"യാത്രികരില്ലാതാകും വരെ യാത്ര തുടരണം യാത്രയില്ലാതാകും വരെ യാത്രികര്‍ തുടരണം." ഒന്ന് അതിജീവനത്തിനും ഉപജീവനത്തിനും വേണ്ടി യുള്ള നിരന്തരമായ അലച്ചിലുകളുടെ ചരിത്രമാണ് മനുഷ്യന്. കുറച്ചുപേരെങ്കിലും ഒരിടത്ത് അടങ്ങി യൊതുങ്ങി സമാധാനത്തോടെ ജീവിക്കാന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. അരക്ഷിതത്വ ത്തിന്റെ ഭീതിദമായ അവസ്ഥകളിലൂടെ തന്നെയാണ് മനുഷ്യന്റെ ജീവിതം കടന്നുപോകുന്നതെങ്കിലും അസ്വസ്ഥമായ യാത്രകള്‍ക്ക് കുറച്ചൊക്കെ ശമനം കിട്ടിത്തുടങ്ങിയിട്ടുണ്ടെന്ന് പറയാം. ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട
യേശു പറഞ്ഞു; "വഴിപോക്കരാകുക" (തോമസിന്റെ സുവിശേഷം 42-ാം വാക്യം). യാത്ര എന്നും മനുഷ്യന്റെ ആത്മാംശത്തെ കുറെക്കൂടി തെളിച്ചമുള്ളതാക്കുന്നുണ്ട്. അന്നും ഇന്നും ദീര്‍ഘദൂരബസുകളുടെ ബോര്‍ഡുകള്‍ കാണുന്നത് ഒരു ഹരമാണ്, ആവേശമാണ്. വയനാട്ടിലെ കുടിയേറ്റ പ്രദേശങ്ങളിലേക്കും വടക്കന്‍ പാട്ടുകളുടെ വീരതാളങ്ങളിലേക്കുമൊക്കെ ആ ദിശാസൂചികള്‍ മനസ്സിനെ പായിക്കും. കഠിനാധ്വാനത്തിന്റെ സ്വേദഗന്ധങ്ങളിലേക്കും സുഗന്ധദ്രവ്യങ്ങളുടെ ഉന്മാദഗന്ധങ്ങളിലേക്കും പോര്‍വിളിയുടെ ഭയചകിത ദൃശ്യങ്ങളിലേക്കുമൊക്കെ ഈ രാത്രികാലവണ
പ്രൊഫ. എം. എന്‍. കാരശ്ശേരിയോടൊപ്പം 2018 നവംബറില്‍ ആസ്ട്രേലിയയിലേക്ക് ഒരു യാത്ര നടത്താനുള്ള അവസരം എനിക്കുണ്ടായി. സിഡ്നിയിലെ ഹാര്‍ബറിലൂടെ കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ ദൂരെ എവിടെയോനിന്ന് പുറപ്പെട്ടു വന്ന ഒരു വാദ്യഘോഷം ശ്രദ്ധയില്‍പെട്ടു. ഏതോ കുഴല്വാദ്യമാണ്. തമിഴ്നാട്ടിലെ ക്ഷേത്ര നഗരങ്ങ ളിലൂടെ നടക്കുമ്പോള്‍ കേള്‍ക്കുന്ന മാതിരി ഒരു പാട്ട്. അതിന്റെ ഉറവിടം തേടി ചെന്നപ്പോള്‍ കാണുന്നതെന്താണ്?ദേഹമാകെ ഭസ്മക്കുറികളണിഞ്ഞ ഇരുനിറക്കാരനായ ഒരു മനുഷ്യന് വഴിയരികിലിരുന്ന് വളരെ നീളമുള്ള ഒരു കു