ഒരിക്കൽ സ്റ്റേഷൻ മാസ്റ്റർ അയാളോട് ചോദിച്ചു, "മാധവാ, ഇനി ആരും വരാനില്ലെന്ന് നിനക്കറിയില്ലേ? എന്തിനാണ് ഈ പാഴായ കാത്തിരിപ്പ്?" മാധവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ പുഞ്ചിരിയിൽ ആയിരം വാക്കുകളുണ്ടായിരുന്നു. ചില കാത്തിരിപ്പുകൾ ലക്ഷ്യത്തിലേക്കുള്ളതല്ല, മറിച്ച് യാത്രയുടെ ഭാഗമാണ്.
Selma Legerlof എഴുതിയ Holy night എന്ന ഒരു കഥയുണ്ട്. അവരുടെ മുത്തശ്ശി പറഞ്ഞ ഒരു ക്രിസ്തുമസ് കഥ എന്നരീതിയിലാണ് അവർ കഥപറയുന്നത്. ക്രിസ്തുമസ് രാവിൽ പാതിരാ കുർബാനയ്ക്ക് എല്ലാവരും പോയിരുന്നു. മുത്തശ്ശിയും കൊച്ചുമകളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പള്ളിയിൽ പോകാൻ കഴിയാത്ത വിഷമത്തിൽ ഇരിക്കുമ്പോൾ മുത്തശ്ശി അവളോടു കഥ പറയാൻ തുടങ്ങി. യേശുവിൻ്റെ ജനനവുമായി ബന്ധപ്പെട്ട ഒരു കഥ. ഇരുളു നിറഞ്ഞ ഒരു രാത്രിയിൽ ഒരാൾ വീടായ വീടുകളുടെ വാതിലുകളിൽ മുട്ടി വിളിക്കുകയാണ്. "സ്നേഹിതാ അല്പം തീ തരുമോ.
2025 ഡിസംബര്‍ 25 ഈ ഇരുപത്തഞ്ചു ദിവസം പത്തുനാല്പതു വര്‍ഷത്തെ മറികടക്കുവോ? ഇതുപോലെ എത്ര ദിവസങ്ങള്‍ കടന്നു പോയി. വന്നവഴിയിലെ പരാജയങ്ങളുടെ നെടുവീര്‍പ്പില്‍നിന്ന് കുടിച്ചുകുടിച്ചു വീട് മുടിച്ച ഞാന്‍ അങ്ങനെ കുടി തല്ക്കാലം നിറുത്താന്‍ തീരുമാനിച്ചു. വഴിയില്‍ കണ്ടവരെല്ലാം ചോദിച്ചു ഇന്ന് ഇല്ലേ? ഓ! നോമ്പെടുത്തല്ലേ. ഞാന്‍ പോലും അറിയാതെ എനിക്കൊരു പുണ്യ പരിവേഷം ആയിരുന്നു വീട്ടില്‍. പതിയെ മാത്രം പോയ ദിവസങ്ങള്‍ക്കിടയില്‍ ഞെരുങ്ങിയ എന്നെ ഞാന്‍ മാത്രം മനസിലാക്കിയ ദിവസങ്ങള്‍. ഇടയ്ക്കു പിടിവിട