top of page
All Posts


പൂർത്തി
മുറിച്ചു നൽകലാണ് ദിവ്യകാരുണ്യത്തിൻ്റെ ഹൃദയം. അതുകൊണ്ടാണ് കുരിശും കുർബാനയും സ്നേഹവും ഒന്നാകുന്നത്. മുറിയലും മുറിച്ചുനൽകലും പലയിടത്തുമുണ്ട്. അതിനുമുമ്പിൽ ദൈവത്തിന് കൃതജ്ഞതയുടെ സ്തോത്രംപാടൽ കൂടിയാകുമ്പോൾ അത് വിശുദ്ധമായ കുർബാനയാകും. ഏതൊരു സ്നേഹത്തിലും നല്കൽ ഉണ്ട്. ഏതൊരു നൽകലിലും രക്തത്തിൻ്റെ ഉപ്പ് പടരുമ്പോൾ, മരണത്തിൻ്റെ ചാഞ്ഞൊരുനിഴൽ വീഴുമ്പോൾ, അവിടെ കുർബാന ഉണ്ടാകുന്നു. പണമുള്ളവർ തങ്ങളുടെ സമ്പത്തിൽനിന്ന് നല്ലൊരു തുക പള്ളിക്ക് കാഴ്ച നൽകുമ്പോൾ അവിടെ മരണത്തിന്റെ നിഴൽ ഇല്ല. ഒന്നുമില

George Valiapadath Capuchin
6 days ago1 min read


പ്രാണപ്രിയന്റെ സ്നേഹക്ഷതങ്ങള്‍ ഏറ്റവള്‍
വെറും ഇരുപതുവര്‍ഷം! അത്രയുമേ ഉണ്ടായിരുന്നുള്ളൂ അസ്സീസിയിലെ സഹോദരന് ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം ദൈവഹൃദയത്തോട് ശിരസ്സ് ചേര്‍ത്തുള്ള ജീവിതം! അദ്ദേഹത്തിന്റെ മാനസാന്തര ജീവിതത്തിന്റെ പതിനെട്ടാം വര്‍ഷത്തില്‍, സമൂഹത്തിന്റെ നേതൃത്വം അപ്പോള്‍ കൈയ്യാളിയിരുന്ന സഹോദരന് ഏലിയാസിന് ക്രിസ്തുവില്‍നിന്ന് ഒരു ദര്ശനവെളിപാട് ലഭിച്ചിരുന്നു. ഇരുപതുവര്‍ഷം. അത്രയേ ഫ്രാന്‍സിസ് ജീവിച്ചിരിക്കൂ. ഇരുപതാം വര്‍ഷം എല്ലാ ജഡവും പോകുന്ന വഴിയേ അവനും പോകണം. ഫ്രാന്‍സിസിനും അനുചരര്‍ക്കുമായി ഓര്‍ളാണ്ടോ പ്

George Valiapadath Capuchin
7 days ago3 min read


ശേലും ശേലുകേടും
'ഇങ്ങേര് എന്നെ ഒന്നു സഹായിക്കാമോ?' 'കാര്യമെന്താണെന്നു പറഞ്ഞില്ലല്ലോ.' കൂടെയുണ്ടായിരുന്ന ഒരു വല്യച്ചന്റെ അപേക്ഷയായിരുന്നു. എന്നെക്കാളും പ്രായക്കൂടുതലുള്ള ആളായിരുന്നു. ഒറ്റയ്ക്കു യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ള അദ്ദേഹത്തെയുംകൊണ്ട് കുറെ ഉള്‍നാട്ടില്‍ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍ ഒരാവശ്യത്തിനായി പോകണം. പക്ഷേ, ഇദ്ദേഹം കാറില്‍ കയറില്ല. ബസ്സിലെ യാത്രചെയ്യൂ. പോകേണ്ട സ്ഥലത്തേക്ക് ബസ്സുകള്‍ കുറവാണുതാനും. ഏതായാലും കൂടെ ചെല്ലാമെന്നു സമ്മതിച്ചു. യാത്രയ്ക്ക്

