക്കുകയും ചെയ്യണം. എന്നാൽ, യേശുവിൻ്റെ കാലമാവുമ്പോഴേക്കും പെസഹാ ആചരണത്തിന്റെ രീതികൾക്ക് യൂദായിലും ഇസ്രായേലി

George Valiapadath Capuchin
Apr 3


പെസഹാ
പുറപ്പാടിന്റെ ജനതയാണ് യഹൂദ ജനത. പുറപ്പാട് സംഭവം അവരുടെ ചരിത്രത്തിലെ ഏറ്റവും മേഘമായ യാഥാർത്ഥ്യമായിരുന്നു. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെയും സ്വയം നിർണയത്തിന്റെയും വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്ര അവരുടെ ആത്മീയതയുടെ അടിസ്ഥാനമായിരുന്നു. പഴയ നിയമത്തിലെ നിർദ്ദേശപ്രകാരം പെസഹാവിരുന്ന് -Seder- ആചരിക്കേണ്ടത് അവരുടെ ഒഴിവാക്കാനാവാത്ത മതാചാരമായിരുന്നു. നീസാൻ മാസത്തിലെ 15-ാം തിയ്യതി ആലോഷിക്കേണ്ടത്. പക്ഷേ, തിരുനാളിന്റെ "Eve"- തലേ സായാഹ്നത്തിലാണ് പെസഹാ വിരുന്നാചരണം. ആചാരപ

George Valiapadath Capuchin
Apr 1


എലിമിനേഷൻ
മതത്തിൻ്റെ ആളുകൾക്ക് അവൻ പറഞ്ഞതൊന്നും തീരെ മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവരുടെ കൈയ്യിൽ ആകെ ഉണ്ടായിരുന്നത് മതത്തിൻ്റെ ഒരു കട്ടിൽ മാത്രമായിരുന്നു. അവർ ആളുകളെ അതിൽ കിടത്തി നോക്കി. അതിൻ്റെ ചട്ടത്തിലേക്ക് എത്താതിരുന്നവരെ അവർ വലിച്ചുനീട്ടി. അതിൻ്റെ ചട്ടം കവിഞ്ഞു പോയവരുടെ കാലുകൾ അവർ അറുത്തു നീക്കി. യേശുവിനെ സംബന്ധിച്ച് പറഞ്ഞാൽ, അവന്റെ കാലുകൾ മാത്രമല്ല കൈകളും ചുമലുകളും ശിരസ്സും അവരുടെ കട്ടിലിന്റെ ചട്ടം കവിഞ്ഞു പോയിരുന്നു. മുറിച്ചുനീക്കാം എന്നല്ലാതെ അവർക്ക് മറ്റെന്ത് വഴിയാണുണ്ടായിരു

George Valiapadath Capuchin
Mar 31


സാമാന്യബോധം
നമുക്ക് പരിചിതമായ സാംസ്കാരിക കണ്ണട ഉപയോഗിച്ചു മാത്രമേ നമുക്ക് കാര്യങ്ങളെ കാണാൻ കഴിയുകയുള്ളൂ. നമ്മുടെ ഇന്നത്തെ സാമൂഹിക രീതികളും വിവേകപൂർണ്ണമായ നയചാതുര്യങ്ങളും വച്ച് നമുക്ക് യേശുവിനെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. വളരെ ഹ്രസ്വമായ കാലയളവേ തനിക്ക് ഇവിടെ ഉള്ളൂ എന്ന് യേശു അറിഞ്ഞിരുന്നു. തൻ്റെ പ്രവൃത്തികൾ ഹെബ്രായ തിരുവെഴുത്തുകളിലെ പ്രവചനങ്ങൾ അനുസരിച്ചാണ് പൂർത്തിയാകേണ്ടത് എന്നും അവൻ മനസ്സിലാക്കിയിരുന്നു. അങ്ങനെ നോക്കിയാൽ, തൻ്റെ ജീവിതത്തിൽ യേശു ഒരുതരം ധൃതി കാട്ടുന്നതായാണ് നമുക്ക് തോന്നു

George Valiapadath Capuchin
Mar 29


വിശ്വാസം
പലരും പറയുന്നത് കേട്ടിട്ടുണ്ട്, ലോകത്തിൽ ഇന്നോളം നടന്നിട്ടുള്ള യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും മതത്തിൻ്റെ പേരിലായിരുന്നുവെന്ന്. തീരെ ശരിയല്ലാത്ത പ്രസ്താവമാണത് എങ്കിലും ഒരു കാര്യം സമ്മതിക്കണം: മേല്പറഞ്ഞ പ്രസ്താവത്തിൽ ഒരു ഘടകം ശരിയാണ്. ഒത്തിരിയേറെ യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും മനുഷ്യർ നടത്തിയിട്ടുള്ളത് തങ്ങളുടെ വിശ്വാസത്തിൻ്റെ പേരിലാണ്. 'വിശ്വാസം' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നുചോദിക്കുമ്പോഴാണ് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നത്. ലോകത്തിലെ മനുഷ്യരെല്ലാം ഗോത്ര

