സംശയിക്കുന്ന തോമ്മാ ക്രൈസ്തവ മക്കളുടെ ആദ്ധ്യാത്മിക ഉന്നമനവും ജീവിത നവീകരണവും ലക്ഷ്യമാക്കി വിവിധങ്ങളായ പരിപാടികൾ സഭ സംഘടിപ്പിക്കാറുണ്ടല്ലോ. ഇവയിൽ ആഘോഷമായി സംഘടിപ്പിച്ചിരുന്ന കരിസമാറ്റിക് ധ്യാനം, പോപ്പുലർ മിഷൻധ്യാനം എന്നിവ ഒരിടയ്ക്കു പ്രഥമസ്ഥാനം നേടിയെടുത്തു. എന്നാൽ ഇവയെ എല്ലാം കടത്തിവെട്ടിക്കൊണ്ട് 'ദൈവവചന പ്രഘോഷണവും രോഗശാന്തിശുശ്രൂഷയും' എന്ന പരിപാടി ആയിരങ്ങളെ ആകർഷിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ പലരും ആകെ ചിന്താക്കുഴപ്പത്തിലാണ്. ആരു പറയുന്നതാണു ശരി? എവിടെ
യേശുവിന്റെ ബലിയെപ്പറ്റി കലശലായ തെറ്റിദ്ധാരണയാണ് പലരും വച്ചു പുലർത്തുക. വിജാതീയരും യഹൂദരുമെല്ലാം ആടുമാടുകളെ കൊന്ന് അവയുടെ മാംസവും രക്തവും ദൈവത്തിന് ബലിയായി അർപ്പിച്ചിരുന്നു. യേശുവും സ്വയം മരണം ഏറ്റെടുത്തുകൊണ്ട് ഈ രീതിയിൽ തന്നെ തന്റെ മാംസവും രക്തവും ദൈവത്തിനു ബലിയായി അർപ്പിച്ചുവെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇപ്രകാരമുള്ള അനുഷ്ഠാനനിഷ്ഠമായ ഒരു ബലി(a cultic sacrifice) ആയിട്ടാണ് പലരും യേശുവിന്റെ മരണത്തെ ചിത്രീകരിക്കുന്നത്. ഈ തെറ്റിദ്ധാരണയിലാണ് നമ്മുടെ കർബാനക്രമം സംവിധാനം
"യേശുഅ" എന്ന പേരിലെ അവസാനത്തെ "അ'കാരം വിട്ടുകളഞ്ഞ്, "യേശു" (Yesu) എന്നു ലോപിപ്പിച്ച പേരായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. അതിനാൽ, ഗലീലി ദേശക്കാരനായി ജനിച്ചു വളർന്നു ജീവിച്ച രക്ഷകൻ്റെ യഥാർത്ഥമായ പേര് "യേശു" (Yesu) എന്നായിരുന്നു. ഈ പേരിലാണ് മറിയവും യൗസേപ്പും മറ്റും അവിടത്തെ വിളിച്ചിരുന്നതും, യഹൂദരുടെയിടയിൽ അവിടന്ന് അറിയപ്പെട്ടിരുന്നതും. ഒന്നാം നൂറ്റാണ്ടിൽ താൽമൂഡ് വൃത്തങ്ങളിലെ യഹൂദരും അവിടത്തെപ്പറ്റി പറയുമ്പോൾ ഉപയോഗിച്ചിരുന്ന പേര് ' "യേശു" എന്നായിരുന്നു.
വി. കുർബാനയെന്ന കൂദാശയുടെ മുഖ്യമായ പ്രതീകം വിരുന്നാണെങ്കിൽ, വി. കുർബാനയിൽ പങ്കുകൊള്ളുന്ന നാം എല്ലാവരും ഈ വിരുന്നിലും പങ്കുകൊള്ളണം;വി. കുർബാന സ്വീകരിക്കണം. വിരുന്നിനു പോകുമ്പോൾ, ആ വിരുന്നിൻ്റെ വിഭവങ്ങൾ നോക്കിനിന്നിട്ട് നാം ആരും തിരിച്ചു പോരാറില്ലല്ലോ. യേശു നാഥൻ വി. കുർബാന സ്ഥാപിച്ചത് മുഖ്യമായും നാം അതു സ്വീകരിക്കാൻ വേണ്ടിയാണ്. നോക്കി നിൽക്കാനും ആരാധിക്കാനും വേണ്ടി മാത്രമല്ല. എന്നാൽ, നിർഭാഗ്യവശാൽ, കാലാന്തരത്തിൽ വിരുന്നിൽ പങ്കുചേരാത്ത ഒരു വിരുന്നാചരണമായിപ്പോയി, നമ്മുടെ വി. കുർബാ
അതു പോലെതന്നെ, ക്രൈസ്തവമായ ആരാധനക്രമത്തിന്റെ മർമം യേശുനാഥൻ്റെ ജീവിതബലി - അവിടത്തെ പെസഹാ രഹസ്യം - അവിടന്നുതന്നെ സ്ഥാപിച്ച വിരുന്നാചരണത്തിലൂടെ അനുസ്മരിക്കയും ആഘോഷിക്കയും ചെയ്യുകയും അവിടത്തെ ജീവിതബലിയോടൊത്ത് നമ്മുടെ ജീവിതത്തെയും പിതാവിന് സമ്പൂർണമായി സമർപ്പിച്ചുകൊണ്ട്. പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മനുഷ്യരുടെ സമഗ്ര രക്ഷയ്ക്കു വേണ്ടി ജീവിക്കുകയാണെന്നും നാം മുകളിൽ കണ്ടു. മൗലികമായ ഈ ക്രിസ്തു സംഭവമാണ് വിവിധ രീതികളിൽ എല്ലാ റീത്തുകളും ആഘോഷിക്കുന്നത്.