യഹൂദ ജനതയുടെ പ്രതീകസങ്കല്പങ്ങളിൽ മത്സ്യത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഒരു അമ്മമത്സ്യത്തിന് പിന്നാലെ നൂറുകണക്കിന് കുഞ്ഞുങ്ങൾ സഞ്ചരിക്കുന്നത് കണ്ടിട്ടാവാം മത്സ്യത്തെ ഉർവ്വരതയുടെ പ്രതീകമായാണ് അവർ സങ്കല്പിച്ചിരുന്നത്. "ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലിൽ പറ്റം ചേർന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടന്ന് കണ്ടു. ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു. സമൃദ്ധമായി പെരുകി കടലിൽ നിറയുവിൻ..." ഇങ്ങനെയാണ് സൃഷ്ടിയുടെ അഞ്ചാം ദിവസത്തെ ബൈബിൾ വരച്ചി