top of page

അനാഥരുടെ പിതാവ്

Sep 9, 2021

3 min read

Assisi Magazine

ree

മുംബൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തുന്നതായിരുന്നു ഈശോ സഭാ വൈദികന്‍ പ്ലാസിഡോ ഫോണ്‍സെകായുടെ വിയോഗം. നാലു പതിറ്റാണ്ട് ദീര്‍ഘിച്ച ശുശ്രൂഷയ്ക്കിടെ നാല്‍പ്പതിനായിരത്തില്‍പ്പരം തെരുവു ബാല്യങ്ങള്‍ക്കു പുതുജീവിതം സമ്മാനിച്ച ആ വന്ദ്യവൈദികനെ അനുസ്മരിക്കുന്നു ലേഖകന്‍.


"ചിരിക്കാനോ കരയാനോ കഴിയാത്ത എന്നെ നീ ചിരിക്കാനും കരയാനും പഠിപ്പിച്ചു. വിവേകത്തിലും പക്വതയിലും ഞാന്‍ വളരാന്‍ നീ കാരണമായി. സംസാരിക്കുംമുമ്പേ ചിന്തിക്കാനും ചിന്തിക്കുംമുമ്പേ പ്രാര്‍ത്ഥിക്കാനും എനിക്കു  പരിശീലനം തന്നു. എല്ലാറ്റിനും ഉപരി അനാഥനായിരുന്ന എന്നെ സനാഥനാക്കി."  'ട്രാക്സ്' എന്ന പുസ്തകത്തില്‍, തന്‍റെ എല്ലാമായ വളര്‍ത്തപ്പനെക്കുറിച്ച് ഒരു കുട്ടി എഴുതിയ വരികളാണിത്.