top of page

All Posts


മതം നശിക്കട്ടെ
ഇത്തരം മതങ്ങൾ ഇനിയും ലോകത്തിന് വേണ്ടാ. ആത്മീയതയുടെ ഉണർവ്വിലേക്ക് മനുഷ്യരെ നയിക്കാത്ത, ഏതോ ഭൂതകാലത്തിൽ ഉറഞ്ഞുപോയ ഫോസ്സിൽ മതങ്ങളെ നമുക്കിനി വേണ്ടാ. അപരവിദ്വേഷവും അന്യമതവിദ്വേഷവും പ്രചരിപ്പിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന ഒരു മതത്തെയും നമുക്കിനി വേണ്ടാ. അഭിമാനം അഹന്തയായും ഭക്തി മാത്സര്യമായും മാറുന്ന സംക്രമണ സ്ഥാനം ഏതെന്നറിയുന്നില്ലെങ്കിൽ അത്തരം മതങ്ങളും നമുക്കിനി ഉപകരിക്കില്ല. അന്യമതത്തെയോ സമൂഹത്തെയോ സംസ്കാരത്തെയോ കുറിച്ച് അപരനിര്യാതനസുഖം, അല്ലെങ്കിൽ പരക്ലേശസുഖം (shadenfre

George Valiapadath Capuchin
Apr 30


സാത്മീകരണം
സോഷ്യൽ മീഡിയയുടെ വരവോടുകൂടിയാണ് ലോകമെമ്പാടും പോപ്പുലിസ്റ്റ് ഭരണാധികാരികൾ ഉണ്ടായിവന്നത് എന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? സോഷ്യൽ മീഡിയ ആണ് അത്തരമൊരു കാര്യം നിർമ്മിച്ചത് എന്നല്ല ഈ പറഞ്ഞതിന്റെ സാരം. തീർച്ചയായും സോഷ്യൽ മീഡിയയുടെ സ്വാധീനം അക്കാര്യത്തിൽ നിർണായകമാകുന്നുണ്ട് എന്ന് മാത്രമാണ്. സത്യത്തിൽ സോഷ്യൽ മീഡിയ നിർമ്മിക്കുന്നത് വീരന്മാരെയാണ്. വീരാരാധനയും താരാരാധനയും മുമ്പില്ലാത്തത്രയും നാമിപ്പോൾ കാണുന്നില്ലേ? ചില സമ്പന്നരും ചില സെലബ്രിറ്റികളും ചുരുക്കം ചില ദരിദ്രരും താരങ്ങളു

George Valiapadath Capuchin
Apr 29


ഡിസ്-സർവീസ്
ഡോക്ടറും സിവിൽ സർവൻ്റും സോഷ്യൽ വർക്കറും രാഷ്ട്രീയ പ്രവർത്തകരും വൈദികരും ഒക്കെ ആകാൻ പോകുന്നവരുമുണ്ട്. ഇതിൽ വൈദികർ ആകാൻ പോകുന്നവരൊഴികെ മറ്റെല്ലാം നല്ലൊരു പ്രൊഫഷൻ എന്ന നിലയിൽ അവയെ സമീപിക്കുന്നവർ ആയിരിക്കാം. എന്നുവച്ചാൽ നല്ല നിലയിൽ സമ്പാദിക്കുക; അങ്ങനെ തനിക്കും കുടുംബത്തിനും സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കുക; ജനങ്ങളുടെ ആദരവ് പിടിച്ചുപറ്റുക; മറ്റുള്ളവരെയും ചുറ്റുമുള്ള പ്രവർത്തനങ്ങളെയും നിയന്ത്രിക്കാൻ കഴിയുകയും അതുവഴി സമൂഹത്തെ നിയന്ത്രിക്കാനും അധികാരത്തിന്റെ ലഹരി ആസ്വദിക്കാനും കഴ

