top of page

ആ... എന്നാണാവോ...

Oct 8, 2022

3 min read

ഫ��ാ. ജോസ് വെട്ടിക്കാട്ട്
picture of a family

നാലുമണിസമയം. ആശ്രമമുറ്റത്തു നിന്നാല്‍ വളരെദൂരെനിന്നുതന്നെ ഇങ്ങോട്ടുവരുന്നവരെ കാണാം. രണ്ടു പേരുണ്ടായിരുന്നു. വളരെ അലസമായ അവരുടെ നടത്തത്തില്‍നിന്നും അടുത്ത് ഏതെങ്കിലും റിസോര്‍ട്ടില്‍ താമസിക്കുന്നവര്‍ നടക്കാനിറങ്ങിയതായിരിക്കും എന്നൂഹിച്ചു. പടിക്കലെത്തുമ്പോള്‍തന്നെ ഇതു പൊതുവഴിയല്ല എന്നു പറഞ്ഞു തിരച്ചുവിടാം എന്നുകരുതി പടിക്കലേക്കു കയറിച്ചെന്നു. ഷര്‍ട്ടൊക്കെ ഇന്‍ചെയ്ത് നല്ല ഡീസന്‍റുവേഷം. പത്തെഴുപതു വയസ്സെങ്കിലും കാണും രണ്ടുപേരെയും കണ്ടാല്‍. അടുത്തെത്തിയ ഉടനെ ഈശോമിശിഹായ്ക്കു സ്തുതി പറഞ്ഞു.

"ഞങ്ങള്‍ രണ്ടുറിട്ടയേഡ് കോളേജദ്ധ്യാപകരാണച്ചാ. ഇദ്ദേഹത്തിന് ഇവിടെ ടൗണിനടുത്ത് ഒരു റിസോര്‍ട് ഉണ്ട്. ഞങ്ങളു രണ്ടുപേരുടെയും മക്കളെല്ലാം ജോലിയുമായി പുറത്താണ്. ഇപ്പോള്‍ കാര്യമായ മറ്റു പണികളൊന്നുമില്ലാത്തതുകൊണ്ട് വല്ലപ്പോഴുമൊക്കെ എങ്ങോട്ടെങ്കിലും യാത്രപോകും. ഇത്തവണ ഇദ്ദേഹം ക്ഷണിച്ചതുകൊണ്ട് ഇങ്ങോട്ടു പോരാമെന്നുവച്ചു. രണ്ടുദിവസമായി വന്നിട്ട്. വൈകുന്നേരമായപ്പോള്‍ ഒന്നു നടക്കാനിറങ്ങിയതാണ്."