വിശുദ്ധ കുർബാനയുടെ സ്ഥാപനവേളയിൽ വീഞ്ഞ് നിറഞ്ഞ പാനപാത്രമെടുത്ത് യേശു അരുളിചെയ്ത വാക്കുകൾ മത്തായിയുടെയും മാർക്കോസിൻ്റെയും ലൂക്കായുടെയും സുവിശേഷങ്ങളിലും, പൗലോസ് ശ്ലീഹ കോറിന്തോസ്കാർക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തിലും അല്പസ്വല്പ വ്യത്യാസങ്ങളോടെ രേഖപ്പെടുത്തിയിട്ടുണ്ട്. (മത്താ 26:27-29, മർക്കോ 14:23-25, ലൂക്കാ 22:19-20; കോറി 11:25). ഈ നാലു സ്ഥാപന വിവരണങ്ങളിൽ ഒന്നിലും "എല്ലാവർക്കുംവേണ്ടി" എന്ന പ്രയോഗമില്ല. മത്തായിയുടെയും മർക്കോസിൻ്റെയും സുവിശേഷങ്ങളിൽ "അനേകർക്കുവേണ്ടി" എന്ന പ്രയോഗമാണ