

ദൈവാശ്രയം കൈമുതലാക്കിയ ധന്യന്‍ മാര്‍ ഈവാനിയോസ്
ജറമിയ പ്രവാചകനിലൂടെ സ്രഷ്ടാവായ ദൈവം തന്റെ ജനമായ ഇസ്രായേലിന്റെ ചെയ്തികളെക്കുറിച്ച് ദു:ഖിച്ച് ഇസ്രായേല്‍ ജനത്തെ ഓര്‍മ്മപ്പെടുത്തിയത് ഇപ്രകാരമാണ്: 'അരക്കച്ച അരയോട് ചേര്‍ന്നിരിക്കും പോലെ ഇസ്രായേല്‍ ഭവനവും യൂദാ ഭവനവും എന്നോട് ചേര്‍ന്നിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇത് അവര്‍ എന്റെ ജനവും കീര്‍ത്തിയും അഭിമാനവും മഹത്വവുമായി നിലകൊള്ളേണ്ടതിനായിരുന്നു.' (ജറമി 13:11). സാന്‍ ദാമിയാനോയിലെ ഒരു ചെറിയ കപ്പേളയില്‍ പ്രാര്‍ത്ഥനാപൂര്‍വം നിലകൊണ്ട അസ്സീസിയിലെ ഫ്രാന്‍സിസിനോട് ആ ക്രൂശിതരൂപം ഇപ്ര


ആത്മസംതൃപ്തി
"എല്ലാം പൂര്‍ത്തിയായിരിക്കുന്നു" (Jn. 19:30) കഷ്ടിച്ച് 33 വയസ്സുള്ള ഒരു ചെറുപ്പക്കാരന് മരിക്കുന്നതിനു മുമ്പുപറഞ്ഞ ഈ വാക്കുകള്‍ എല്ലാകാലത്തും വല്ലാത്ത മുഴക്കമുളളതാണ്. ഏതു പ്രായത്തില്‍ കടന്നു പോകുമെന്ന് യാതൊരു നിശ്ചയവും ഇല്ലാത്ത മനുഷ്യ ജീവിതത്തിന് സ്വപ്നം കാണാന്‍ കഴിയുന്ന ഉന്നത സ്ഥലമാണ് ആ വാക്കുകള്‍. എന്തെങ്കിലുമൊക്കെ ചെയ്തു പൂര്‍ത്തിയാക്കുക, നേടിയെടുക്കുക, സമ്പാദിക്കുക, അവശേഷിപ്പിക്കുക എന്നിവയൊക്കെ മനുഷ്യ സഹജമായ അടിസ്ഥാന ചോദനയാണ്. മാനുഷികമായി നോക്കുമ്പോള്‍ എന്താണ് ഈശോ നേടിയത


ഓര്‍മ്മകളുടെ അനന്യത
അസാധാരണവും അനന്യവുമായ വായനാനുഭവമായിത്തീരുന്ന ചില പുസ്തകങ്ങളുണ്ട്. പകരം വയ്ക്കാനാവാത്ത അക്ഷരക്കൂട്ടുകളാണവ. അത്തരത്തിലുള്ള ഒരു പുസ്തകമാണ് അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് റ്റു മി'. ബീറ്റില്‍സിലെ ഒരു വരിയാണ് ശീര്‍ഷകമായി മാറിയിരിക്കുന്നത്. സ്വന്തം അമ്മയെക്കുറിച്ചെഴുതുമ്പോള്തന്നെ ദേശവും കാലവും രാഷ്ട്രീയവും എല്ലാം സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ എഴുത്തുകാരിക്ക് സാധിക്കുന്നു. അരുന്ധതിയുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ ഗ്രന്ഥം എന്നു പറയാം. ഇതില്‍ എഴുത്തുകാരി തന്റെ അമ്മയായ മേരി റോയിയു


