വിശുദ്ധ കുർബാനയുടെ സ്ഥാപനവേളയിൽ വീഞ്ഞ് നിറഞ്ഞ പാനപാത്രമെടുത്ത് യേശു അരുളിചെയ്ത വാക്കുകൾ മത്തായിയുടെയും മാർക്കോസിൻ്റെയും ലൂക്കായുടെയും സുവിശേഷങ്ങളിലും, പൗലോസ് ശ്ലീഹ കോറിന്തോസ്കാർക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തിലും അല്പസ്വല്പ വ്യത്യാസങ്ങളോടെ രേഖപ്പെടുത്തിയിട്ടുണ്ട്. (മത്താ 26:27-29, മർക്കോ 14:23-25, ലൂക്കാ 22:19-20; കോറി 11:25). ഈ നാലു സ്ഥാപന വിവരണങ്ങളിൽ ഒന്നിലും "എല്ലാവർക്കുംവേണ്ടി" എന്ന പ്രയോഗമില്ല. മത്തായിയുടെയും മർക്കോസിൻ്റെയും സുവിശേഷങ്ങളിൽ "അനേകർക്കുവേണ്ടി" എന്ന പ്രയോഗമാണ
യഥാർത്ഥത്തിൽ മരണമടഞ്ഞ മനുഷ്യരാരും തിരിച്ചുവന്നിട്ടില്ല. മരണ ശേഷം എന്തു സംഭവിക്കുന്നുവെന്നതിനെപ്പറ്റി വസ്തുനിഷ്ഠമായ ഒരു റിപ്പോർട്ട് ലോകത്തിൽ ആർക്കും ലഭിച്ചിട്ടില്ല. അതുകൊണ്ട് മരണാനന്തരത്തെപറ്റി ശാസ്ത്രീയമായ ഒരു പഠനമോ നിരീക്ഷണമോ സാധ്യവുമല്ല. എങ്കിലും രോഗം മൂർച്ഛിച്ചു അത്യാസന്നനിലയിലെത്തി മരണത്തെ മുഖാഭിമുഖം കണ്ടുകഴിഞ്ഞു തിരിച്ചു വരുന്നതും, മരിച്ചു കഴിഞ്ഞെന്നു ഡോക്ടർമാർ വിധിയെഴുതിയ ശേഷം (clinical death) ശരീരകോശങ്ങൾ വീണ്ടും സജീവമാകുകയും ജീവിക്കുകയും ചെയ്തവരുമാ യ പലരുടെയും അന