ഫാ. ജോസ് വെട്ടിക്കാട്ട്
7 days ago3 min read


ഫ്രാന്‍സിസ് എന്ന പുസ്തകം
ഫ്രാന്‍സിസ് ദൈവത്തിലേക്കുള്ള കുറുക്കുവഴി തേടിയ ലളിതമാനസനായ ഒരു മനുഷ്യനായിരുന്നു. ദൈവത്തെ തിരയുന്നവര്‍ക്കും തേടുന്നവര്‍ക്കും കൈപ്പുസ്തകമായിത്തീര്ന്ന മനുഷ്യന്. തന്റെ കാലത്ത് ക്രിസ്തുവിന്റെ പരിമളമായി മാറിയവന്. ക്രിസ്തുവിന്റെ മണമുള്ള ആ കുറിയ മനുഷ്യനെ ഒടുവില്‍ ദൈവം ക്രൂശിതനായ ക്രിസ്തുവിന്റെ സ്നേഹമുദ്രകളാല് മുദ്രയിട്ടു. നിസ്സാരമായ ഇടങ്ങളിലും നിസ്സാരരായ മനുഷ്യരിലും സ്വയം വെളിപ്പെടുത്തുന്ന, ലോകത്തിന്റെ കണക്കില്‍ തീരെ നിസ്സാരനായി ഈ ഭൂമിയിലൂടെ കടന്നുപോയ ക്രിസ്തുവിനെ ഫ്രാന്‍സ

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Sep 132 min read


കിനാവ്
Learn to obey. Only he who obeys a rhythm superior to his own is free. - Nikos Kazantzakis പാതിമയക്കത്തില്‍ ഫ്രാന്‍സീസ് ദൈവത്തെ കിനാവ് കണ്ടു. യുദ്ധഭൂമിയിലേക്കുള്ള യാത്രയില്‍ സ്പൊളേറ്റോ അടിവാരത്തില്‍ വെച്ചാണ്. ആരെയാണ് നീ സേവിക്കുന്നത്. യജമാനനേയോ ദാസനെയോ? ഉത്തരം ആവശ്യമില്ലാത്ത വിധത്തില്‍ അത്രയും തെളിച്ചമുള്ള ചോദ്യമാണ്. ആദ്യം ചെയ്തത് കുതിരയെ വിറ്റു കളയുകയാണ്. പണം പൊടിഞ്ഞു തുടങ്ങിയ ഒരു ചാപ്പലിന്റെ ജാലകപ്പടിയില്‍ വെച്ചു. ശിഷ്ടകാലം പാദരക്ഷകളില്ലാത്ത സഞ്ചാരമാരംഭിച്ചു. barefooted എ

ബോബി ജോസ് കട്ടിക്കാട്
Sep 123 min read


സ്വപ്നം
“സ്വസ്ഥമായൊന്നു ഉറങ്ങാൻ സമ്മതിക്കില്ലേ, നല്ലൊരു സ്വപ്നം കണ്ടു ഉറങ്ങുമ്പോൾ ആണ്”... തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി അയാൾ മുരണ്ടു. അതെ നല്ലൊരു ഉറക്കം നഷ്ടപ്പെട്ടാൽ, നല്ലൊരു സ്വപ്നത്തിന് ഭംഗം വന്നാൽ പരിഭവിക്കാത്തവർ ചുരുക്കം. എത്രയെത്ര സ്വപ്നങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു ഈ ജീവിതത്തിൽ. മനസ്സിനെ സന്തോഷിപ്പിക്കുന്നതും,ദുഖിപ്പിക്കുന്നതും, ദിവസങ്ങളോളം ഭാരപ്പെടുത്തുന്നതുമായ എത്ര സ്വപ്നങ്ങൾ ആണ് നമ്മളൊക്കെ കണ്ടു കഴിഞ്ഞത്. എന്നാൽ ഈ സ്വപ്നങ്ങൾക്കൊക്കെ വലിയ ആയുസ്സില്ല. മിക്കവയും ഉണരുമ്പോൾ തീര