തവിട്ടുപാത
സഞ്ചാരിയുടെ നാള്‍വഴി Return of Francis by Norberto Proietti 1 ഒരു വ്യാഴവട്ടം മുമ്പാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ താന്‍ മാര്പാപ്പയായേക്കുമെന്ന് ഹോര്‍ഹെ മാറിയോ ബെര്‍ഗോളിയോ ഭയന്നു. കോണ്‍ക്ലേവിലെ അഞ്ചാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് നടക്കുകയാണ്. കാര്യങ്ങള്‍ 'അപകട'ത്തിലേക്കു നീങ്ങുകയാണെന്നു തോന്നിയ അദ്ദേഹം തന്റെ അരികിലിരുന്ന സാവോപോളോയിലെ കാര്‍ഡിനല്‍ ക്ലൗഡിയോ ഹ്യൂമിസിനെ ഉറ്റുനോക്കി. സാരമില്ലെന്ന് ഒരു ശരീരഭാഷയിലൂടെ കാര്‍ഡിനല്‍ ഹ്യൂമിസ് സമാധാനിപ്പിച്ചു. മൂന്നില്‍ രണ്ട് ഭൂരിപ


ദാമ്പത്യത്തിന്റെ കണ്ണ് (Healthy relationships among couples)
Healthy relationships among couples കടല്‍ പിന്‍വലിയുന്നത് കണ്ടു നിന്നവരെയാണ് സുനാമിയുടെ തിരകള്‍ വന്നു വിഴുങ്ങിയത്. ചിത്രീകരിച്ച ആള് മരണപ്പെട്ടെങ്കിലും ആ വീഡിയോ ക്യാമറ ബാക്കിവച്ച ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു. പിന്വലിയല് അപകടത്തിന്റെ മുന്നോടിയാണ്, കടലിന്റെ കാര്യത്തില്‍ മാത്രമല്ല ദാമ്പത്യത്തിന്റെ കാര്യത്തിലും. രണ്ടിലൊരാള്‍ പിന്‍വലിയുന്നു അല്ലെങ്കില്‍ ഉള്‍വലിയുന്നു എന്നതാണ് ദാമ്പത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വളരെ ഉന്മേഷത്തോടെ പോയിരുന്ന ബന്ധത്തില്‍ മെല്ലെ മ


സ്നേഹബന്ധങ്ങളുടെ കാന്തികവലയം
മക്കളുടെ സ്കൂളില്‍ സയന്‍സ് എക്സിബിഷന് നടക്കുകയാണ്. താല്പര്യമുള്ളവര്ക്ക് പങ്കെടുക്കാം. എന്ത് പരിപാടി വന്നാലും പേര് കൊടുത്തിട്ട് വരുന്ന എന്റെ മകന് പതിവ് തെറ്റിച്ചില്ല. പേര് ചേര്‍ത്താല്‍ പിന്നെ അവന്റെ ഡ്യൂട്ടി കഴിഞ്ഞു. പ്രോജക്ടിനുള്ള വിഷയം കണ്ടെത്തലും പ്രോജക്ട് തയ്യാറാക്കലുമൊക്കെ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കിലും ഇപ്പോള്‍ മക്കളുടെ ഹോംവര്‍ക്കുകള്‍ പോലും മാതാപിതാക്കള്ക്കുള്ളതാണല്ലോ! ക്രാഫ്റ്റ് വര്‍ക്കുകളിലൊക്കെ പണ്ടേ വീക്ക് ആയ ഞാന്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ പറ