George Valiapadath Capuchin
Apr 28


നമുക്കിടയിലെ തെയോഫനി
ഒരു നാല്പത്തിനാലുകാരൻ അതീവ ലളിതമായി കടന്നുപോയതിൻ്റെ 800-ാം വർഷം ആചരിക്കവേയാണ് അതേ ആധ്യാത്മിക ധാരയിൽപെട്ട ഒരു അമ്പത്തിനാലുകാരൻ ധന്യനായി പ്രഖ്യാപിക്കപ്പെടുന്നത്. അസ്സീസിയിലെ ഫ്രാൻസിസിനെയും തെയോഫനച്ചനെയും കുറിച്ചാണ് പറയുന്നത്. തെയോഫനച്ചനെക്കുറിച്ചും പൊന്നുരുന്നി ആശ്രമത്തെക്കുറിച്ചും നന്നേ ചെറുപ്പത്തിൽത്തന്നെ കേട്ടതിൻ്റെ വളരെ മങ്ങിയ ഓർമ്മകളുണ്ട്. സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ച വർഷമായിരുന്നു അദ്ദേഹം കടന്നുപോകുന്നത്. പൊന്നുരുത്തിയിൽനിന്ന് ഒരു മൈൽ പോലും അകലത്തിലല്ലായിരുന്നു അമ്മയുടെ മ

George Valiapadath Capuchin
Apr 26


സാവൂളിൻ്റെ മരണം
സാവൂളിൻ്റെ മാനസാന്തര കഥ വീണ്ടും വായിക്കുകയായിരുന്നു. ഒരുപക്ഷേ, ഇത്ര നാടകീയമായ ഒരു മാനസാന്തരകഥ ചരിത്രത്തിൽ ഇന്നോളം മറ്റാർക്കെങ്കിലും ഉണ്ടാകുമോ?! നൂറ്റിയെൺപതു ഡിഗ്രിയാണയാൾ തിരിഞ്ഞത്! തിരിഞ്ഞതല്ല; പിടിച്ചു തിരിച്ചതാണ്! മുൻ വായനകളിൽ ഞാൻ ശ്രദ്ധിക്കാതെ കിടന്ന ചില കാര്യങ്ങൾ ഇത്തവണ കാണാറായി. ബോബിയച്ചൻ തൻ്റെ പാട്ടിൽ കുറിക്കും പോലെ "മിന്നലേറ്റ മരം" ആയിരുന്നു പൗലോസ്. ആ ഒറ്റമിന്നലിൽ അയാൾ മരിച്ചാണ് വീഴുന്നത്. അവർ കൈക്കുപിടിച്ച് ഡമാസ്കസിലേക്ക് കൊണ്ടുവരുന്നത് മൃതനെയാണ്. പിന്നീടയാൾ ഇരുട്ടി

George Valiapadath Capuchin
Apr 25


ഷണ്ഡൻ്റെ സന്തോഷം
അപ്പസ്തോല പ്രവൃത്തികൾ വായിക്കുമ്പോൾ മനസ്സിൽ എന്നും തങ്ങിനില്ക്കുന്ന ചിത്രങ്ങളിലൊന്ന് പിലിപ്പോസ് എത്യോപ്യക്കാരൻ ഷണ്ഡൻ്റെ പിന്നാലെ പോകുന്നതും അയാളെ മാമ്മോദീസ മുക്കുന്നതുമാണ്. വിജാതീയരുടെ ഗലീലി എന്നാണ് ആ നാട് അറിയപ്പെട്ടിരുന്നത്. റോമാക്കാരും ഗ്രീക്കുകാരും അവിടങ്ങളിൽ താമസമുണ്ടായിരുന്നു. ഗ്രീക്കുകാർ എന്നു പറയുമ്പോൾ വിദേശങ്ങളിൽ കുറേക്കാലം വ്യാപാരം ചെയ്ത് തിരിച്ചുവന്ന യഹൂദരും അതിൽ ഉൾപ്പെടും. വർഷങ്ങളോളം അകലങ്ങളിൽ വസിക്കുകയാൽ അവർ സംസാരഭാഷയായ അറമായിക് പറയുമെങ്കിലും, അവർക്ക് ഹെബ്രായ ഭാ

George Valiapadath Capuchin
Apr 24


നീതിമാൻ
അവൻ മുഖത്തുനോക്കി സത്യം പറഞ്ഞു. അവൻ ദരിദ്രരോടും പുറജാതിക്കാരോടും അഭയാർത്ഥികളോടും പക്ഷംചേർന്നു. അവൻ നാം വിരിച്ചിട്ട വഴിയേ നടന്നില്ല. അവൻ അരമനകൾക്ക് പുറത്ത് വസിച്ചു. അവൻ വൃദ്ധരെയും രോഗികളെയും കുഞ്ഞുങ്ങളെയും മാറോടുചേർത്തു. അവൻ കാരാഗൃഹങ്ങളിൽ കാലുകഴുകി. അവൻ വിലപിടിച്ച കുപ്പായങ്ങൾ ധരിച്ചില്ല. അവൻ അവൻ്റെ രാജ്യത്തിനു വെളിയിൽ അന്ത്യവിശ്രമം കൊണ്ടു. "നീതിമാനായ ദരിദ്രനെ നമുക്ക് പീഡിപ്പിക്കാം. ... നീതിമാനെ നമുക്ക് പതിയിരുന്ന് ആക്രമിക്കാം. അവൻ നമുക്ക് ശല്യമാണ്. അവൻ നമ്മുടെ പ്രവൃത്തികളെ എതി

