I. സാറാ പരിചിതമായ കഥകളിൽ നിന്ന്, പരിചിതമായ ഭാഷകളാൽ രൂപപ്പെട്ട ലോകത്തിൽ നിന്ന് ഞാൻ നടന്നു മാറി. ദൈവത്തിൻ്റെ സ്വപ്നങ്ങളുടെ ഭാരവും ഞാൻ വഹിക്കേണ്ടി വന്നു. കൂടാരവാതിൽക്കൽ നിന്നുകൊണ്ട് അവിശ്വാസത്തോടെ ഞാൻ ചിരിച്ചു. പക്ഷേ എൻ്റെ ഭർത്താവ് എന്നെ സമർത്ഥമായി ഉപയോഗിച്ചു; അവൻ്റെ സഹോദരിയായും എൻ്റെ ശരീരം അവൻ്റെ പ്രതിരോധമായും കടന്നുപോയി. നിങ്ങൾക്കെന്നെ വിധിക്കാനാകുമോ? ഹാഗറിനെയും അവളുടെ കുഞ്ഞിനെയും പാഴ്നിലത്തേക്ക് വിട്ടിട്ട് ഞാൻ എൻ്റെ മകനെ മുറുകെ പിടിച്ചു. ഞാൻ എന്താണ് ചെയ്തതെന്ന് നിങ്ങൾ ആശ്ചര്
ഓര്‍മകളുടെ മലമടക്കുകളില്‍, സംഘര്‍ഷങ്ങളുടെ സംഘഗാനം. വ്യഥയും മഞ്ഞും ഉള്ളുലയ്ക്കുന്നു. കീറത്തുണിയിലടങ്ങില്ല കുളിര്. പിഞ്ഞിയ ഹൃത്തിലൊതുക്കാനുമാവില്ല ആ രാത്രികളിലെ വേദന. കേവലമനുഷ്യന്റെ ആന്തലുകള്‍, ദൈവമനുവദിച്ച നിസ്സഹായതകള്‍. എങ്കിലുമൊരു പെണ്ണിന്റെ മാനത്തെ ന്യായസനത്തിലേക്കെത്തിച്ചില്ല. ചെറു കല്ലുപെറുക്കാന്‍ പോലും ഒരു വിശുദ്ധപാപിയെയും അനുവദിച്ചില്ല. ഈ നിസ്വന്റെ നീതി മാത്രം എപ്പോഴും പുഷ്പിച്ചു നില്ക്കട്ടെ. നീ 'തീ'യാവുന്നതു നീതിയുടെയകലം കൂടുമ്പോഴല്ലേ.. ശാന്തമാം രാത്രിയെന്നുമാലാഖാമ
നിന്റെ വെളിച്ചത്തില്‍, ഞാന്‍ എന്റെ വഴി കണ്ടെത്തുന്നു, ഏറ്റവും ഇരുണ്ട രാത്രിയിലും മേഘാവൃതമായ പകലിലും. നിന്റെ ശബ്ദം, നക്ഷത്രങ്ങള്‍ പാടുന്ന ഒരു ഗാനം, നിന്റെ സ്പര്‍ശനം, അനന്തമായ വസന്തത്തിന്റെ പൂവ്. കറങ്ങുന്ന കാലത്തിനോ മറവിരോഗംപിടിക്കാത്ത വേലിയേറ്റത്തിനോ ജ്വാലയെ മങ്ങിക്കാന്‍ കഴിയില്ല, ഞാന്‍ നിന്റെ പേരുപറയുമ്പോള്‍ അത് മൃദുവായികത്തുന്നു. ഒരു നോട്ടം, ഒരു ശ്വാസം; ഞാന്‍ തകര്‍ന്നു എന്റെ ഹൃദയം നിന്റേതാണ്, നിന്റെ മാത്രം. ചന്ദ്രനു കീഴില്‍, കൈകള്‍ പിണഞ്ഞുകിടന്ന്, നമ്മള് ലോകത്തെയും