തിരുത്തുക തിരിയുക
ജീവിതം ഒരു യാത്രയാണ്. പുണ്യപാപങ്ങളുടെ ഭാണ്ഡക്കെട്ടും ചുമന്നുകൊണ്ടുള്ള യാത്ര. വീഴ്ചകളും വിജയങ്ങളും ഈ യാത്രയ്ക്കിടയില്‍ ഉണ്ടാകും. പരാജയം കണ്ടു തളരാതെയും വിജയം കണ്ട് അഹങ്കരിക്കാതെയും നാം യാത്ര തുടരണം. ചില സന്തോഷകരമായ അനുഭവങ്ങളില്‍ അവിടെത്തന്നെ നില്‍ക്കാമെന്ന് കരുതരുത്. എല്ലാം കടന്നുപോകുമെന്നുള്ള ചിന്ത നമ്മില്‍ ഉയര്‍ന്നുവരണം. എപ്പോഴും മാറ്റത്തിലേക്കു നീങ്ങണം. എനിക്ക് തിരുത്തലൊന്നും വേണ്ടായെന്നുള്ള ചിന്ത നമ്മെ അഹങ്കാരത്തിലേക്കു നയിക്കും. ഒറ്റയ്ക്കിരുന്ന് ജീവിതത്തെ ധ്യാനവിഷയമാക്കണം


പൊടിക്കൈ
ഒരു സ്വകാര്യാവശ്യത്തിനു പോയിട്ടു തിരികെവരുന്നവഴിയായിരുന്നു. എനിക്കു പോകാനുള്ള റൂട്ടില്‍ ഒരു പ്രൈവറ്റ് ബസ്സ് കിടപ്പുണ്ടായിരുന്നു. മൂന്നുമണികഴിഞ്ഞ സമയമായിരുന്നതുകൊണ്ട് വലിയ തിരക്കില്ലായിരുന്നെങ്കിലും ഞാന്‍ ബസ്സില്‍ കയറുമ്പോഴേക്കും മിക്കവാറും സീറ്റുകള്‍ നിറഞ്ഞിരുന്നു. പിന്നിലത്തെ ഡോറിനെതിര്വശത്തായി മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടു സ്കൂള്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെയടുത്തിരുന്നു. കണ്ടക്ടര്‍ മുന്‍ഭാഗത്തുനിന്നും ടിക്കറ്റുകൊടുത്ത് പിന്നിലെത്തി. ഞാന്‍ ടിക


സുന്ദരം
ഏറ്റവും നല്ല അന്യഭാഷാ ചിത്രത്തിനും അഭിനേതാവിനും ഉള്ളതടക്കം മൂന്ന് ഓസ്കറുകളും, കാനിലെ ഗ്രാൻ്റ് പ്രിയും നേടിയ ചലച്ചിത്രമാണ് 1997-ലെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ". സംവിധായകൻ റൊബേർത്തോ ബെനീഞ്ഞി തന്നെയാണ് മുഖ്യവേഷത്തിലും എത്തുന്നത്. നന്നേച്ചെറിയ ബാലനായ തൻ്റെ മകനെ നാസികളുടെ ക്രൂരതകൾ ബാധിക്കാതിരിക്കാനായി, "നമ്മളെല്ലാം ഒരു നാടകത്തിൽ അഭിനയിക്കുകയാണ്" എന്നുപറഞ്ഞ് വിശ്വസിപ്പിക്കുന്നു. അവസാനം, നാസി പടയാളികളാൽ പിടിക്കപ്പെട്ട്, അവർ അയാളെ വെടിവെച്ച് കൊല്ലുമ്പോൾ തൻ്റെ പിതാവിന്റെ ഏറ്റവും നല്ല അഭിനയമ


മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം
മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു പ്രഖ്യാപിച്ചത് 1948 ഡിസംബർ 10-ന് ആയിരുന്നു. ഇന്നേക്ക് എഴുപത്തേഴര വർഷം! ഇത്തരം കാര്യങ്ങളൊക്കെ വല്ലപ്പോഴും വായിക്കുന്നത് നല്ലതല്ലേ? ആർട്ടിക്കിൾ 1: സമത്വത്തിനുള്ള അവകാശം - നാമെല്ലാവരും സ്വതന്ത്രരായി ജനിച്ചവരും അന്തസ്സിലും അവകാശങ്ങളിലും തുല്യരുമാണ്. ആർട്ടിക്കിൾ 2: വിവേചനത്തിൽ നിന്നുള്ള സ്വാതന്ത്ര്യം - വംശം, നിറം, ലിംഗഭേദം, ഭാഷ, മതം, അല്ലെങ്കിൽ പദവി എന്നിവ പരിഗണിക്കാതെ എല്ലാവർക്കും എല്ലാ അവകാശങ്ങൾക്കും അ