പോൾ ഗ്രിഗറി
Sep 122 min read


ഗ്രൗണ്ട് സീറോ
ഇരുപത്തഞ്ചാണ്ടുകൾ! 9/11 എന്ന ഭീകരാക്രമണം കഴിഞ്ഞിട്ട്. ലോകം അതിൻ്റെ പേരിൽ എത്ര മാറി! യാത്രാ രീതികൾ എത്ര മാറി! സർക്കാരുകൾ എത്ര വലത്തോട്ട് മാറി! പല ഭരണകൂടങ്ങളും, ചില ഭരണാധികാരികൾ പോലും 9/11 ൻ്റെ വിദൂരമായ ഫാൾ ഔട്ടുകളാണ്. തിന്മകൊണ്ട് തിന്മയേ ഉണ്ടാകൂ. തിന്മകൊണ്ട് നന്മയുല്പാദിപ്പിക്കാൻ കഴിയില്ല. അങ്ങനെ നാമാരും കരുതിയിട്ടുമില്ല. തിന്മയെ നന്മക്കായി പരിണമിപ്പിക്കാൻ കഴിയുന്നവൻ ദൈവം മാത്രമാണ്. അത് കഴിയുന്നതാവട്ടെ, തിന്മയുപേക്ഷിച്ച് നന്മയെ പുൽകാൻ മനുഷ്യരെ മാനസാന്തരപ്പെടുത്തുന്നതിലൂടെയുമാ

George Valiapadath Capuchin
Sep 111 min read


എന്റെ ജുവാന്‍ കുട്ടനും അവന്റെ കുഞ്ഞു മനസ്സും
ഒരു കുട്ടി ഉണ്ടായിരിക്കുമ്പോള്‍ നമ്മുടെ ലോകം മുഴുവന്‍ അവനാണ്. അതുവരെ എന്റെ കുഞ്ഞായി, എന്റെ എല്ലാ പരിചരണങ്ങളും പറ്റി വളര്‍ന്ന അവന് ഒരൊറ്റ ദിവസം കൊണ്ട് ഒരു 'വലിയ ചേട്ടനായി' മാറുകയായിരുന്നു. ആ മാറ്റം പെട്ടെന്നുള്ളതായിരുന്നു, എങ്കിലും അതില്‍ നിറഞ്ഞത് വലിയൊരു സ്നേഹവും കരുതലുമായിരുന്നു. ജിവിതത്തില്‍ അവനൊരു കൂട്ട് വേണം എന്ന ആഗ്രഹം പണ്ടേ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. സ്കൂളില്‍ പോകുന്നതിന് മുന്‍പുള്ള കാലത്ത്, കൂട്ടുകാരെ കളിക്കാന്‍ കിട്ടാതെ അവന് അനുഭവിച്ച സങ്കടങ്ങള്‍ ഓര്‍ത്താല്‍

രശ്മി മൈക്കിള്‍
Sep 102 min read


ഒറ്റയ്ക്ക്
ഒറ്റയ്ക്കാണ് മഴ വന്നത്. ആഴക്കടലിന്റെ ദുഃഖവും പേറി ചിലമ്പിച്ച മുത്തും വിതറി തിരയൊടുങ്ങിയ കടലിന്റെ നെഞ്ചിന്നറയിലേക്ക് മഴ മടങ്ങിപ്പോയി. ഒറ്റപ്പെടലിന്റെ ആവലാതിയും പരിഭവവും ഉള്ളില്‍ പൊതിഞ്ഞാണ് പതുക്കനെ കാറ്റ് ഒഴുകിവന്നത്. ഇന്നലെകളുടെ പൊടിയടയാളങ്ങളില് പൂണ്ടുപോയ ഏതോ നിശ്വാസങ്ങളില്‍ തട്ടി ശൂന്യതയിലേക്ക് കാറ്റ് മാഞ്ഞുപോയി. കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്കാണ് ഓര്‍മ്മകള്‍ വന്നത്. ഇന്നലെകളുടെ രേഖാചിത്രം ഇന്നിന്റെ ഉമ്മറപ്പടിയില്‍ ഉപേക്ഷിച്ച് ഏകാന്തതയിലേക്ക് ഓര്‍മ്മകള്‍ അലിഞ്ഞുപോയി....

George Valiapadath Capuchin
Sep 91 min read


ശബ്ദങ്ങള്‍
"വെയിലാറിയപ്പോള്‍ ദൈവം തോട്ടത്തില്‍ കൂടി നടക്കുന്ന ഒച്ച അവര്‍ കേട്ടു." 'ഖോല്‍' എന്ന എബ്രായ പദമാണ് ഒച്ച എന്ന വാക്കായി വിവര്‍ത്തനം ചെയ്തത്. ആഹതവും (കര്‍ണാടക സംഗീതത്തിലും മറ്റും സ്വരങ്ങളുടെ പ്രയോഗത്തില്‍ വരുന്ന ഒരുതരം ഗമകം- ആഹതം) അനാഹതവുമായ എല്ലാ ശബ്ദത്തെയും ഈ ഒറ്റവാക്ക് കൊണ്ടാണ് തിരുവചനം വിശദീകരിക്കുന്നത്. ഒച്ചയും ശബ്ദവും എല്ലാം ഒരര്ത്ഥമാണെങ്കിലും ഇവിടെ അല്പം മാറി ചിന്തിച്ചേക്കാം എന്ന് വിചാരിക്കുന്നു. എത്രയോ കാലമായി ആദവും ഹവ്വയും കേട്ടുകൊണ്ടിരിക്കുന്ന ഒരു ശബ്ദമാണത്. കാതിന്