George Valiapadath Capuchin
Apr 22


വിഭജിതർ
ക്രിസ്തീയ മൂല്യങ്ങൾ വൈയക്തികമായ ആചരണത്തിനു മാത്രമേ ഉപകരിക്കൂ എന്ന് വാദിക്കുന്ന ധാരാളം മനുഷ്യരുണ്ട്. അവരിൽ ക്രൈസ്തവരുണ്ട്, ഇതര മതസ്തരുമുണ്ട്. ആത്മീയത എന്നത് വളരെ വൈയക്തികമായ സാധനം മാത്രമാണ് എന്നുകരുതുന്ന, വൈയക്തികമാണ് സ്വർഗ്ഗപ്രാപ്തി എന്ന് വിശ്വസിക്കുന്ന ധാരാളം കത്തോലിക്കാ പുരോഹിതർ പോലുമുണ്ട്. അവർ യാഗബലികളിൽ വിശ്വസിക്കും; ഭക്തി പ്രചരിപ്പിക്കും. അവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന് സാമൂഹിക മാനങ്ങളുണ്ടാവണമെന്നില്ല. ലോകത്ത് കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടന്നാലോ, സ്വന്തനാട്ട

George Valiapadath Capuchin
Apr 19


ഉപ്പ്
ഗമാലിയേലിനെക്കുറിച്ച് മുമ്പ് പലപ്പോഴും എഴുതിയിട്ടുണ്ട്. ഇസ്രയേല്യരുടെ മഹാ ഗുരുപാരമ്പര്യത്തിലെ ഒരു പ്രധാന വ്യക്തിത്വമായിരുന്നു ഗമാലിയേൽ. എക്കാലത്തെയും വലിയ ഗുരുവായി അവർ കണക്കാക്കുന്ന, മഹാജ്ഞാനത്തോടെ നിയമ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചിരുന്ന ഹില്ലേൽ എന്ന മഹാപണ്ഡിത ഗുരുവിൻ്റെ ശിഷ്യ പാരമ്പര്യത്തിൽ പെട്ടയാൾ. പൗലോസ് അദ്ദേഹത്തിൻ്റെ ശിഷ്യത്വത്തിലായിരുന്നു വിദ്യാഭ്യാസം ചെയ്തത്. അദ്ദേഹം സാൻഹെദ്രിൻ സംഘത്തിൻ്റെ നിയമോപദേഷ്ടാവായിരുന്നു! ഇതേ സാൻഹെദ്രിൻ യേശുവിനെ വധശിക്ഷക്ക് വിധിക്കുമ്പോൾ ഗമാലിയേൽ

George Valiapadath Capuchin
Apr 18


നല്ലഭൂമി
മനുഷ്യകുലത്തിൽപ്പെട്ട എല്ലാവരും ചില കാര്യങ്ങളിലെങ്കിലും ധാർമ്മികമായി ഉന്നത മൂല്യങ്ങൾ ഉള്ളവരാണ്. ചിലർ ധാർമ്മികതയുടെ ചില മേഖലകളിൽ അമ്പേ പരാജയമായിരിക്കും. 'ഈഗോ' എല്ലാവരിലും ഉണ്ട്; എല്ലാവരിലും സ്വാർത്ഥതയുണ്ട്; അലസതയുണ്ട്. ഇവ മൂന്നും ചേർന്നാണ് ഒരാളെ അയാളുടെ ആത്മീയ വളർച്ചയുടെ സാധ്യതയിലേക്ക് വളർത്താതെ മുരടിപ്പിച്ചുനിർത്തുന്നത്. ക്രൈസ്തവ ഭാഷയിൽ അതാണല്ലോ "പാപം". അത് നമ്മെ നമ്മുടെ സാധ്യതയിൽ നിന്ന് പിന്തിരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; നമ്മെ നമ്മുടെ സാധ്യത കാട്ടിത്തരാതിരിക്കുക കൂടിയാ

