മക്കള്‍ക്ക് അര്‍ഹതപ്പെട്ടതു കൊടുത്തതുകൊണ്ടു മാത്രമായില്ല, അവര്‍ക്ക് അവകാശപ്പെട്ടത് നിഷേധിക്കാനും പാടില്ല. നിങ്ങളുടെ സമ്പത്ത്, അതായത് സംരക്ഷണവും, സുരക്ഷിതത്വവും അതൊക്കെ അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. പക്ഷേ അവര്‍ക്ക് അവകാശപ്പെട്ട മറ്റൊന്നുണ്ട്, അതു നിങ്ങളറിഞ്ഞില്ല, അറിയുന്നില്ല, നിങ്ങളെന്നല്ല, മാതാപിതാക്കളൊത്തിരിയും..
"സംശയങ്ങള്‍ കൂടുകയല്ലാതെ തീരുകയില്ലെന്നറിയാവുന്നതു കൊണ്ടുതന്നെയാണ് ദണ്ഡവിമോചനം പോലെയുള്ള വിഷയങ്ങളില്‍ വിശദീകരണം തരാന്‍ അച്ചന്മാരു മടിക്കുന്നത്. ഇതു വിശ്വാസത്തിന്റെ വിഷയമായതുകൊണ്ട്, എത്ര വിശദീകരിച്ചാലും കേള്‍ക്കുന്നവന്റെ തലമണ്ടയ്ക്കകത്തിരിക്കുന്ന ധാരണകളോട് അതു യോജിക്കുന്നില്ലെങ്കില്‍ പിന്നെയും സംശയങ്ങളായിരിക്കും ബാക്കി. മരണത്തിനു ശേഷമുള്ള അവസ്ഥയെപ്പറ്റി നമുക്കുള്ള അവ്യക്തതയാണ് ഇതിനൊക്കെ കാരണം.
ഈ പ്രായത്തില്‍ ഇനി കൗണ്‍സലിങ്ങുകൊടുത്തു നേരെയാക്കാന്‍ നോക്കിയാല്‍ പട്ടീടെ വാലു കുഴലിലിട്ടതുപോലെയേ ആകൂ. ഞാന്‍ പറഞ്ഞതുപോലെ പ്രാര്‍ത്ഥിച്ചുകൊള്ളുക, പ്രാര്‍ത്ഥനയുടെ ഫലം, അതു തമ്പുരാന്‍തരും. പക്ഷേ, പ്രശ്നം പരിഹരിക്കാന്‍വേണ്ടി കുര്‍ബ്ബാന ചൊല്ലിക്കണം ഒപ്പീസു ചൊല്ലിക്കണം എന്ന തെറ്റിധാരണ നിങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഞാനിതു വിശദീകരിച്ചു പറഞ്ഞത്.
ശനിയാഴ്ചയായിരുന്നതുകൊണ്ട് ഏഴരമണിയായി നിത്യസഹായമാതാവിന്റെ നൊവേനയും കഴിഞ്ഞ് ആളുകള്‍ പള്ളിയില്‍നിന്നിറങ്ങുമ്പോള്‍. എട്ടുമണിക്ക് എനിക്ക് ആ പള്ളിയില്‍തന്നെ ഒരു മരണവാര്‍ഷിക കുര്‍ബ്ബാന അര്പ്പിക്കാനുണ്ടായിരുന്നുതു കൊണ്ട് ഞാനല്പം നേരത്തെ എത്തിയതായിരുന്നു. ആ കുര്ബ്ബാനയയ്ക്ക് എത്തിയവരും കുര്‍ബ്ബാന കഴിഞ്ഞിറങ്ങിയവരും പള്ളിമുറ്റത്തു കണ്ടുമുട്ടി പലയിടത്തായി വര്‍ത്തമാനം പറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. എല്ലാവരുംതന്നെ പരിചയക്കാരും ബന്ധുക്കളുമൊക്കെ ആയിരുന്നതുകൊണ്ട് അവരുടെ ഇടയിലൂടെ മിണ്ടിയ
പരിശുദ്ധ അമ്മയും വിശുദ്ധരും സംപ്രീതരാകുന്നത്, നൊവേനയും പെരുനാളുമായി അവരുടെ മുമ്പില്‍ ഓടിക്കൂടുന്നവരുടെ എണ്ണം കാണുമ്പോഴല്ല. മറിച്ച്, ദൈവൈക്യത്തിലെത്തുവാന്‍ അവരു താണ്ടിയ വഴികളറിഞ്ഞ് ആവഴി നടക്കുവാനും, അവരഭിമൂഖീകരിച്ച വൈതരണികളെ തമ്പുരാനില്‍മാത്രം ശരണപ്പെട്ട് അവരു തരണം ചെയ്തതു പോലെ തരണം ചെയ്യുവാനും സന്നദ്ധരായി, അവരെ മാതൃകയാക്കുന്നവരെ കാണുമ്പോഴാണ്. അങ്ങനെ മാതാവിനെയും വിശുദ്ധരെയും മാതൃയാക്കുന്നവരാണ് 'തിരുനാളാ'ഘോഷിക്കുന്നത്. ഇടവകപ്പെരുനാളിന് ഒരു ദിവസത്തെ സഹായം ചോദിച്ച് പരിചയമുള്ള ഒര