ഒരിക്കൽ സ്റ്റേഷൻ മാസ്റ്റർ അയാളോട് ചോദിച്ചു, "മാധവാ, ഇനി ആരും വരാനില്ലെന്ന് നിനക്കറിയില്ലേ? എന്തിനാണ് ഈ പാഴായ കാത്തിരിപ്പ്?" മാധവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ പുഞ്ചിരിയിൽ ആയിരം വാക്കുകളുണ്ടായിരുന്നു. ചില കാത്തിരിപ്പുകൾ ലക്ഷ്യത്തിലേക്കുള്ളതല്ല, മറിച്ച് യാത്രയുടെ ഭാഗമാണ്.
പേപ്പല്‍ ധ്യാനഗുരുവായ കപ്പൂച്ചിന്‍ റോബര്‍തോ പസോളിനി 'Un giorno smetteremo di morire' (മരിക്കുന്നത് നാം ഒരു ദിവസം നിര്‍ത്തും) എന്ന ഒരു സുന്ദരകൃതി സമ്മാനിച്ചിട്ടുണ്ട്. പുണ്യവാന്മാരുടെ ഐക്യത്തെ ധ്യാനിച്ചു തുടങ്ങുന്ന തുലാമാസപ്പാതിയില് ഇക്കുറി നമുക്ക് ആ വാക്കുകളുടെ കുട ചൂടാം. മരണം ഒരു ഹരണം (usurpation/displacement/ekbodos) അല്ല, പിന്നെയോ ഒരു തരണം(passover/exodos) ആണെന്ന് വായിച്ചെടുക്കാം. സമയമാത്രകളുടെ അക്ഷമയ്ക്കു കീഴെ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള് എന്‍