top of page


തോമാശ്ലീഹായുടെ ക്രിസ്താനുഭവം: ഭാഗം -3
ക്രിസ്തു നാഥൻ ചെയ്തതുപോലെ സമ്പൂർണമായി പിതാവിനു സമർപ്പിക്കുകയും പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മറ്റുള്ളവരുടെ മോചനത്തിനും സൗഭാഗ്യത്തിനും വേണ്ടി ജീവിക്കുകയും സ്വയം പൂർണമായി ചെലവഴിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ക്രിസ്തുനാഥൻ്റെ പെസഹാ രഹസ്യത്തിൽ പങ്കുചേരുന്നത്. ക്രിസ്തുനാഥനോടുകൂടി പാപത്തോട്, സ്വാർഥതയോട്, അയാൾ മരിക്കുന്നു. ക്രിസ്തുനാഥനോടുകൂടി പിതാവായ ദൈവം നൽകുന്ന പുതുജീവിനിലേക്ക് അയാൾ ഉയിർക്കുന്നു. പിതാവിൻ്റെയും ക്രിസ്തുനാഥന്റെയും അരൂപിയിൽ അയാൾ ജീവിക്കുന്നു. ഇതാണ് ക്രൈസ്തവ ആധ്യാത്മി

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Feb 5, 1994


തോമാശ്ലീഹായുടെ ക്രിസ്താനുഭവം: ഭാഗം-2
സംശയിക്കുന്ന തോമ്മാ... ക്രിസ്തുരഹസ്യത്തിന്റെ അനുസ്മരണവും ആഘോഷവുമായ വി. കുർബാനയാചരണത്തിലും വി. കുർബാനയാചരണത്തെ കേന്ദ്രീകരിച്ചുള്ള...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jan 5, 1994


തോമാശ്ശീഹായുടെ ക്രിസ്താനുഭവം: ഭാഗം -1
സംശയിക്കുന്ന തോമ്മാ St Thomas the Apostle ഈശോയുടെ 12 അപ്പസ്തോലന്മാരിൽ ഒരാളായ തോമാശ്ലീഹ ക്രി. വ. 52-ൽ ഭാരതത്തിൽ വന്ന് പ്രത്യേകമായ തൻ്റെ...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 3, 1993


ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും-2
സംശയിക്കുന്ന തോമ്മാ ക്രൈസ്തവ മക്കളുടെ ആദ്ധ്യാത്മിക ഉന്നമനവും ജീവിത നവീകരണവും ലക്ഷ്യമാക്കി വിവിധങ്ങളായ പരിപാടികൾ സഭ സംഘടിപ്പിക്കാറുണ്ടല്ലോ. ഇവയിൽ ആഘോഷമായി സംഘടിപ്പിച്ചിരുന്ന കരിസമാറ്റിക് ധ്യാനം, പോപ്പുലർ മിഷൻധ്യാനം എന്നിവ ഒരിടയ്ക്കു പ്രഥമസ്ഥാനം നേടിയെടുത്തു. എന്നാൽ ഇവയെ എല്ലാം കടത്തിവെട്ടിക്കൊണ്ട് 'ദൈവവചന പ്രഘോഷണവും രോഗശാന്തിശുശ്രൂഷയും' എന്ന പരിപാടി ആയിരങ്ങളെ ആകർഷിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ പലരും ആകെ ചിന്താക്കുഴപ്പത്തിലാണ്. ആരു പറയുന്നതാണു ശരി? എവിടെ

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 1, 1990


ദൈവചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും-1
സംശയിക്കുന്ന തോമ്മാ ക്രൈസ്തവ മക്കളുടെ ആദ്ധ്യാത്മിക ഉന്നമനവും ജീവിത നവീകരണവും ലക്ഷ്യമാക്കി വിവിധങ്ങളായ പരിപാടികൾ സഭ സംഘടിപ്പിക്കാറുണ്ടല്ലോ. ഇവയിൽ ആഘോഷമായി സംഘടിപ്പിച്ചിരുന്ന കരിസമാറ്റിക് ധ്യാനം, പോപ്പുലർ മിഷൻധ്യാനം എന്നിവ ഒരിടയ്ക്കു പ്രഥമസ്ഥാനം നേടിയെടുത്തു. എന്നാൽ ഇവയെ എല്ലാം കടത്തിവെട്ടിക്കൊണ്ട് 'ദൈവവചന പ്രഘോഷണവും രോഗശാന്തിശുശ്രൂഷയും' എന്ന പരിപാടി ആയിരങ്ങളെ ആകർഷിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ പലരും ആകെ ചിന്താക്കുഴപ്പത്തിലാണ്. ആരു പറയുന്നതാണു ശരി? എവിടെ

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Nov 1, 1990


രക്തം ചിന്താതെ പാപമോചനമില്ലേ?
ബലിയും വേദനയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇവിടെ ഒരു ചോദ്യമുദിച്ചേക്കാം. ദൈവത്തിനും മററുള്ളവർക്കും വേണ്ടി ആയിരിക്കുന്നതിനായി തന്നിൽനിന്നു തന്നെയുള്ള പുറപ്പാടാണ് ക്രൈസ്തവബലി (exodus of the "for" or pro-existence). തന്നിൽനിന്നു തന്നെയുള്ള ഈ പുറപ്പാട് അതേ സമയം ഒരുതരം വേർപെടലാണ്; അക്കാരണത്താൽ അതു വേദനയും കുരിശുമാണ്. എന്നാൽ, ബലിയിൽ ഈ വേദന അപ്രധാനമായ ഒരംശം മാത്രമാണ്: "The constitutive principle of the sacrifice is not the destruction, but the love."