George Valiapadath Capuchin
Apr 17


ഭൂരിപക്ഷം
ഈയ്യിടെ കേട്ട ഏറെ ചിന്തിപ്പിച്ച ഒരു വരിയെന്നത്, "ഭൂരിപക്ഷം ഒരിക്കലും ശരിയായിരുന്നിട്ടില്ല" എന്നതാണ്. ശരിയാണ്, ഞാനും ഏറെക്കാലം ഇതേ ദിശയിൽ ചിന്തിച്ചിട്ടുണ്ട്. ന്യൂനപക്ഷമാണ്, ചിലപ്പോൾ ന്യൂനപക്ഷം പോലുമല്ല, ഒറ്റപ്പെട്ട വ്യക്തികൾ മാത്രമായിരിക്കും ശരി എന്ന്. മഹാഭൂരിപക്ഷത്തിന് മിക്കപ്പോഴും ശബ്ദമില്ലാത്തതുകൊണ്ട്, ശബ്ദിക്കുന്ന ന്യൂനപക്ഷത്തെ നാം ഭൂരിപക്ഷമായി തെറ്റിദ്ധരിച്ചു പോകുന്നതായിരിക്കില്ലേ? ലോകത്തിൽ മഹാഭൂരിപക്ഷം പേരുടെയും നിലപാട് എന്തായിരിക്കാം എന്ന് വെറുതേ സങ്കല്പിച്ചു നോക്കൂ!

George Valiapadath Capuchin
Apr 16


സ്വീകരണം
കുറേ വർഷങ്ങൾക്കു മുമ്പാണ്. ഒരിക്കൽ പള്ളിയിലെ ഉയിർപ്പുരൂപം ചുറ്റും കൊന്നപ്പൂക്കളും ഫലധാന്യങ്ങളും കൊണ്ടലങ്കരിച്ചു. അക്കൊല്ലം ഈസ്റ്ററും മേടപ്പിറവിയിലെ വിഷുവും തലേന്നും പിറ്റേന്നുമായിരുന്നു. പള്ളിയിൽ കൊന്നപ്പൂക്കൾ കാണുമ്പോഴേക്ക് മുഖം കറുത്തുപോകുന്നവരുണ്ട്. ആളുകൾ കരുതുന്നത് റോസാപ്പൂക്കളും ഡാലിയായും ലില്ലിയും ആസ്റ്ററും ഒക്കെ ക്രിസ്ത്യാനി പൂക്കളും ചെത്തിയും ചെണ്ടുമല്ലിയും കൊന്നയും താമരയും ഒക്കെ ഹിന്ദു പൂക്കളും ആണെന്നാണ്!! യൂറോപ്യൻ സാംസ്കാരിക രൂപങ്ങൾ മാത്രമാണ് ക്രിസ്തീയം എന്നൊരു നാ

George Valiapadath Capuchin
Apr 15


ചോരയും നീരും
സത്യം പറഞ്ഞാൽ, ഗാഗുൽത്തായിൽ അപ്പോളുണ്ടായിരുന്ന റോമൻ പടയാളി, മരിച്ചു കഴിഞ്ഞിരുന്ന ക്രൂശിതൻ്റെ പാർശ്വത്തിൽ കുന്തം കൊണ്ട് കുത്തിയത് അവൻ മരിച്ചു എന്ന് പൂർണ്ണമായും ഉറപ്പാക്കാൻ വേണ്ടിയായിരുന്നു. അക്കാര്യം യോഹന്നാൻ വിവരിക്കുമ്പോൾ അയാൾ അവിടെ ഒരു വിശദാംശം എഴുതിച്ചേർക്കുന്നുണ്ട്. "ഉടനെ അതിൽനിന്ന് രക്തവും വെള്ളവും പുറപ്പെട്ടു" എന്നതാണ് ആ വിശദാംശം. വളരെ സ്വാഭാവികമായ ഒരു കാര്യമല്ലേ അത്? മരിച്ചിട്ട് ഒരു മണിക്കൂർ പോലും ആയിട്ടില്ലാത്ത, തൂങ്ങി കിടക്കുന്ന ഒരാളുടെ ചങ്കിൽ കുന്തം കുത്തി ഇറക്കിയാൽ