George Valiapadath Capuchin
Mar 28


കാണാമറ
പല സംസ്കാരങ്ങളിലും ചില പ്രത്യേക അവസരങ്ങളിൽ ആളുകൾ കറുപ്പുവസ്ത്രം ഉപയോഗിക്കാറുണ്ട്. സമകാലിക സാഹചര്യത്തിൽ അത് വളരെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതായി തോന്നിയിട്ടുണ്ട്. മൃതസംസ്കാര ചടങ്ങുകളിൽ, ഔപചാരികമായ സായാഹ്ന പരിപാടികളിൽ, സംഗീത വിരുന്നുകളിൽ, ഒക്കെ അതിൽ പങ്കെടുക്കുന്നവർ കറുത്തവസ്ത്രം ധരിക്കുക പാശ്ചാത്യ സംസ്കാരത്തിൻ്റെ ഭാഗമാണ്. അതുപോലെതന്നെ പല മുന്തിയ ഭക്ഷണശാലകളിലും വെയ്റ്റർമാരും വെയ്റ്റ്റസ്സുകളും കറുത്ത യൂണിഫോം ധരിക്കണമെന്ന് അതിൻ്റെ നടത്തിപ്പുകാർ ആവശ്യപ്പെടാറുണ്ട്. സത്യത്തിൽ എന്ത

George Valiapadath Capuchin
Mar 26


ലാസർ
"ലാസർ എന്നു പേരായ ഒരുവൻ രോഗബാധിതനായി" എന്ന ആമുഖത്തോടെയാണ് നാലാം സുവിശേഷത്തിലെ ഏഴാമത്തേതും അവസാനത്തേതുമായ അടയാള വിവരണം ആരംഭിക്കുന്നത്. 'ദൈവം സഹായിച്ചവൻ' അല്ലെങ്കിൽ 'ദൈവം സഹായത്തിനുള്ളവൻ' എന്നാണ് ആ പേരിനർത്ഥം. അവൻ വസിച്ചിരുന്നതാവട്ടെ, 'ബേഥനിയാ'യിലും. "കഷ്ടതയുടെ ഭവനം" എന്നതാണ് അതിൻ്റെ ഒരർത്ഥം. "കർത്താവേ, ഇതാ അങ്ങു സ്നേക്കുന്നവൻ രോഗിയായിരിക്കുന്നു" എന്നാണ് അയാളുടെ സഹോദരിമാർ ഒരു മധ്യസ്ഥൻ വഴി അവനെ അറിയിക്കുന്ന സന്ദേശം. അവനാകട്ടെ അകലെയാണ്, ഒളിവിലുമാണ്. സഹോദരിമാരുടെ മധ്യസ്ഥ പ്രാർത്ഥന

George Valiapadath Capuchin
Mar 24


കണ്മൂടൽ
അതെ, ഇന്നലെ പറഞ്ഞത് തന്നെ. ഒരുവട്ടം കൂടി പറയണം എന്ന് തോന്നി. വി ആർ ബോൺ ബ്ലൈൻഡ്. ജനിക്കുമ്പോഴേ അന്ധരായിട്ടാണ് നാം ജനിക്കുന്നത്. ഇനി അഥവാ ജന്മനാ അല്പമെങ്കിലും കാഴ്ചയുണ്ടെങ്കിൽത്തന്നെ, താമസം വിനാ അത് നഷ്ടപ്പെട്ടവരായി നാം മാറുന്നു. എനിക്ക് കാഴ്ചയുണ്ട് എന്ന് പറയുന്നവരൊക്കെയും മൂഢ സ്വർഗത്തിലാണ്. നമുക്കാർക്കും കാഴ്ചയില്ല: ചുരുങ്ങിയ പക്ഷം ഭാഗികമായിട്ടെങ്കിലും. വെറുതെ ഒന്ന് ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചാൽ മതി അത് മനസ്സിലാവാൻ. അതേ, പഴയ ചോദ്യങ്ങൾ തന്നെ! താനാരാണ്? എന്താണിവിടെ ചെയ്യുന്നത

George Valiapadath Capuchin
Mar 23


സിലോഅ
പത്തിരുപത് വർഷമേ ആയുള്ളൂ പഴയ സിലോഹാക്കുളം വീണ്ടും കണ്ടെത്തിയിട്ട്. പൊതുവർഷം 70-ൽ റോമൻ സൈന്യം ജറൂസലേം ദേവാലയം അടിച്ചു തകർത്തപ്പോൾ അതിൻ്റെ നാശകൂമ്പാരങ്ങൾ ഇട്ട് ദേവാലയ മലയുടെ കിഴക്കേ ചരിവിൻ്റെ കീഴറ്റത്തുണ്ടായിരുന്ന സിലോഅക്കുളം നികത്തിക്കളഞ്ഞിരുന്നു. ജന്മനാ അന്ധനായി ജനിച്ച പ്രായപൂർത്തിയായ ഒരാൾക്ക് യേശു കാഴ്ച നല്കുന്ന സംഭവം സുവിശേഷത്തിൽ യോഹന്നാൻ (9) വിവരിക്കുന്നുണ്ട്. നിലത്ത് തുപ്പി ചെളിയുണ്ടാക്കി, ചെളി കണ്ണുകളിൽ പൂശിയിട്ട് യേശു പ്രസ്തുത ഭിക്ഷക്കാരനോട് പറയുന്നു: നീ പോയി സിലോഅക്കുള

