
ഇന്ന് ഏറെ വിവാദങ്ങൾക്കും സംവാദങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണല്ലോ സഭാചരിത്രത്തെ സംബന്ധിച്ച വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ ഇത്തരുണത്തിൽ വടവാതൂർ സെൻ്റ് തോമസ് അപ്പസ്‌റ്റോലിക് സെമിനാരിയിലെ ഗവേഷകനും അധ്യാപകനുമായ ഫാ. ജോർജ് മങ്ങാട്ട് തന്റെ കണ്ടെത്തലുകൾ അനുവാചകരുമായി പങ്കുവയ്ക്കുകയാണിവിടെ.

യേശു നാഥൻ്റെ പ്രേഷ്ഠശിഷ്യനായ തോമാശ്ലീഹാ ഒന്നാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽത്തന്നെ നമ്മുടെ പൂർവികരെ സുവിശേഷമറിയിച്ച്, പ്രശസ്‌തമായ ഭാരതഭൂമിയിൽ ക്രൈസ്തവസഭയ്ക്ക് രൂപം നൽകി. ഈ വസ്തുതയാണ് നമ്മുടെ സമൂഹത്തിന്റെ അസ്തിത്വം, തനിമ, സഭാവബോധം എന്നിവയുടെ അടിസ്ഥാനവും ഉറവിടവും. യേശുവിന്റെ ഉത്ഥാനത്തിനുശേഷം ആദ്യദശകങ്ങളിൽ സുവിശേഷപ്രചരണം നടന്നിരുന്നത് പ്രധാനമായും റോമാസാമ്രാജ്യത്തിന്റെ വിവിധ പ്രോവിൻസുകളിലായിരുന്നല്ലോ. അന്ത്യോക്യ, കോറിന്തോസ്, ഫിലിപ്പി, എഫേസോസ്, റോമാ മുതാലായ റോമാസാമ്രാജ്യത്തിലെ തന്നെ പ്രധാന സ്‌ഥലങ്ങളിൽ സഭകൾ സ്ഥാപിക്കപ്പെട്ട ഏതാണ്ട് അതേ കാലയളവിൽ ആ സാമ്രാജ്യത്തിന്റെ പരിധികൾക്കു പുറത്ത് രൂപം കൊണ്ട ഏകസഭ എന്ന അനന്യമായ പദവി നമ്മുടെ സഭയ്ക്കുണ്ട്. നമ്മുടെ സഭ പുരാതനകാലം മുതൽ അറിയപ്പെട്ടിരുന്നത് മാർത്തോമാ ക്രിസ്ത്യാനികളുടെ ഭാരതസഭ എന്നാണല്ലോ
1. തോമാശ്ലീഹായുടെ ക്രിസ്താനുഭവമോ?
തോമ്മാശ്ലീഹാ ഭാരതസഭ സ്ഥാപിച്ചത് എപ്രകാരമാണ് എന്നതിനെപ്പറ്റി ഈയിടെയായി പ്രചരിപ്പിക്കപ്പെടുന്ന ഒരു സിദ്ധാന്തം ഇതാണ്: തോമാശ്ലീഹായ്ക്ക് സ്വന്തവും അനന്യവുമായ ഒരു പ്രത്യേക-