'ഏച്ചുകെട്ടി ബന്ധനം..'
ഇടിയും മിന്നലും മൂന്നു മാസത്തിനുള്ളില്‍ നാലാംതവണയും അയാളു വരുന്നതു കണ്ടപ്പോള്‍ കാണാതെ ഒഴിഞ്ഞുമാറിയാലോ എന്നാലോചിച്ചതായിരുന്നു. എന്നാലും നേരിട്ടു പറഞ്ഞുതന്നെ ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും വന്നുകൊണ്ടിരിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ കാണാമെന്നുതന്നെ തീരുമാനിച്ചു. സംഭവബഹുലമാണ് അയാളുടെ പൂര്‍വ്വചരിത്രം. ഇളയ മകനായിരുന്നതുകൊണ്ട് പഠിത്തം കണ്ടമാനം ഉഴപ്പിയെങ്കിലും സാമാന്യം നല്ല സമ്പത്തുണ്ടായിരുന്നതുകൊണ്ട് അപ്പന് കണ്ണടച്ചു. പഠനം നിര്‍ത്തിയിട്ടും വീട്ടിലെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ കൂട


യാക്കോബിന്റെ ജീവിതം
പഴയനിയമത്തിലെ ഒരു പ്രത്യേക കഥാപാത്രമാണ് യാക്കോബ്. ഒത്തിരി പ്രത്യേകതകളുള്ള ഒരു വ്യക്തിത്വത്തെ യാക്കോബില്‍ നാം കാണുന്നു. എന്റെ വ്യക്തിപരമായ ജീവിതത്തിന്റെ പല മേഖലകളിലും ഈ യാക്കോബ് കടന്നുവരാറില്ലേ? ഏശാവും യാക്കോബും സഹോദരന്മാരായിരുന്നു. ധ്യാനപൂര്‍വ്വം നമ്മുടെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ യാക്കോബിന്റെ സ്വഭാവരീതികള്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മില്‍ ഉയരുന്നതു കാണാം. ഒന്നാമതായി മറ്റൊരു മനുഷ്യന്റെ പ്രയാണത്തിനു തടസ്സം നിന്നവനായിരുന്നു യാക്കോബ്. ജനിച്ചുവീണ നിമിഷത്തില്‍ മൂത്തവ


കടത്തുവഞ്ചി
നമ്മുടെ വി.ടിയെയും മാന്മാര്ക്ക് കുടയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ചമേലി വൈബ എന്ന നേപ്പാളി വനിതയുടേതാണ്. ഭേദപ്പെട്ട ഒരു ആവാസവ്യവസ്ഥയ്ക്കു വേണ്ടി സങ്കല്പങ്ങള് തുന്നുന്ന ഒരു സ്ത്രീയാണ് അവര്‍. ഇരുപത്തിയൊന്നാം വയസ്സില്‍ ആണ് അവള് ആദ്യാക്ഷരം കുറിച്ചത്. സ്വന്തം പേര് എഴുതുവാന്‍ പഠിക്കുകയായിരുന്നു ആദ്യത്തേത്. ആ മൂന്നക്ഷരങ്ങള്‍ അവളില്‍ സൃഷ്ടിച്ച ഹര്‍ഷം വാക്കുകളില്‍ നുരഞ്ഞുപതയുന്നുണ്ട്. ചമേലി എന്നാണ് തന്റെ പേരിന്റെ ശരിയായ ഉച്ചാരണം എന്നും ഇളംപ്രായം മുതല്‍ അ


