top of page

എവിടെ ഇച്ഛാശക്തിയുണ്ടോ അവിടെ മാര്‍ഗ്ഗവുമുണ്ട്

Oct 1, 2013

3 min read

ഹര്‍ഷ് മാന്തര്‍
ree

ഗ്രാമദേവതയായ മൊഗളമ്മയോട് പ്രാര്‍ത്ഥിച്ചുണ്ടായ തന്‍റെ ആദ്യപുത്രിയാണ. നന്ദിപൂര്‍വ്വം അവര്‍ 'മൊഗളമ്മ' എന്ന പേരുതന്നെയാണ് ഇട്ടത്. അവള്‍ ദേവിയുടെ സമ്മാനംതന്നെയായിരുന്നു. എന്നാല്‍ ഒമ്പതുമാസം പ്രായമുള്ളപ്പോള്‍ അഞ്ചുദിനം നീണ്ടുനിന്ന കഠിനമായ ഒരു പനിക്കൊടുവില്‍ അവള്‍ക്കു നിവര്‍ന്നുനില്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ടു.


റമളമ്മ വിഭ്രാന്തിയോടെ തന്‍റെ കുഞ്ഞിനെ ഗ്രാമത്തിലെ മുറി വൈദ്യന്‍റെ അടുത്തുകൊണ്ടുചെന്നു. അവിടെനിന്നും മറ്റു പല ഡോക്ടര്‍മാരുടെയും പക്കലേക്ക്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സ. തന്‍റെ സമ്പാദ്യം മുഴുവന്‍ ചെലവിട്ട് ദൂരദേശങ്ങളില്‍ പോയി വൈദ്യന്മാരുടെ പക്കല്‍നിന്ന് മരുന്നും കഷായവുമൊക്കെ വാങ്ങിക്കൊടുത്തു. ഒടുവില്‍ ദയാലുവായ ഒരു ഡോക്ടര്‍ റമളമ്മയോട് സത്യം തുറന്നുപറഞ്ഞു, "ഈ കുഞ്ഞിനെ ചികിത്സിച്ചു ഭേദമാക്കാനാവില്ല, നിങ്ങള്‍ ഈ സത്യം അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ." റമളമ്മയുടെ മനസ്സ് കലങ്ങിമറിഞ്ഞു. "ഒരിക്കലും നടക്കാനാവാത്ത കുട്ടി - അതും ഒരു പെണ്‍കുട്ടി - ജീവിതകാലം മുഴുവന്‍ അവള്‍ക്ക് ആരെയെങ്കിലും ആശ്രയിക്കേണ്ടതായി വരും. ആരെങ്കിലും അവളെ വിവാഹം ചെയ്യാന്‍ തയ്യാറാകുമോ? അല്ലെങ്കില്‍ അവള്‍ എങ്ങനെ ഒരു ജോലിചെയ്ത് ഒറ്റയ്ക്ക് ജീവിക്കും?"


എന്നാല്‍ തന്‍റെ കുട്ടി ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് തിരിച്ചറിഞ്ഞയന്ന് റമളമ്മ ഒരു തീരുമാനമെടുത്തു - അവള്‍ക്ക് എങ്ങനെയും ആവുന്നത്ര വിദ്യാഭ്യാസം നല്‍കുക.

ഇളയ നാലുകുട്ടികള്‍ക്കൂടി അവര്‍ക്കു ജനിച്ചു- രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. എന്നാല്‍ ഇവരേക്കാളേറെ മൊഗളമ്മയുടെ വിദ്യാഭ്യാസകാര്യങ്ങളിലാണ് റമളമ്മ കൂടുതല്‍ ശ്രദ്ധവെച്ചത്.


ഇതിന് ആ സ്ത്രീ പറഞ്ഞ ന്യായം വൈകല്യമുള്ള ഒരു കുട്ടിയായ മൊഗളമ്മയ്ക്ക് സ്വന്തം കാലില്‍ നില്‍ക്കാനും അഭിമാനത്തോടെ ജീവിക്കാനും വിദ്യാഭ്യാസം മാത്രമേ സഹായിക്കൂ എന്നാണ. ഭാവിയില്‍ ഈ ലോകത്തില്‍ തന്‍റേതായൊരിടം നേടിയെടുക്കാന്‍ മൊഗളമ്മയെ അവളുടെ നിരക്ഷരയായ അമ്മ സഹായിച്ചത് ഇങ്ങനെയായിരുന്നു!