സാന്താ ക്ലാേസ് എന്നറിയപ്പെടുന്ന സെയ്ൻ്റ് നിക്ലാവോസിനും സെയ്ൻ്റ് വാലൻ്റെെനും ഇടയിൽ എന്താണ് പൊതുവായിട്ടുള്ളത്? രണ്ടുപേരും മതപീഡനകാലത്ത് ജീവിച്ചവരാണ്. നിക്ലാവോസ് ബിഷപ്പായിരുന്നു. വാലൻ്റൈൻ ആദ്യം വൈദികനും പിന്നീട് ബിഷപ്പും ആയിത്തീർന്നു. രണ്ടുപേരും രക്തസാക്ഷിത്വം വരിച്ചവരാണ്. ഏറ്റവും പ്രധാനമായി രണ്ടുപേരുടെയും പേരുകേട്ട പ്രവർത്തനങ്ങൾ രഹസ്യമായിട്ടായിരുന്നു. കൂടുതൽ ചെറുപ്പക്കാരെ പട്ടാളത്തിലേക്ക് എത്തിക്കാൻ ക്ലൗഡിയൂസ് ചക്രവർത്തി ചെറുപ്പക്കാരുടെ കല്യാണം നിരോധിച്ചിരുന്നു. വാലൻ്റെെനാവട്ടെ
ഡോക്ടർ ഫൗസ്റ്റ് എന്ന കഥാപാത്രത്തെക്കുറിച്ച് മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട്. മനുഷ്യൻ്റെ അപരിമിതമായ തൃഷ്ണയുടെ എക്കാലത്തെയും സാരഭൂതമാതൃകയാണ് ഡോക്ടർ ഫൗസ്റ്റ് എന്ന കഥാപാത്രം. പരിധിയില്ലാത്ത അറിവിനും മാന്ത്രിക സിദ്ധികൾക്കും അധികാരത്തിനും ഇന്ദ്രിയസുഖത്തിനും വേണ്ടിയാണ് അയാൾ മെഫിസ്റ്റോഫെലസ് എന്ന പിശാചുമായി സന്ധിചെയ്യുന്നത്. അവർ തമ്മിൽ നടത്തുന്ന വിലപേശൽ - 'ഫൗസ്റ്റിയൻ വിലപേശൽ' എന്ന് പ്രസിദ്ധമായി. സ്വന്തം ഹൃദയരക്തത്തിൽ തൂലിക മുക്കി അയാൾ കരാറുറപ്പിക്കുന്നു. ഇരുപത്തിനാല് വർഷത്തേക്കാണ് കരാർ
ഫലശൂന്യമായ അത്തിമരത്തിന്റെ ഉപമ ലൂക്കായില്‍ (13:6-9) മാത്രമേ നാം കാണുന്നുള്ളൂ. മത്തായിയിലും (21:18-19) മര്ക്കോസിലും (11:12-14) ഒരു അത്തിമരത്തെ യേശു ശപിക്കുന്നതായും തുടര്‍ന്നത് ഉണങ്ങിപ്പോയതായും നാം വായിക്കുന്നുണ്ടല്ലോ. ഈ അത്ഭുതത്തെ ലൂക്കാ ഉപമയായി അവതരിപ്പിച്ചതാണെന്ന വാദമുണ്ട്.
