പാലായിൽ നിന്നിറങ്ങുന്ന ദീപനാളം വാരികയിൽ (1992 മാർച്ച് 19 ) ഫാ. ജോസഫ് വഴുതനപ്പള്ളിയുടെ "കുരിശു കൾ........ കുരിശുകൾ "എന്ന ലേഖനത്തിൽ താഴെ പറയുന്ന പരാമർശനങ്ങൾ നടത്തിയിരിക്കുന്നതായി കാണുന്നു: "സാർവത്രിക സഭയിൽ കുരിശിനോടുള്ള ഭക്തി സഭയുടെ ആരംഭം മുതൽ തന്നെ നിലവിലിരുന്നു. ആദ്യ നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് സഭയ്ക്കു സാതന്ത്ര്യം കിട്ടുന്ന കാലഘട്ടം വരെ ക്രൈസ്തവർ ഈശോ മരിച്ച കുരിശിനെ രക്ഷയുടെ ചിഹ്നമായി കരുതുകയും ഭക്ത്യാദരവുകൾ നൽകുകയും ചെയ്തിരുന്നു." "ഈശോയുടെ പീഡാനുഭവത്തിനും കുരിശുമരണത്തിനു