സ്വര്‍ഗ്ഗവും നരകവും ശുദ്ധീകരണസ്ഥലവും (purgatory) ഒക്കെ മരണാനന്തര അനുഭവങ്ങളായി മാത്രം മനസ്സിലാക്കപ്പെടേണ്ടതല്ലെന്ന് സാരം. അത് എന്റെ കാലത്തിന്റെയും ഇടത്തിന്റെയും വര്‍ത്തമാന സാധ്യതയാണ്. നഗരം ഇതുവരെ പര്ഗേറ്ററിയായിരുന്നുവെന്നും ഇപ്പോഴത് നരകമായെന്നും പറയുന്നതില്‍ അടക്കം ചെയ്ത ധ്വനി കാണാതെ പോവരുത്. ഒരേ യാതനകളാണ് രണ്ട് ഇടങ്ങളിലും സങ്കല്പിക്കപ്പെടുന്നത്. എന്നാല്‍ ആദ്യത്തേതില്‍ ഒരു ഒപ്റ്റിമിസമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഇതിന് ഒരറുതിയുണ്ടാകും. എന്നാല്‍ നരകം അനന്തമായൊരു നിലനില്പാണ്.
യഥാർത്ഥത്തിൽ മരണമടഞ്ഞ മനുഷ്യരാരും തിരിച്ചുവന്നിട്ടില്ല. മരണ ശേഷം എന്തു സംഭവിക്കുന്നുവെന്നതിനെപ്പറ്റി വസ്തുനിഷ്ഠമായ ഒരു റിപ്പോർട്ട് ലോകത്തിൽ ആർക്കും ലഭിച്ചിട്ടില്ല. അതുകൊണ്ട് മരണാനന്തരത്തെപറ്റി ശാസ്ത്രീയമായ ഒരു പഠനമോ നിരീക്ഷണമോ സാധ്യവുമല്ല. എങ്കിലും രോഗം മൂർച്ഛിച്ചു അത്യാസന്നനിലയിലെത്തി മരണത്തെ മുഖാഭിമുഖം കണ്ടുകഴിഞ്ഞു തിരിച്ചു വരുന്നതും, മരിച്ചു കഴിഞ്ഞെന്നു ഡോക്ടർമാർ വിധിയെഴുതിയ ശേഷം (clinical death) ശരീരകോശങ്ങൾ വീണ്ടും സജീവമാകുകയും ജീവിക്കുകയും ചെയ്തവരുമാ യ പലരുടെയും അന