

"ദൈവം അരുൾച്ചെയ്യുന്നു, ആശ്വസിപ്പിക്കുവിൻ. എൻ്റെ ജനത്തെ സമാശ്വസിപ്പിക്കുവിൻ. അവളോട് സൗമ്യമായി സംസാരിക്കുകയും പ്രഘോഷിക്കുകയും ചെയ്യുവിൻ" - ഈ നിയോഗവുമായാണ് ഒരു പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നത് (ഏശ. 40:1-2).
എന്തൊരു കരുണയാണ്, സഹാനുഭൂതിയാണ് ദൈവത്തിന് ! ഒത്തിരി കണ്ണീരുകുടിച്ച്, ഒട്ടേറെ സഹനങ്ങളിലൂടെ കടന്നുവന്നിട്ടുള്ളവരാണ്. ഇനിയും അവർ വേദന താങ്ങില്ല. അവരുടെ മുറിവുകളിൽ അവർക്ക് തൈലമാണ് വേണ്ടത്. അവരുടെ വടുക്കളിൽ അവർക്ക് കനിവിൻ്റെ തലോടലാണ് വേണ്ടത്. അവരുടെ വിങ്ങുന്ന ഹൃദയങ്ങൾക്കുമേൽ സഹ-താപത്തിൻ്റെയും പ്രായശ്ചിത്തത്തിൻ് റെയും കണ്ണീരാണ് ഇറ്റേണ്ടത്.
കാണുന്നില്ലേ നിങ്ങളവരെ?
തകർന്നുപോയവരുടെ തകർക്കപ്പെട്ട മക്കളെ?
പിളർന്നുപോയ കുടുംബങ്ങളുടെ പിളർത്തപ്പെട്ട മാർവ്വുകളെ?
കലങ്ങിപ്പോയ പ്രജ്ഞകളുടെ കലുഷിതമാക്കപ്പെട്ട വേവുകളെ?
ഒറ്റതിരിഞ്ഞു പോയവരുടെ കൂട്ടമായ നിരാശതകളെ?
മരണം വരിഞ്ഞുമുറുക്കിയവരുടെ നിസ്സഹായതകളെ?
സ്വയം ഒടുക്കാൻമാത്രം വെളിച്ചം കെട്ടുപോയവരുട െ ഇരുട്ടുകളെ?
തുറുങ്കിലെ അന്നം വെളിച്ചപ്പെടാത്ത ജീവനും പകുത്തുനല്കുന്ന നൊമ്പരങ്ങളെ?
ജീവനുണ്ടായിട്ടും കളിമൺ പ്രതിമകളായിപ്പോയ ജന്മങ്ങളെ?
Related Posts

George Valiapadath Capuchin
Feb 28, 2026
1 min read
മാറ്റമെവിടെ?
ക്രിസ്ത്യാനികളുടെ, പ്രത്യേകിച്ച് കത്തോലിക്കരുടെ പല പ്രാർത്ഥനകളും കേട്ടാൽ മറ്റുള്ളവർക്ക് ചിരി വരും. ദൈവത്തോട് ഇത്തരം കാര്യങ്ങൾ പറയുകയോ ചോദിക്...

George Valiapadath Capuchin
Mar 1, 2026
1 min read
അഹവുമായി നേർക്കുനേർ
നിശ്ശബ്ദമാവുക, ഇറങ്ങി നടക്കുക, വിജനതകളിലേക്ക് പോവുക എന്നെല്ലാം നോമ്പിനെക്കുറിച്ച് നാം മുമ്പ് പറഞ്ഞിട്ടുണ്ട്. എന്തിനായാണ് ഇത്തരം പരിപാടികളിൽ ...

George Valiapadath Capuchin
Mar 10, 2026
1 min read
പ്രസ്താവന
കത്തോലിക്കർക്കിടയിലെ "കുരിശിൻ്റെ വഴി" എന്ന ആത്മീയ യാത്രാ പ്രാർത്ഥനയിൽ ആറാം സ്ഥലത്ത് കണ്ടുമുട്ടുന്ന ഒരു സ്ത്രീയാണ് വെറോണിക്ക. (വെറോണിക്കയെക്ക...
























