top of page

കുട്ടികളെ സൂക്ഷിക്കുക.!

Jul 5

3 min read

ഫാ ന�ൗജിന്‍ വിതയത്തില്‍
A sketch of a girl sitting on a wooden pier, facing the water. She's gazing down, creating a serene and contemplative mood.

ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷം തുടങ്ങിയിട്ട് ഏകദേശം ഒന്നര വര്‍ഷം പിന്നിടുന്നു. ഇരു വശത്തും ധാരാളം ആളപായമുണ്ടായി. അതില്‍ ഏറെ സങ്കടപ്പെടുത്തുന്ന ഒരു കാര്യം യൂണിസെഫിന്‍റെ (UNICEF) ഔദ്യോഗിക കണക്കുപ്രകാരം ഏകദേശം 15,000 കുട്ടികള്‍ക്ക് ഈ യുദ്ധത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. അതിലും മൂന്ന് ഇരട്ടി കുട്ടികളാണ് മുറിവേറ്റവരും പോഷകാഹാര കുറവു മൂലം ദുരിതമനുഭവിക്കുന്നവരും എന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത. ഇപ്പോള്‍ നടക്കുന്ന ഇസ്രായേല്‍ - ഇറാന്‍ സങ്കര്‍ഷത്തിന്‍റെ കാര്യത്തിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. യുദ്ധത്തിന്‍റെ പരിണിത ഫലം ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണെന്ന് തോന്നുന്നു. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പരുക്കേറ്റ് മരണത്തിനു കീഴടങ്ങിയ ബാലന്‍റെ 'ഞാന്‍ പോയി ഇതെല്ലാം ദൈവത്തോട് പറഞ്ഞു കൊടുക്കും' എന്ന അവസാന വാക്കുകള്‍ ഏറെ സങ്കടത്തോടെയാണ് ലോകം ശ്രവിച്ചത്.


അന്താരാഷ്ട്ര യുദ്ധങ്ങളില്‍ മാത്രമല്ല നമ്മുടെ വീടിനകത്ത് നടക്കുന്ന ആഭ്യന്തര യുദ്ധങ്ങളില്‍ പോലും ഏറ്റവുമധികം മുറിവേല്‍ക്കപ്പെടുന്നതും രക്തം ചിന്തുന്നതും നമ്മുടെ കുട്ടികളാണ്.


അടുത്തിടെ കൗണ്‍സിലിങ്ങിന് കൊണ്ടുവന്ന എട്ടാം ക്ലാസുകാരിയോട് അവളുടെ കൈതണ്ടയിലെ മുറിവിന്‍റെ കാരണം തിരക്കിയപ്പോള്‍ കിട്ടിയ മറുപടി ഏറെ അതിശയപ്പെടുത്തി. കേവലം 14 വയസ്സുള്ള ആ പെണ്‍കുട്ടി തന്‍റെ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്രേ...! കൂടുതല്‍ തിരക്കിയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. അവളുടെ പള്ളിതിരുനാളില്‍ പരിചയപ്പെട്ട ഒരു 18 വയസ്സുകാരനോട് അവള്‍ക്ക് തോന്നിയ ഒരടുപ്പം. അവളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ക്രഷ്'. ആ സൗഹൃദം അതങ്ങനെ മാസങ്ങളോളം നീണ്ടു, പടര്‍ന്നു പന്തലിച്ചു. പിന്നെ ഇത്തരത്തിലുള്ള ഏതു ബന്ധത്തിലും സംഭവിക്കാവുന്നതു തന്നെ ഇവിടെയും സംഭവിച്ചു. വീട്ടുകാര്‍ കയ്യോടെ പിടികൂടി. പിന്നെ ചോദ്യങ്ങളായി, ശകാരങ്ങളായി..., കുറ്റപ്പെടുത്തലുകളായി, വിലക്കുകളായി, അവള്‍ക്കത് വാശിയായി ...