ക്ഷമയും ശത്രുസ്നേഹവും കാരുണ്യവുമെല്ലം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പഠിപ്പിക്കയും ജീവിക്കയും ചെയ്ത ആ യേശു പഴങ്ങളുടെ കാലം പോലുമല്ലാത്ത ഒരു സമയത്ത് തന്റെ വിശപ്പടക്കാൻ പഴങ്ങളില്ലാഞ്ഞതിന്റെ പേരിൽ ഒരത്തിമരത്തെ ശപിച്ചുണക്കിക്കളഞ്ഞുവെന്ന് കരുതുന്നത് അവിടത്തെ വ്യക്തിത്വവും സ്വഭാവവുമായി തീർത്തും ചേരാത്ത ഒരു കാര്യമത്രേ.... യേശു ഇപ്രകാരം മറ്റാരുടെയോ ഉടമസ്ഥതയിലുള്ള ഒരത്തിമരത്തെ ശപിച്ചുണക്കി അതിന്റെ ഉടമസ്ഥനോട് അനീതി ചെയ്തുവെന്ന് കരുതാനാവില്ലല്ലോ.