ഫലശൂന്യമായ അത്തിമരത്തിന്റെ ഉപമ ലൂക്കായില്‍ (13:6-9) മാത്രമേ നാം കാണുന്നുള്ളൂ. മത്തായിയിലും (21:18-19) മര്ക്കോസിലും (11:12-14) ഒരു അത്തിമരത്തെ യേശു ശപിക്കുന്നതായും തുടര്‍ന്നത് ഉണങ്ങിപ്പോയതായും നാം വായിക്കുന്നുണ്ടല്ലോ. ഈ അത്ഭുതത്തെ ലൂക്കാ ഉപമയായി അവതരിപ്പിച്ചതാണെന്ന വാദമുണ്ട്.