നിശ്ശബ്ദമാവുക, ഇറങ്ങി നടക്കുക, വിജനതകളിലേക്ക് പോവുക എന്നെല്ലാം നോമ്പിനെക്കുറിച്ച് നാം മുമ്പ് പറഞ്ഞിട്ടുണ്ട്. എന്തിനായാണ് ഇത്തരം പരിപാടികളിൽ നാം ഏർപ്പെടേണ്ടത് എന്നത് വ്യക്തമല്ലേ?! നമ്മുടെ മനസ്സിന് ഒരു കുഴപ്പമുണ്ട്. കൂടുതൽ വിഷമകരമായ കാര്യങ്ങളിൽനിന്ന് വളരെ വിദഗ്ദ്ധമായി അത് നമ്മെ വിടുവിച്ച് സ്കൂട്ടാക്കും. ഓളമായി, ശബ്ദമായി, തിരക്കായി, സോഷ്യൽ മീഡിയയായി, എഴുത്തായി, രാഷ്ട്രീയമായി, കമ്പനിയടിക്കലായി ഒക്കെ അത് നമ്മെ എളുപ്പമുള്ള വഴികളിലൂടെ വഴി തിരിച്ചുവിടും. നമ്മെ ഡീ-റൂട്ട് ചെയ്യാൻ മനസ്
നമ്മുടെയെല്ലാവരുടെയും ഉള്ളില്‍ ഒരു രത്നമുണ്ട്. വിലയുള്ള ഒരു രത്നമാണത്. ആ വിലപ്പെട്ട രത്നത്തെ ചില പൊടിപടലങ്ങള്‍ മറച്ചുകളയുന്നു. അതില്‍നിന്നു പുറപ്പെടുന്ന പ്രകാശകിരണങ്ങളെ ചില പുകപടലങ്ങള്‍ മൂടിക്കളയുന്നു. ജീവിതത്തെ തകര്‍ച്ചയിലേക്കു നയിക്കുന്ന ചില ശീലങ്ങള്‍ നമ്മുടെയുള്ളിലുണ്ട്. നമ്മുടെയുള്ളിലെ പ്രകാശത്തിനു മങ്ങലേല്‍പ്പിക്കുന്ന ഒന്നാമത്തെ ശീലം നാളത്തേയ്ക്ക് മാറ്റിവയ്ക്കലാണ്.
Key Takeaways: The article titled Dhanyan(Blessed) is about the life of 'Dhanyan' Theophinachan (Blessed Fr Theophine Capuchin). The article details Theophinachan's early life, entry into the Capuchin order, priesthood, and service. കപ്പൂച്ചിന്‍ സന്യാസസഭയിലെ ഇളമുറക്കാരനായ ഈയുള്ളവന് ധന്യനായ തിയോഫിനച്ചനെ പറ്റി ആവര്‍ത്തിച്ച് കേട്ടിരിക്കുന്നത് രണ്ടു വാക്കുകളാണ്. 'മനുഷ്യസ്നേഹി' എന്നും 'കര്‍മ്മയോഗി' എന്നും. ഈ വാക്കുകളുടെ സവിശേഷത എന്തെന്നാല്‍, ഒന്നിനെ (വാക്കിനെ) സൂക്ഷ്മദര്ശിനിയില
ക്രിസ്ത്യാനികളുടെ, പ്രത്യേകിച്ച് കത്തോലിക്കരുടെ പല പ്രാർത്ഥനകളും കേട്ടാൽ മറ്റുള്ളവർക്ക് ചിരി വരും. ദൈവത്തോട് ഇത്തരം കാര്യങ്ങൾ പറയുകയോ ചോദിക്കുകയോ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് പുറത്തുള്ളവർ പലപ്പോഴും മൂക്കത്ത് വിരൽ വക്കും. സത്യത്തിൽ, പരമ്പരാഗത ക്രൈസ്തവ സഭകളിൽ മിക്കവാറും എല്ലാ പ്രധാന പ്രാർത്ഥനകളും ദൈവത്തോട് നേരിട്ടാണ്. ചുരുക്കം അവസരങ്ങളിൽ വിശുദ്ധരുടെ മാധ്യസ്ഥ്യം ചോദിച്ചു കൊണ്ടുള്ളവയും ഉണ്ടാകും. എന്തിനാണ് പ്രാർത്ഥന? ഇംഗ്ലീഷിലെ Prayer എന്ന പദത്തിനും സംസ്കൃത ധാതുവിൽ നിന്നുള്ള പ്രാർ
'ഭൂതം' എന്ന സംസ്കൃത പദത്തിന് മുഖ്യമായും മൂന്ന് അർത്ഥങ്ങളാണ്. കഴിഞ്ഞുപോയത് എന്നതാണ് അതിൽ പ്രധാനം. തൽഭവമായി ഉണ്ടായതാവണം മറ്റ് രണ്ട് അർത്ഥങ്ങളും എന്ന് ഞാൻ കരുതുന്നു. മരിച്ചിട്ടും ജീവനുള്ളത് - 'ഗോസ്റ്റ്' എന്നതാണ് രണ്ടാമത്തേത്. ജീവജാലങ്ങൾ എന്നതാണ് മൂന്നാമത്തെ അർത്ഥം. തൻ്റെ കൈയ്യബദ്ധത്താലോ തെറ്റിനാലോ പകയോ പ്രതികാരമോ ഇന്നലെയിൽ എവിടെയെങ്കിലും അവശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനെ അഭിമുഖീകരിക്കുക എന്നത് വളരെ ദുഷ്ക്കരമായിരിക്കും. എന്നാൽ, അതിനെ അഭിമുഖീകരിക്കാതെ മുന്നോട്ടു പോക്ക് അസാധ്യമാണ്.
