top of page

മെല്‍ക്കിസെദെക്ക് അത്യുന്നത ദൈവത്തിന്‍റെ പുരോഹിതന്‍

Apr 14, 2024

5 min read

ഡ�ോ. മൈക്കിള്‍ കാരിമറ്റം

പുരോഹിതാ - 4

Melchizedek and Abraham

"സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു അവന്‍. അവന്‍ അബ്രാമിനെ ആശീര്‍വ്വദിച്ചുകൊണ്ടു പറഞ്ഞു: ആകാശത്തിന്‍റെയും ഭൂമിയുടെയും നാഥനായ അത്യുന്നതനായ ദൈവത്തിന്‍റെ കൃപാകടാക്ഷം നിന്‍റെമേലുണ്ടാകട്ടെ! ശത്രുക്കളെ നിന്‍റെ കയ്യിലേല്പിച്ച അത്യുന്നതദൈവം അനുഗൃഹീതന്‍" (ഉല്‍പ. 14,18-19).

പുരോഹിതന്‍ എന്ന വിശേഷണത്തോടെ ബൈബിളില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യവ്യക്തിയാണ് മെല്‍ക്കിസെദേക്ക്. പൗരോഹിത്യത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സുപ്രധാനമായ ചില അറിവുകള്‍ മെല്‍ക്കിസെദേക്കിന്‍റെ വിവരണങ്ങളില്‍നിന്നു ലഭിക്കും. പഴയനിയമത്തില്‍ രണ്ടു തവണ മാത്രമേ അയാള്‍ പരാമര്‍ശവിഷയമാകുന്നുള്ളൂ (ഉല്‍പ 14, 17-24; സങ്കീ 110,4). പുതിയ നിയമത്തില്‍, അതും ഹെബ്രായലേഖനത്തില്‍ മാത്രം (5-7) എട്ടുതവണ ആ പേര് പ്രത്യക്ഷപ്പെടുന്നുണ്ട്. അവിടെ നിത്യപുരോഹിതനായ യേശുവിന്‍റെ ഒരു പ്രതീകവും പ്രതിരൂപവും എന്ന നിലയിലാണ് മെല്‍ക്കിസെദേക്കിന്‍റെ സ്ഥാനം.

വിശ്വാസികളുടെ പിതാവ് എന്നറിയപ്പെടുന്ന അബ്രാഹവുമായി ബന്ധപ്പെട്ടാണ് മെല്‍ക്കിസെദേക്ക് പരാമര്‍ശവിഷയമാകുന്നത്. നാടുകൊള്ളയടിച്ച് അനേകരെ തടവുകാരാക്കി പിടിച്ചുകൊണ്ടുപോയ നാലു രാജാക്കന്മാരുടെ സംയുക്തസൈന്യത്തെ യുദ്ധം ചെയ്തു തോല്പിച്ച്, തടവുകാരെ മോചിപ്പിച്ചു തിരിച്ചുവന്ന അബ്രാഹമിനെ സ്വീകരിക്കാന്‍ വന്നതാണ് മെല്‍ക്കിസെദെക്ക്.

മെല്‍ക്കിസെദെക്കിനെക്കുറിച്ചുള്ള വിവരണം മൂന്നു വാക്യങ്ങളില്‍ (ഉല്‍പ 14, 17-19) ഒതുക്കിയിരിക്കുന്നു. എന്നാല്‍ ഒരു ആശയപ്രപഞ്ചംതന്നെ ഈ ചുരുക്കം വാക്കുകളിലുണ്ട്. വിവരണത്തിലെ ഓരോ ഘടകവും അടുത്തു പരിശോധിക്കണം.


പേര്