top of page


“അനേകർക്കു വേണ്ടി” ചിന്തപ്പെട്ട രക്തമോ “എല്ലാവർക്കും വേണ്ടി” ചിന്തപ്പെട്ട രക്തമോ?
വിശുദ്ധ കുർബാനയുടെ സ്ഥാപനവേളയിൽ വീഞ്ഞ് നിറഞ്ഞ പാനപാത്രമെടുത്ത് യേശു അരുളിചെയ്ത വാക്കുകൾ മത്തായിയുടെയും മാർക്കോസിൻ്റെയും ലൂക്കായുടെയും സുവിശേഷങ്ങളിലും, പൗലോസ് ശ്ലീഹ കോറിന്തോസ്കാർക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തിലും അല്പസ്വല്പ വ്യത്യാസങ്ങളോടെ രേഖപ്പെടുത്തിയിട്ടുണ്ട്. (മത്താ 26:27-29, മർക്കോ 14:23-25, ലൂക്കാ 22:19-20; കോറി 11:25). ഈ നാലു സ്ഥാപന വിവരണങ്ങളിൽ ഒന്നിലും "എല്ലാവർക്കുംവേണ്ടി" എന്ന പ്രയോഗമില്ല. മത്തായിയുടെയും മർക്കോസിൻ്റെയും സുവിശേഷങ്ങളിൽ "അനേകർക്കുവേണ്ടി" എന്ന പ്രയോഗമാണ

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Mar 1, 20092 min read


ബലിയർപ്പണവും പരസ്പര സ്നേഹവും
ഇപ്പറഞ്ഞതിൽ നിന്നെല്ലാം ബലിയർപ്പണം ആവശ്യമില്ല, സ്നേഹമേ ആവശ്യമുള്ളു എന്നു വാദിക്കുന്നതു ശരിയല്ല. സ്നേഹമില്ലാതെയുള്ള ബലിയർപ്പണം തീർച്ചയായും അന്യമാണ്. എന്നാൽ സ്നേഹത്തോടെയുള്ള ബലിയപ്പണം അർത്ഥവത്താണ്. ദൈവത്തിനു തീർച്ചയായും പ്രീതിജനകവുമായിരിക്കും. പക്ഷേ, മുമ്പേ സൂചിപ്പിച്ചതുപോലെ ബലിയെ ക്രിസ്തീയമായ അർത്ഥത്തിൽ മനസ്സിലാക്കണം. യേശുനാഥൻ്റെ ബലി അനുഷ്ഠാന നിഷ്ഠമായ ഒരു ബലി (cultic sacrifice) ആയിരുന്നില്ലെങ്കിൽ ക്രൈസ്തവർക്കും അനുഷ്ഠാന നിഷ്ഠമായ ഒരു ബലിയില്ല.

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Sep 8, 19895 min read


അല്മായർ പ്രസംഗിക്കുന്നതും കുർബാന കൊടുക്കുന്നതും അനാദരവോ?
വി. കുർബാനയെന്ന കൂദാശയുടെ മുഖ്യമായ പ്രതീകം വിരുന്നാണെങ്കിൽ, വി. കുർബാനയിൽ പങ്കുകൊള്ളുന്ന നാം എല്ലാവരും ഈ വിരുന്നിലും പങ്കുകൊള്ളണം;വി. കുർബാന സ്വീകരിക്കണം. വിരുന്നിനു പോകുമ്പോൾ, ആ വിരുന്നിൻ്റെ വിഭവങ്ങൾ നോക്കിനിന്നിട്ട് നാം ആരും തിരിച്ചു പോരാറില്ലല്ലോ. യേശു നാഥൻ വി. കുർബാന സ്ഥാപിച്ചത് മുഖ്യമായും നാം അതു സ്വീകരിക്കാൻ വേണ്ടിയാണ്. നോക്കി നിൽക്കാനും ആരാധിക്കാനും വേണ്ടി മാത്രമല്ല. എന്നാൽ, നിർഭാഗ്യവശാൽ, കാലാന്തരത്തിൽ വിരുന്നിൽ പങ്കുചേരാത്ത ഒരു വിരുന്നാചരണമായിപ്പോയി, നമ്മുടെ വി. കുർബാ

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Feb 2, 19896 min read
For Advanced Search
bottom of page