ഫാ. ഷാജി CMI
Sep 83 min read


കര്‍ത്താവിന്റെ മാതാവ്
ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന സത്യം മംഗളവാര്‍ത്തയില്‍ നാം ശ്രവിക്കുന്നു. ബൈബിളില്‍ മുഴുവന്‍ മനുഷ്യന് അസാധ്യമായവ സാധ്യമാക്കുന്ന കാര്യങ്ങള്‍ ദൈവത്തെ നാം കാണുന്നു. ചരിത്രത്തില്‍ മനുഷ്യന് ഒത്തിരി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. "വൃദ്ധനായ ഞാന്‍ അപ്പനാകുമോ എന്ന് അബ്രാഹം ചോദിച്ചു. വിക്കനായ ഞാന്‍ വിമോചകനാകുമോ എന്ന് മോശ ചോദിച്ചു. വന്ധ്യയായ ഞാന്‍ പ്രസവിക്കുമോ എന്ന് സാറാ ചോദിച്ചു. പുരുഷ ദര്‍ശനം ഏല്‍ക്കാത്ത ഞാന്‍ എങ്ങനെ ഗര്‍ഭവതിയാകും എന്ന് മറിയം ചോദിക്കുന്നു. മനുഷ്യരാല്‍ അസാധ്യമാ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Sep 82 min read


ബിലോങ്
ക്രിസ്തീയ വിശ്വാസത്തിൻ്റെ ആദ്യദിനങ്ങളിൽത്തന്നെയായി പൗലോസ് ഇങ്ങനെ എഴുതുന്നുണ്ട്: 'നിങ്ങളുടെ ഇടയിൽ അസൂയയും തർക്കവും വിഭാഗീയതയും നിലനിൽക്കുമ്പോൾ നിങ്ങൾ ജഡിക മനുഷ്യർ തന്നെയാണ്. അപ്പോൾ നിങ്ങൾ തീരെ വളർന്നിട്ടില്ല.' എല്ലാം ഒന്നാണെന്നു പറയുകയും ഒന്നാവാൻ യാതൊന്നും ചെയ്യാതിരിക്കുകയും, പരസ്പരം അകന്നുമാറാൻ എപ്പോഴും കോപ്പുകൂട്ടുകയും ചെയ്യുന്ന കാപട്യം പൗലോസിന് തീരേ രുചിക്കില്ല. അതുകൊണ്ടാണ് അയാളുടെ വാക്കുകൾക്ക് അത്രയും മൂർച്ച. നാമെല്ലാം ഒന്നല്ല. എന്നാൽ, ബോധപൂർവ്വം നമുക്ക് ഒന്നാവാം. ഏകീഭാവ

George Valiapadath Capuchin
Sep 61 min read


റൂത്ത്
വിശുദ്ധഗ്രന്ഥത്തിലെ ശക്തവും സ്നേഹസമ്പന്നയുമായ ഒരു സ്ത്രീ കഥാപാത്രം. നാല് അധ്യായങ്ങൾ മാത്രമുള്ള പുസ്തകത്തിലെ വരികൾക്കിടയിലൂടെ ആഴത്തിൽ ഇറങ്ങിയാൽ കുടുംബബന്ധങ്ങളുടെ മനോഹാരിതയും ദൃഢതയും ഇത്രമേൽ വിവരിച്ച വേറൊരു പുസ്തകം വിശുദ്ധഗ്രന്ഥത്തിൽ ഉണ്ടോ എന്ന് സംശയം തോന്നും. ചെപ്പിലൊതുക്കിയ ഒരു കമനീയ കലാസൃഷ്ടി എന്നാണ് വിശേഷണം. പരസ്പര പൂരകങ്ങളായ രണ്ടു സ്ത്രീ രത്നങ്ങൾ. ദുരന്തം തകർത്തെറിഞ്ഞ ഒരു ജീവിതകഥയാണ് നവോമിക്കെങ്കിൽ,അവർക്കൊപ്പം വിധവയെങ്കിലും ഉറച്ചനിലപാടും അചഞ്ചലമായ സ്നേഹവും പ്രകടമാക്കിയ റ