George Valiapadath Capuchin
Apr 12


കല്ല്
മനുഷ്യരാൽ മാറ്റപ്പെട്ടതായിരുന്നില്ല ആ കല്ല്. ഉന്നതത്തിൽ നിന്നുള്ള ഇടപെടലിലായിരുന്നു അതിൻ്റെ മാറ്റം! അതൊരു വലിയ കല്ലായിരുന്നു. ആര് അത് നമുക്കുവേണ്ടി ഉരുട്ടിമാറ്റും എന്നതായിരുന്നു നമ്മുടെയെല്ലാം ഏറെക്കാലത്തെ ആകുലത. അതവിടെ ഉരുട്ടിവച്ചത് ദൈവമായിരുന്നില്ല. നാം തന്നെയായിരുന്നു. ആ കല്ലായിരുന്നു അപ്പുറവും ഇപ്പുറവുമായി ജീവനെയും മരണത്തെയും വേർതിരിച്ചത്. അതവിടെ ഉള്ളിടത്തോളം കാലം നാമതിനെ ഭയപ്പെട്ടു. ആ കല്ലറയാണ് മരണം. എന്നാൽ അത് വെറുമൊരു പടിപ്പുര മാത്രമാണെന്ന് നാം അറിഞ്ഞിരുന്നില്ല. ആ കല

George Valiapadath Capuchin
Apr 11


അടക്ക്
കാൽവരിക്ക് തൊട്ടടുത്തായി ഒരു തോട്ടവും അതിൽ ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ്റെ സാക്ഷ്യം. തോട്ടം എന്നതുകൊണ്ട് ഒലിവ് നട്ടിട്ടുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള പറമ്പ് എന്നാണ് മനസ്സിലാക്കേണ്ടത്. ജോസഫ് ഒരു ധനികനായിരുന്നു. സാൻഹെദ്രിൻ സംഘത്തിലെ അംഗവുമായിരുന്നു. ജറൂസലേം നഗരത്തിൻ്റെ കോട്ടമതിലിനു വെളിയിൽ പലയിടത്തും പാറയിൽ വെട്ടിയുണ്ടാക്കിയ കല്ലറകൾ അക്കാലത്തുണ്ടായിരുന്നു. എന്നിരുന്നാലും, തനിക്കായി ജോസഫ് ഒരു കല്ലറ വാങ്ങുകയോ പണിയിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽത്തന്നെ, ഇസ്രയേല

George Valiapadath Capuchin
Apr 10


സൂചനകൾ
ക്രിസ്തു എപ്പോഴായിരിക്കും ഉയിർത്തിരിക്കുക? അറിയില്ല. സുവിശേഷങ്ങൾ കൃത്യം സമയം പറയുന്നില്ല. ഉയിർപ്പ് ആരും കണ്ടതായും പറയുന്നില്ല. അതിരാവിലേ കോഴി കൂകുന്നതിനു തൊട്ടുമുമ്പായിരിക്കണം എന്നാണ് എനിക്കു തോന്നുന്നത്. അതായത്, ഉയിർത്തപാടേ കോഴി കൂകിയിരിക്കാം! സ്വർഗ്ഗത്തിൽ നിന്ന് ഒരു മാലാഖാ വന്ന് കല്ലറവാതിൽ അടച്ചിരുന്ന കല്ലുരുട്ടി മാറ്റി എന്ന് സുവിശേഷം പറയുന്നുണ്ട്. മത്തായി എഴുതുന്നതനുസരിച്ച് അവിടെ കല്ലറ കാക്കാൻ നിയുക്തരായ ദേവാലയ കാവൽ സേനയിലെ അംഗങ്ങൾ ഉണ്ടായിരുന്നു. ഭയത്തോട് മൂന്നുവിധത്തിലാണ്

George Valiapadath Capuchin
Apr 8


ഭേദ്യാവസ്ഥ
ഫ്രാൻസിസ്കൻ ജൂബിലി വർഷത്തിലാണ് നാം. വി. ഫ്രാൻസിസിന്റെ കടന്നുപോകലിന്റെ എട്ടാം ശതാബ്ദി ദിനങ്ങളിൽ ജീവിക്കുന്നു എന്നതുതന്നെ ഒരനുഗ്രഹമാണ്. രണ്ടുവർഷം മുമ്പ്, ഞങ്ങളുടെ മിഡ്വെസ്റ്റ് പ്രവിശ്യയുടെ വാർഷിക ധ്യാനം പ്രസംഗിക്കാൻ ഞങ്ങൾ നിയോഗിച്ചത് ഒരു അല്മായനായ പ്രശസ്ത എഴുത്തുകാരൻ ജോൻ എം. സ്വീനിയെയായിരുന്നു. രണ്ട് ഡസനിലധികം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ ഗ്രന്ഥങ്ങളിൽ അഞ്ചും അസ്സീസിയിലെ വി. ഫ്രാൻസിനെക്കുറിച്ചാണ്. ഞങ്ങളോട് അദ്ദേഹം പ്രസംഗിച്ച ധ്യാനത്തിന്റെ കേന്ദ്ര വിഷയം "ഭേദ്യാവസ്ഥ"