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jan 1, 1990


നമ്മുടെ പ്രാർത്ഥനകളിലെ യുക്തിഭംഗങ്ങൾ
പ്രിയ ബഹുമാനപ്പെട്ട അച്ചാ, ഞങ്ങളുടെ രൂപത ഈ വർഷം വിശ്വാസ സ്ഥിരീകരണ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ വീടുകളിലും സന്ധ്യാ...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 1, 1989


പിതാവിൻ്റെ സ്നേഹവും യേശുവിൻ്റെ ബലിയും
യേശുവിന്റെ ബലിയെപ്പറ്റി കലശലായ തെറ്റിദ്ധാരണയാണ് പലരും വച്ചു പുലർത്തുക. വിജാതീയരും യഹൂദരുമെല്ലാം ആടുമാടുകളെ കൊന്ന് അവയുടെ മാംസവും രക്തവും ദൈവത്തിന് ബലിയായി അർപ്പിച്ചിരുന്നു. യേശുവും സ്വയം മരണം ഏറ്റെടുത്തുകൊണ്ട് ഈ രീതിയിൽ തന്നെ തന്റെ മാംസവും രക്തവും ദൈവത്തിനു ബലിയായി അർപ്പിച്ചുവെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇപ്രകാരമുള്ള അനുഷ്ഠാനനിഷ്ഠമായ ഒരു ബലി(a cultic sacrifice) ആയിട്ടാണ് പലരും യേശുവിന്റെ മരണത്തെ ചിത്രീകരിക്കുന്നത്. ഈ തെറ്റിദ്ധാരണയിലാണ് നമ്മുടെ കർബാനക്രമം സംവിധാനം

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Nov 2, 1989


രക്ഷകന്റെ യഥാർത്ഥമായ പേര്
"യേശുഅ" എന്ന പേരിലെ അവസാനത്തെ "അ'കാരം വിട്ടുകളഞ്ഞ്, "യേശു" (Yesu) എന്നു ലോപിപ്പിച്ച പേരായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. അതിനാൽ, ഗലീലി ദേശക്കാരനായി ജനിച്ചു വളർന്നു ജീവിച്ച രക്ഷകൻ്റെ യഥാർത്ഥമായ പേര് "യേശു" (Yesu) എന്നായിരുന്നു. ഈ പേരിലാണ് മറിയവും യൗസേപ്പും മറ്റും അവിടത്തെ വിളിച്ചിരുന്നതും, യഹൂദരുടെയിടയിൽ അവിടന്ന് അറിയപ്പെട്ടിരുന്നതും. ഒന്നാം നൂറ്റാണ്ടിൽ താൽമൂഡ് വൃത്തങ്ങളിലെ യഹൂദരും അവിടത്തെപ്പറ്റി പറയുമ്പോൾ ഉപയോഗിച്ചിരുന്ന പേര് ' "യേശു" എന്നായിരുന്നു.

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Oct 5, 1989


ബലിയർപ്പണവും പരസ്പര സ്നേഹവും
ഇപ്പറഞ്ഞതിൽ നിന്നെല്ലാം ബലിയർപ്പണം ആവശ്യമില്ല, സ്നേഹമേ ആവശ്യമുള്ളു എന്നു വാദിക്കുന്നതു ശരിയല്ല. സ്നേഹമില്ലാതെയുള്ള ബലിയർപ്പണം തീർച്ചയായും അന്യമാണ്. എന്നാൽ സ്നേഹത്തോടെയുള്ള ബലിയപ്പണം അർത്ഥവത്താണ്. ദൈവത്തിനു തീർച്ചയായും പ്രീതിജനകവുമായിരിക്കും. പക്ഷേ, മുമ്പേ സൂചിപ്പിച്ചതുപോലെ ബലിയെ ക്രിസ്തീയമായ അർത്ഥത്തിൽ മനസ്സിലാക്കണം. യേശുനാഥൻ്റെ ബലി അനുഷ്ഠാന നിഷ്ഠമായ ഒരു ബലി (cultic sacrifice) ആയിരുന്നില്ലെങ്കിൽ ക്രൈസ്തവർക്കും അനുഷ്ഠാന നിഷ്ഠമായ ഒരു ബലിയില്ല.

