"അക്കാലത്ത് സ്നാപകയോഹന്നാന് വന്നു യൂദയായില്‍ പ്രസംഗിച്ചു: അനുതപിക്കുക; കാരണം സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്താ. 3:1). സഹവാസമാണ് കാലം നിശ്ചയിക്കുന്നത്. ഞാന്‍ എന്തുമായി സഹവസിക്കുന്നു എന്നതാണ് എന്റെ കാലം നിശ്ചയിക്കുന്നത്. അവിടെ 'നേരമില്ല' എന്ന പല്ലവി സഹവാസത്തിനുള്ള വേലി കെട്ടലാണ്. വേണ്ടതിന് നമുക്ക് സമയം തികയാതെ പോവുകയും, വേണ്ടാത്തതിന് നേരം ഇല്ലാതെ പോവുകയും ചെയ്യുന്നു. സഹവാസനം ഉപവാസമാണ്. കൂടെ വസിക്കലാണ്. ചിലരുടെ കൂടെ പൊറുക്കാന്‍ എളുപ്പമാണ്. എന്നാല്‍ വേറെ ചിലരുടെ കൂട
നമ്മളൊക്കെ നമ്മുടെ കൗമാരത്തിൽ ബൗദ്ധികമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്. നാം സ്വന്തം കാലിൽ നില്ക്കാൻ ആരംഭിക്കുന്നത് അപ്പോൾ മുതലാണ്. മാതാപിതാക്കൾ നമുക്ക് തന്ന, അവരുടെ കാലുകൾ കൊണ്ടാവും അത്രകാലം നാം നില്‍ക്കുകയും നടക്കുകയും ചെയ്തിട്ടുണ്ടാവുക. പക്ഷേ, അവയൊന്നും നമ്മുടേതല്ല. അതിനാൽ അവ നമ്മെ സംബന്ധിച്ചിടത്തോളം പൊയ്ക്കാലുകൾ മാത്രമാണ്. തങ്ങൾ കടം നല്കിയ കാലുകളിന്മേൽ മക്കൾ അവരുടെ ജീവിതകാലം മുഴുവൻ നടക്കും എന്ന് മാതാപിതാക്കളും കരുതരുത്. അവർക്ക് അവരവരുടെ കാലുകൾ തന്നെ വേണം. ജ
സ്നാപക യോഹന്നാൻ ഹേറോദേസിൻ്റെ കാരാഗൃഹത്തിലായിരിക്കേ തൻ്റെ ഏതാനും ശിഷ്യരെ യേശുവിൻ്റെ അടുക്കലേക്ക് അയക്കുന്നുണ്ട്. വരാനിനിരിക്കുന്നവൻ നീ തന്നെയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ" എന്നതാണ് അയാൾ അവരെക്കൊണ്ട് ചോദിപ്പിക്കുന്നത്. "നിങ്ങൾ കാണുന്നതും കേൾക്കുന്നതും യോഹന്നാനെ അറിയിക്കുവിൻ" എന്നു പറഞ്ഞിട്ട് താൻ വഴി സംഭവിക്കുന്ന കാര്യങ്ങൾ യേശു അവരോട് പറഞ്ഞുകേൾപ്പിക്കുന്നുണ്ട്. യോഹന്നാന് തന്നെക്കുറിച്ചുതന്നെ ഒരിക്കലും സംശയം ഉണ്ടായിരുന്നിട്ടില്ല. വ്യക്തമായിരുന്നു കാര്യങ്ങൾ അയാൾക്ക്. ദൈ