പോൾ ഗ്രിഗറി
Sep 52 min read


തോണിക്കാരൻ
ഒരു പൊടിമീൻപോലും വലയിൽ കുടുങ്ങാതെപോയ ആ രാത്രി ഒരു ആകസ്മികതയായിരുന്നു എന്ന് തോന്നുന്നുണ്ടോ? ആ പ്രഭാതത്തിൽ ആ തടാകക്കരയിൽ അയാൾ അവിടെത്തന്നെ വന്നതും ഒരു ആകസ്മികത യായിരുന്നു എന്ന് തോന്നുന്നുണ്ടോ? രാവിലെത്തന്നെ അത്രയും ജനം അവിടെ വന്നുചേർന്നതും ഒരു യാദൃച്ഛികതയായിരുന്നു എന്ന് തോന്നുന്നുണ്ടോ? രണ്ടു തോണികൾ അവിടെ ഉണ്ടായിരുന്നിട്ടും, ഭഗ്നാശരായ മീൻപിടുത്തക്കാർ രണ്ടിലും ഉണ്ടായിരുന്നിട്ടും, അവൻ ശിമയോൻ്റെ തോണിയിലേക്ക് കയറിയതും യാദൃച്ഛികതയായിരുന്നോ? ഒന്നും അല്ല കേട്ടോ. വൃഥാധ്വാനത്തിൻ്റെ ഈ

George Valiapadath Capuchin
Sep 41 min read


എന്നെ കണ്ടെത്താനാകുമ്പോൾ…ജീവിതം ഒരു ഭാഗ്യമാണെന്ന് തിരിച്ചറിയുമ്പോൾ…
“എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?” ലൂക്കാ 1:43 എന്റെ ജീവിതത്തിന്റെ മരൂഭൂമി മൗനങ്ങളിൽ പലപ്പോഴും ആത്മാവിൽ മുഴങ്ങി കേൾക്കുന്ന ഒരു വചനമാണിത്. പുലരി ഉറക്കത്തിൽ ഉണർന്ന് അരികിലെവിടെയോ പരിശുദ്ധ അമ്മയുടെ സാന്നിധ്യം അനുഭവിക്കുന്ന നിമിഷങ്ങൾ. തന്റെ ഭവനത്തിന്റ വാതിലുകൾ തുറന്നു കടന്നുവരുന്ന മറിയത്തെ കാണുമ്പോൾ മിഴികളിൽ നിറഞ്ഞ അത്ഭുതത്തിൽ എലിസബത്ത് ആദ്യം പറഞ്ഞ വാക്കുകൾ — “എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ ന
ബിനു ജോൺ ഡിക്രൂസ്
Sep 42 min read


കാലാവസ്ഥാവ്യതിയാനവും ജീവലോകവും
മഴയെക്കുറിച്ചുള്ള കാല്പനികവികാരങ്ങള് മാഞ്ഞുകൊണ്ടിരിക്കുന്നു. വെയിലിനെക്കുറിച്ചുള്ള മൃദുലചിന്തകള്‍ അസ്തമിക്കുന്നു. മഴയെയും വെയിലിനെയും ഭയപ്പെടുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. മഴയുടെയും വെയിലിന്റെയും സ്വാഭാവികരീതികള്‍, സ്വഭാവം തന്നെ മാറിപ്പോയിരിക്കുന്നു. വലിയ പ്രളയവും വരള്‍ച്ചയുമെല്ലാം പ്രതീക്ഷിക്കാവുന്നവിധത്തില് കാലാവസ്ഥയും പ്രകൃതിയും മാറിയിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം ജീവലോകത്തെ (മനുഷ്യലോകത്തെ മാത്രമല്ല) എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന ചിന്ത അത്യന്തം പ്ര