George Valiapadath Capuchin
Apr 7


ടോക്സിക്
നമ്മൾ ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ? എന്നിട്ടും ഇന്നും നമ്മൾ പലരും -പലരും എന്നു പറഞ്ഞത് ഞാൻ അതിൽ ഇല്ല എന്ന് കാണിക്കാനാണ്- "പലരു"മല്ല, ഞാനുൾപ്പെടെ നമ്മിൽ ഒട്ടുമിക്കവരും സ്നേഹത്തെ ഏതേതു വിധങ്ങളിലാണ് വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നത്! ലൗകികമായ അറിവുകൾ അങ്ങനെയൊക്കെ ചെയ്യാൻ നമ്മെ സഹായിക്കുന്നുമുണ്ട്. കുറേക്കാലമായി പരക്കെ കേട്ടുവരുന്നതാണ്, നെഗറ്റീവ് ആയ ആളുകളെ ഒഴിവാക്കണം എന്ന്. ശരിയല്ലേ? അല്ലെങ്കിൽ നമ്മളും നെഗറ്റിവിറ്റിയുള്ള മനുഷ്യരായിപ്പോകും! എൻ്റെ ബാല്യത്തിൽ അമ്മ പറയു

George Valiapadath Capuchin
Apr 6


നിലവിളി
നീസാൻ മാസത്തിന്റെ പത്താം തീയതി ഓരോ കുടുംബവും ഒരു വയസ്സുള്ള ഊനമറ്റ ഒരു ചെമ്മരിയാടിനെയോ കോലാടിനെയോ തെരഞ്ഞെടുക്കണം എന്നായിരുന്നു പരമ്പരാഗത ചട്ടം. ആളുകൾ തങ്ങൾ വാങ്ങിയ, അല്ലെങ്കിൽ പറ്റത്തിൽ നിന്ന് തെരഞ്ഞെടുത്ത ആടിനെ കാരുണ്യത്തോടെയും, അതേസമയം കൊല്ലുമ്പോൾ മെഴുത്തിരിക്കേണ്ടതിനായും നല്ല ഭക്ഷണം നല്കി നാലു ദിവസം പോറ്റും. പതിനാലാം തീയതി സന്ധ്യയോടെ അതിനെ കൊല്ലുകയും മാംസം തീയിൽ ചുട്ടെടുക്കുകയും ചെയ്യണം. എന്നാൽ, യേശുവിൻ്റെ കാലമാവുമ്പോഴേക്കും പെസഹാ ആചരണത്തിന്റെ രീതികൾക്ക് യൂദായിലും ഇസ്രായേലി

George Valiapadath Capuchin
Apr 3


പെസഹാ
പുറപ്പാടിന്റെ ജനതയാണ് യഹൂദ ജനത. പുറപ്പാട് സംഭവം അവരുടെ ചരിത്രത്തിലെ ഏറ്റവും മേഘമായ യാഥാർത്ഥ്യമായിരുന്നു. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെയും സ്വയം നിർണയത്തിന്റെയും വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്ര അവരുടെ ആത്മീയതയുടെ അടിസ്ഥാനമായിരുന്നു. പഴയ നിയമത്തിലെ നിർദ്ദേശപ്രകാരം പെസഹാവിരുന്ന് -Seder- ആചരിക്കേണ്ടത് അവരുടെ ഒഴിവാക്കാനാവാത്ത മതാചാരമായിരുന്നു. നീസാൻ മാസത്തിലെ 15-ാം തിയ്യതി ആലോഷിക്കേണ്ടത്. പക്ഷേ, തിരുനാളിന്റെ "Eve"- തലേ സായാഹ്നത്തിലാണ് പെസഹാ വിരുന്നാചരണം. ആചാരപ

George Valiapadath Capuchin
Apr 1
Archive
Category Menu
bottom of page