George Valiapadath Capuchin
Mar 21


പുരോഹിതൻ
മുമ്പൊരിക്കൽ ജെറുസലേം ദേവാലയത്തെയും അതിലെ വിശുദ്ധ സ്ഥലത്തെയും വിശുദ്ധിയുടെ വിശുദ്ധ സ്ഥലത്തെയും കുറിച്ച് എഴുതിയിരുന്നു. അന്ന് ഉണ്ടാക്കി ഉപയോഗിച്ച അതേ ചിത്രം ആണ് ഇതോടൊപ്പം വീണ്ടും ഇടുന്നത്. മൂന്ന് വസ്തുക്കളാണ് വിശുദ്ധ സ്ഥലത്ത് പൂജ്യമായ രീതിയിൽ സൂക്ഷിക്കപ്പെട്ടിരുന്നത് എന്ന് അന്ന് പറഞ്ഞിരുന്നു. ഒന്ന്: സ്വർണ്ണത്തിൽ തീർത്ത, മിനോറാ എന്ന ഏഴ് ശിഖരങ്ങൾ ഉള്ള വിളക്ക്. മോശ ദൈവത്തെ ആദ്യമായി മുഖാമുഖം കണ്ട രൂപത്തിൻ്റെ പ്രതീകവൽകൃത ആവിഷ്ക്കാരമായിരുന്നു സത്യത്തിൽ ആ വിളക്ക് എന്ന് അന്ന് കുറിച്ച

George Valiapadath Capuchin
Mar 20


ജറൂസലേം
ആനന്ദമുള്ള, ആഹ്ളാദം നടമാടുന്ന, ശിശുമരണങ്ങൾ ഇല്ലാത്ത, നൂറു തികയുവോളം മനുഷ്യർ വൃക്ഷങ്ങളെപ്പോലെ ദീർഘായുസ്സുക്കളായിരിക്കുന്ന, നീതി പുലരുന്ന, അവരവർ പടുത്ത ഭവനങ്ങളിൽ അവരവർ തന്നെ വസിക്കുന്ന ഒന്നായിരിക്കും താൻ സൃഷ്ടിക്കാനിരിക്കുന്ന പുതിയ ജറൂസലേം എന്ന് ദൈവം ഏശയ്യായിലൂടെ (65) പ്രഖ്യാപിക്കുന്നുണ്ട്. അതൊരു പുതിയ ആകാശവും പുതിയ ഭൂമിയും ആയിരിക്കും. പഴയത് കടന്നുപോയിരിക്കും. പഴയതിനെക്കുറിച്ചുള്ള സ്മരണപോലും ഭൂമുഖത്തുനിന്ന് ഇല്ലാതാകും! തങ്ങളുടെതന്നെ പര്യായമായാണ് യഹൂദ ജനത 'ജറൂസലേം' എന്നതിനെ കണക

George Valiapadath Capuchin
Mar 17


ആരാണുത്തരവാദി?
Photo Curtsey- The Hindu ഭരണങ്ങാനത്തുനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന അസ്സീസി മാസികയിൽ ഡോ. സിപ്രിയൻ ഇല്ലിക്കമുറി (ഞങ്ങളുടെ തിയോളജി പ്രഫസർ) " സംശയിക്കുന്ന തോമ്മാ " എന്ന പേരിൽ ഒരു സംശയനിവാരണ പംക്തി നിരവധി വർഷങ്ങൾ കൈകാര്യം ചെയ്തിരുന്നു (ഇന്ന്, March 15, അദ്ദേഹത്തിൻ്റെ ഓർമ്മദിനം ആണ്). വിശുദ്ധ ഗ്രന്ഥപരവും ദൈവശാസ്ത്രപരവും സാന്മാർഗ്ഗിക ശാസ്ത്രപരവുമായ വിഷയങ്ങൾ വിശ്വാസി സമൂഹത്തിനിടയിൽ ആഴമുള്ള ചർച്ചകൾ ഉണ്ടാകുന്നതിന് പതിറ്റാണ്ടുകളോളം അങ്ങനെ അദ്ദേഹം നിമിത്തമായി. സഭയുടെ നടത്തിപ്പിൽ നടന്

George Valiapadath Capuchin
Mar 15
All Posts
bottom of page


