ഡോ. റോയി തോമസ്
Sep 44 min read


കര്‍ത്താവേ, കര്‍ത്താവേ
അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? മത്തായി 7 : 22 സ്വന്തം ശുശ്രൂഷയുടെ നേട്ടങ്ങൾ എണ്ണിപ്പറയുന്നവരുടെ മുമ്പിൽ, ‘നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല’ എന്ന യേശുവിന്റെ മറുപടി മുഴങ്ങുമ്പോൾ, മനുഷ്യന്റെ എല്ലാ ആത്മപ്രശംസകളും ഒരു നിമിഷംകൊണ്ട് നിശ്ശബ്ദമാകുന്നു. സ്വന്തം കഴിവുകളും നേട്ടങ്ങളും ലോകത്തിനു മുന്നിൽ

പോൾ ഗ്രിഗറി
Sep 32 min read


'വന്ദേമാതരം' വിവാദമാകുന്ന ദേശഭക്തിഗാനം
വിവാദ പശ്ചാത്തലം: ഏതാനും ആഴ്ചകളായി ഡല്‍ഹിയിലെ ഭരണാധികാരികള്‍ പുതിയ വിവാദത്തിനു തിരികൊളുത്തി വളരെ പ്രസക്തമായ സമകാലിക രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തിരക്കിലാണ്. ഒരു ദശകത്തിലേറെയായി ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി.യുടെ അഴിമതിയും ചൂഷണവും സ്വജനപക്ഷപാതവും ചോദ്യം ചെയ്യപ്പെടുമ്പോള്‍, പ്രത്യേകിച്ച് പാര്‍ട്ടി ഭേദമന്യേ പ്രാദേശിക താല്പര്യങ്ങള്ക്കപ്പുറം യുവജനത തെരുവിലിറങ്ങി സമരം ചെയ്തപ്പോള്‍ എങ്ങനെയും ഭരണത്തില്‍ തുടരാന്‍ ധാര്‍മ്മികതയില്ലാത്ത ചാണക്യബുദ്ധി ഉപദേശിക്ക

Dr. Mathew Paikada Capuchin
Sep 23 min read


വ്യോമതന്തു
ഞങ്ങളോടൊപ്പം കുറച്ചുകാലത്തേക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു. "നിങ്ങൾ മാനസാന്തരപ്പെട്ട് ഒരു ശിശുവിൻ്റെ ഹൃദയം സ്വന്തമാക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" എന്ന രീതിയിലാണ് മത്തായി 18:3 ൻ്റെ ഇംഗ്ലീഷിലുളള പരിഭാഷ വരുന്നത്. എത്ര ശ്രമിച്ചാലും അദ്ദേഹത്തിന് ഈ വചനം മനസ്സിലാക്കിയെടുക്കാൻ കഴിയുമായിരുന്നില്ല. ഈ വചനം കേൾക്കുമ്പോഴേക്കും 'ഒരു കുട്ടിയുടെ നെഞ്ച് തുരന്ന് ഹൃദയം എടുക്കുക' എന്ന രീതിയിലുള്ള അർത്ഥം മാത്രമേ അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് വരുമായിരുന്നുള്ളൂ. ഞാൻ മനസ്സ

George Valiapadath Capuchin
Sep 21 min read


വിരുന്ന്
വൈകുന്നേരമായപ്പോള്‍ അവന് പന്ത്രണ്ടു ശിഷ്യന്മാരോടൊത്ത് ഭക്ഷണത്തിനിരുന്നു. മത്തായി 26 : 20 എത്രതവണ.....എണ്ണിതിട്ടപ്പെടുത്താൻ ആവാത്തവിധം എത്രപ്രാവശ്യം നമ്മൾ ഭക്ഷണം കഴിച്ചു ഈ കാലയളവിൽ. ഒറ്റയ്ക്കും, സുഹൃത്തുക്കളുമായും, കുടുംബാംഗങ്ങളുമായും തമാശകൾ പറഞ്ഞു ചിരിച്ചും ചിരിപ്പിച്ചും, സൂര്യന് കീഴെയുള്ള സമസ്ത വിഷയങ്ങളിലും ഇടപെട്ടു നമ്മൾ എത്ര ദിനരാത്രങ്ങൾ സദ്യ നൽകിയും സ്വീകരിച്ചും കടന്നുപോയിരിക്കുന്നു. എന്നാൽ ഓരോ ഭക്ഷണ മേശയ്ക്കും പറയാനുണ്ടാകും ആരുടെയൊക്കെയോ വിയർപ്പിന്റെയും കഠിനാധ്വാനത്ത

പോൾ ഗ്രിഗറി
Sep 21 min read
For Advanced Search
bottom of page