ഹെബ്രായ ജനതയ്ക്ക് എന്നാണ് കല്പനകൾ ലഭിക്കുന്നത്? ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് വിമോചിപ്പിക്കപ്പെട്ട് സീനായ് മലയിൽ എത്തുമ്പോഴാണ് പത്ത് കൽപ്പനകൾ അവർക്ക് നൽകപ്പെടുന്നത്. അടിമത്തത്തിൽ കഴിഞ്ഞ ജനമായിരുന്നു അവർ. വിശ്രമമില്ലാതെ, കഠിനമായി പണിയെടുപ്പിക്കപ്പെട്ട ജനത. എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യവും വിശ്രമവും ആവശ്യമാണ്. അവ എല്ലാവരുടെയും അവകാശമാണ്. അത്തരം ഒരു അവകാശ പ്രഖ്യാപനം ആയിരുന്നു പത്ത് കല്പനകൾ. കർത്താവിൻ്റെ ദിവസം പരിശുദ്ധമായി ആചരിക്കണം. അന്നേദിവസം ഏവരും എല്ലാവിധ ജോലികളിൽ നിന്നും വ
അബ്രാമിൻ്റെ വിളിയോടെയാണ് ഉല്പത്തി പുസ്തകത്തിൻ്റെ 12-ാം അധ്യായം ആരംഭിക്കുന്നത്. അതിനുമുമ്പത്തെ അധ്യായത്തിൻ്റെ ആദ്യത്തിലാണ് ബാബേൽ ഗോപുരകഥ. പതിനൊന്നാം അധ്യായത്തിൻ്റെ രണ്ടാം പകുതിയിൽ ഹേമിൻ്റെ വംശാവലിയും മറ്റുമങ്ങുന്ന കുടുംബ ബന്ധങ്ങളാണ്. അവിടെ ഒരു യാത്രയെക്കുറിച്ചു കൂടി സൂചനയുണ്ട്. അബ്രാത്തിൻ്റെ പിതാവ് തേരാഹ് അബ്രാത്തെയും മരുമകൾ സാറായിയെയും, മരിച്ചു പോയ തൻ്റെ മകൻ്റെ മകൻ ലോത്തിനെയും കൂട്ടിക്കൊണ്ട് കല്ദായരുടെ ഊർ ഉപേക്ഷിച്ച് കാനാനിലേക്ക് യാത്രയായി എന്നാണത്. അവർ വന്ന് താമസിച്ചതാകട്ടെ
ഞാൻ താമസിക്കുന്ന മുറിയിൽ പുസ്തകങ്ങളും തുണികളുമൊക്കെ മിക്കവാറും അടുക്കി ക്രമീകരിച്ച് വയ്ക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, കടലാസുകളും പലതരം രേഖകളുമൊക്കെ ക്രമീകരിച്ച് ഫയലുകളാക്കി വയ്ക്കുന്ന കാര്യത്തിൽ വലിയ മടി തന്നെയാണ് എനിക്ക്. ചിലപ്പോൾ വഴിയിൽ സ്ക്രൂ, ആണി, നട്ട്, എന്നിവ കിടക്കുന്നതുകണ്ടാൽ ഇപ്പോഴും ഞാൻ പെറുക്കിയെടുത്തെന്നുവരും. എന്നുവരികിലും മുറിയൊരു ചപ്പുചവറുകൂനയൊനുമല്ലെന്നാണ് എൻ്റെ വിശ്വാസം. മുറിക്കകം തീരെ വൃത്തിഹീനമായ രീതിയിൽ ജീവിക്കുന്ന സന്ന്യാസികളെയും ഞാൻ കണ്ടിട്ടുണ്ട്. ചില
The 12th chapter of the Book of Genesis begins with the call of Abram. The story of the Tower of Babel is dealt at the beginning of the previous chapter. The second half of the 11th chapter is about the genealogy of Hem and other family relationships. There is also a hint of a journey of leaving behind there. Abram's father Terah took Abram, his daughter-in-law Sarai, and his deceased son's offspring Lot and left Ur of the Chaldeans and set out for Canaan. They came and settl