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Sep 8, 1989


ഉൽപ്പത്തിയേപ്പറ്റി പിന്നെയും സംശയങ്ങൾ
Ai generated image of Eden garden ആദത്തിൻ്റെയും ഹാവ്വായുടേയും പറുദീസായുടേയുമൊക്കെ കഥകൾ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നതിനെ ആശ്രയിച്ചാണ്...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Aug 2, 1989


ആദവും ഹൗവ്വായും ഭൗമിക പുറുദീസായും
സംശയിക്കുന്ന തോമ "ആദവും ഹൗവ്വായ്യും ഉത്ഭവപാപവും" എന്ന തലക്കെട്ടിൽ ഏപ്രിൽ ലക്കം അസ്സീസിയിൽ എഴുതിയിരുന്ന ലേഖനത്തിന് ശ്രീ വി. ജെ ജോസഫ്,...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jul 15, 1989


ആദവും ഹൗവ്വായും ഉത്ഭവപാപവും ഭാഗം-3
സംശയിക്കുന്ന തോമ്മാ ആദിമാതാപിതാക്കൾ ദൈവകല്പന ലംഘിച്ച് പാപം ചെയ്തു എന്നും അതിന്റെ ഫലമായി ഓരോ മനുഷ്യനും ഉത്ഭവപാപത്തോടുകൂടി ജനിക്കുന്നു...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jun 3, 1989


ആദവും ഹൗവ്വായും ഉത്ഭവപാപവും: ഭാഗം-2
സംശയിക്കുന്ന തോമ്മാ... ആദിമാതാപിതാക്കൾ ദൈവ കല്പന ലംഘിച്ച് പാപം ചെയ്തു എന്നും അതിൻറ ഫലമായി ഓരോ മനുഷ്യനും ഉത്ഭവപാപത്തോടുകൂടി ജനിക്കുന്നു...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
May 1, 1989


ആദവും ഹൗവ്വായും ഉത്ഭവപാപവും
സംശയിക്കുന്ന തോമ്മാ... ആദിമാതാപിതാക്കൾ ദൈവ കല്പന ലംഘിച്ച് പാപം ചെയ്തു എന്നും അതിൻ്റെ ഫലമായി ഓരോ മനുഷ്യനും ഉത്ഭവപാപത്തോടുകൂടി...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Apr 1, 1989


അല്മായർ പ്രസംഗിക്കുന്നതും കുർബാന കൊടുക്കുന്നതും അനാദരവോ?
വി. കുർബാനയെന്ന കൂദാശയുടെ മുഖ്യമായ പ്രതീകം വിരുന്നാണെങ്കിൽ, വി. കുർബാനയിൽ പങ്കുകൊള്ളുന്ന നാം എല്ലാവരും ഈ വിരുന്നിലും പങ്കുകൊള്ളണം;വി. കുർബാന സ്വീകരിക്കണം. വിരുന്നിനു പോകുമ്പോൾ, ആ വിരുന്നിൻ്റെ വിഭവങ്ങൾ നോക്കിനിന്നിട്ട് നാം ആരും തിരിച്ചു പോരാറില്ലല്ലോ. യേശു നാഥൻ വി. കുർബാന സ്ഥാപിച്ചത് മുഖ്യമായും നാം അതു സ്വീകരിക്കാൻ വേണ്ടിയാണ്. നോക്കി നിൽക്കാനും ആരാധിക്കാനും വേണ്ടി മാത്രമല്ല. എന്നാൽ, നിർഭാഗ്യവശാൽ, കാലാന്തരത്തിൽ വിരുന്നിൽ പങ്കുചേരാത്ത ഒരു വിരുന്നാചരണമായിപ്പോയി, നമ്മുടെ വി. കുർബാ

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Feb 2, 1989


ആരാധനക്രമത്തിലെ അടയാളങ്ങൾ, വേഷങ്ങൾ, രീതികൾ
അതു പോലെതന്നെ, ക്രൈസ്തവമായ ആരാധനക്രമത്തിന്റെ മർമം യേശുനാഥൻ്റെ ജീവിതബലി - അവിടത്തെ പെസഹാ രഹസ്യം - അവിടന്നുതന്നെ സ്ഥാപിച്ച വിരുന്നാചരണത്തിലൂടെ അനുസ്മരിക്കയും ആഘോഷിക്കയും ചെയ്യുകയും അവിടത്തെ ജീവിതബലിയോടൊത്ത് നമ്മുടെ ജീവിതത്തെയും പിതാവിന് സമ്പൂർണമായി സമർപ്പിച്ചുകൊണ്ട്. പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മനുഷ്യരുടെ സമഗ്ര രക്ഷയ്ക്കു വേണ്ടി ജീവിക്കുകയാണെന്നും നാം മുകളിൽ കണ്ടു. മൗലികമായ ഈ ക്രിസ്തു സംഭവമാണ് വിവിധ രീതികളിൽ എല്ലാ റീത്തുകളും ആഘോഷിക്കുന്നത്.

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jan 1, 1989

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