ഒപ്പമുള്ള ഹൃദയം
Key Takeaways: This Cover story article focuses on the importance of compassion, family unity and the Sacred Heart. പണ്ട്, പെരുന്നാള്‍ കടകളില്‍ ഒരു സ്റ്റിക്കര്‍ കിട്ടുമായിരുന്നു. ചിലപ്പോള്‍ സ്റ്റിക്കര്‍ വലിപ്പത്തിലുള്ള ചെറിയ തകിടുകളും. രണ്ടിലും എഴുതിയിരുന്നത് ഒന്നു തന്നെയാണ് "ഈശോ ഈ വീടിന്റെ നാഥന്." വീടുകള്‍ക്ക് വലിയ ഭംഗിയൊന്നുമില്ലാത്ത കാലം. ഓടുമേഞ്ഞ വീടുകള്‍. മഴ പെയ്താല്‍ ചോര്‍ച്ചയുള്ള മുറികള്‍. എങ്കിലും മിക്ക വീടുകളുടെയും നെറ്റിയില്‍ ആ വാക്കുകള്‍ പതിഞ്ഞു കിടക്കും. വീടു


ഉള്ക്കാഴ്ചയിലേക്ക്
Key Takeaways Editorial reflects on spiritual insight, human perception, and the necessity of seeing people beyond societal divisions കാണുന്ന കാഴ്ചകള്‍ പലപ്പോഴും അപൂര്‍ണമാണ്. പകുതി മാത്രമേ നമ്മള് കാണാറുള്ളു. മറുപുറം കൂടി കാണാന്‍ പലപ്പോഴും കഴിയാറില്ല. അങ്ങനെയൊരു വശം കൂടി ഉണ്ടെന്ന് പോലും ചിലപ്പോള്‍ നമ്മള് ഓര്‍ക്കാറുപോലുമില്ല. കുറച്ചു കുരുടര്‍ ചേര്‍ന്ന് ആനയെ കണ്ടതുപോലെയൊക്കെ ഒരു ഭാഗത്തില്‍ മാത്രം നമ്മുടെ കാഴ്ചകള്‍ അവസാനിക്കുന്നു. സമഗ്രമായ ഒരു കാഴ്ചയിലേക്കാണ് ക്രിസ്തുവിന്റെ ക


ശരീരം വില്‍പ്പനയ്ക്ക്...
Key Takeaways: Vineeth John writes regarding the film Love Sonia and the reality of sex trafficking in India. ഡാനി ബോയല്‍ സംവിധാനം ചെയ്ത് 2008 ല്‍ റിലീസ് ചെയ്ത സ്ലം ഡോഗ് മില്യനയര്‍ റിലീസ് ചെയ്ത സമയത്ത് ഇവിടുത്തെ പല പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും അത് ഇന്ത്യയുടെ യഥാര്‍ത്ഥ മുഖമല്ലെന്നും അത് വെള്ളക്കാരന് ഇന്ത്യക്കാരനെ അപഹസിക്കാന്‍ എടുത്ത സിനിമയാണെന്നും ആക്ഷേപമുണ്ടായി. അന്ന് ഇത്തരത്തില്‍ ആ സിനമയെ ആക്ഷേപിച്ചവരില് ഇന്ത്യയിലെ പല പ്രമുഖ സിനിമാ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഡാനി ബ


ദ് റിയല്‍ കേരള സ്റ്റോറി
Key Takeawys: This article is regarding the communal harmony and religious cooperation in Kerala. നമുക്കു കൈ കോര്‍ക്കാന്‍, ഒന്നിച്ചൊരു പാട്ടു പാടാന്‍, സാഹോദര്യത്തിന്റെ ആനന്ദനൃത്തമാടാന് ആരുടെയൊക്കെ അനുമതി വേണം? കോട്ടയം നട്ടാശേരിയില്‍ ക്ഷേത്രത്തിനു പുറത്ത് ഭജനസംഘം ഒരു ക്രിസ്ത്യന്‍ പാട്ട് പാടിയത് ഭൂരിപക്ഷവും ഹിന്ദുക്കളായ ശ്രോതാക്കളുടെ അംഗീകാരത്തോടെയും കരഘോഷത്തോടെയുമായിരുന്നു. "ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിന് അധിപന്" എന്നു പാടുംമുമ്പ് ഗായകന് നവീന്‍ മോഹന്‍ പറഞ്ഞ വാക്കുകള്‍


