top of page


നാട്ടുവഴികളിലൂടെ നടക്കുക. വഴിയില്‍ കാണുന്ന കാക്കയോടും കവളംകാളിയോടും കൊച്ചുവര്‍ത്തമാനം പറയുക. സാരിത്തുമ്പിലുമ്മ വയ്ക്കുന്ന തുമ്പയ്ക്കും കാട്ടുതൃത്താവിനും സുപ്രഭാതം പറയുക: സരള എന്ന നാട്ടിന്‍പുറത്തുകാരി എല്‍. ഡി. ക്ലാര്‍ക്കിന്‍റെ ഒരു ദിവസം തുടങ്ങിയിരുന്നത് ഇങ്ങനെയായിരുന്നു.