പുതിയ ആകാശവും പുതിയ ഭൂമിയും....!
Key Takeaways: This cover story of June issue focuses on environmental protection, responsibility, and eco-spirituality. ജൂണ്‍ 5 പരിസ്ഥിതി ദിനം..... നാം വസിക്കുന്ന ഭൂമിയെന്ന ഭവനത്തെ മാനിക്കാനും സംരക്ഷിക്കുവാനും കടമയുണ്ടെന്നു നമ്മെ ഓര്‍മ്മിപ്പിക്കാന്‍ ഒരു ദിനം. സ്കൂളുകളില്‍ പരിസ്ഥിതി ദിനാഘോഷങ്ങളും വനമഹോത്സവവും വിത്തു വിതരണവും വൃക്ഷത്തൈ നടലും പിന്നെ അതിന്റെ ഫോട്ടോ പ്രചാരണവുമെല്ലാം തകൃതിയായി വരും ദിവസങ്ങളില്‍ നടക്കും. സോഷ്യല്‍ മീഡിയയില്‍ ആരോ കുറിച്ച വരികള്‍ പോലെ' നമ്മു


ഭൂമിയ്ക്ക് തീയിടുന്നവര്
ഒരുപക്ഷേ, ഇന്ന് യുദ്ധത്തിനും സായുധ സംഘര്ഷങ്ങള്ക്കുമെതിരേ ലോകത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഏറ്റവും വ്യക്തവും ശക്തവുമായ ശബ്ദം കത്തോലിക്കാ സഭയുടേതാണ്. ഫ്രാന്‍സിസ് പാപ്പായും ഇപ്പോഴത്തെ പാപ്പായായ ലിയോ പാപ്പായും നിരന്തരമെന്നോണം യുദ്ധങ്ങളോടും രാഷ്ട്രീയ സംഘര്‍ഷങ്ങളോടും ശക്തമായ വിധത്തില്‍ പ്രതികരിച്ചിട്ടുണ്ട്. 'എപ്പോഴും മനുഷ്യരാശിയുടെ പരാജയമാണ് യുദ്ധം' എന്നത് ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന വാചകമാണ്. 'ഒരു യുദ്ധത്തിലും വിജയികളില്ല. ഒരു യുദ്ധം ജയിക്കാനുള്ള മാര്‍ഗ്ഗം


അര്‍ദ്ധനാരീശ്വരന്‍
ഒരു ക്രിസ്തുമസ് കാലത്തായിരുന്നു ആദ്യമായി അവരെ പരിചയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ സെമിനാരിയുടെ അകത്തേക്ക് അപ്രതീക്ഷിതമായി കുറച്ചുപേര്‍ അന്ന് പ്രവേശിച്ചു. കേരളത്തില്‍ നിന്നുമുള്ള ബ്രദേഴ്സ് റെക്ടര്‍ അച്ചന്റെ അടുത്തെത്തി കാര്യം പറഞ്ഞു: 'ശിഖണ്ഡികള് എത്തി'. റെക്ടര്‍ അവരെ സ്നേഹപൂര്‍വ്വം തിരുത്തി 'ശിഖണ്ഡികള് അല്ല ട്രാന്‍സ് ജെന്ഡര്സ്'. തീരെ സുഖകരമല്ലാത്ത ഒരു പെരുമാറ്റം കാഴ്ചവച്ചുകൊണ്ട് അവര്‍ അല്പം സമയം ഞങ്ങളുടെ സെമിനാരി ക്യാമ്പസില്‍ ഓടി നടന്നു. 10000 രൂപ എങ്കിലും തന്ന







































































































