

പ്രോവിന്‍സിലെ ഏറ്റവും തീക്ഷ്ണമതികളില്‍ ഒരാളായിരുന്നു അവന്‍. ഫ്രാന്‍സിസിനെ അനുഗമിച്ച് യേശുവിനെ അനുകരിച്ച് അവന്‍ മൗലികമായ രീതിയില്‍ ജീവിച്ചു. നമ്മില്‍ മിക്കവരും ആഗ്രഹിക്കുന്നതുപോലെ വെറുമൊരു സാധാരണക്കാരനാകാനല്ല അവന്‍ ആഗ്രഹിച്ചത്. വളരെ ധൈഷണിക ശോഭയുള്ളവനും ധീരനുമായിരുന്നു അവന്‍. ലൗകിക മൂല്യങ്ങളോട് വിട്ടുവീഴ്ച ചെയ്ത് സമരസപ്പെടാന്‍ അവന്‍ ആഗ്രഹിച്ചില്ല. അവനെ അറിയുന്ന എല്ലാവരാലും ബഹുമാനിതനും ഉന്നത പ്രതിഷ്ഠനും ആയിരുന്നു അവന്‍. സിറിള്‍ ഇമ്മാനുവല്‍ എന്നായിരുന്നു അവന്‍റെ നാമം.
റോമിലെ പഠന മധ്യേ, അര്‍ബുദം കണ്ടെത്തുകയാല്‍, ഉടന്‍ ഇന്‍ഡ്യ യിലെത്തിക്കുകയായിരുന്നു. നാട്ടില്‍ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ നല്കിയിരുന്നു: കീമോ തെറാപ്പിയുടെയും ഇമ്മ്യൂണോ തെറാപ്പിയുടെയും നിരവധി കോഴ്സുകള്‍ക്ക് അവന്‍ വിധേയനായി. അവന്‍ ആരോഗ്യം വീണ്ടെടുത്തു, എന്നാണ് ഞങ്ങളെല്ലാം കരുതിയത്. 2024 ജനുവരി 15 ന് അവന് കഠിനവും അസഹനീയമുമായ വേദന അനുഭവ പ്പെട്ടു, വെന്‍റിലേറ്ററുകള്‍ക്ക് അവനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്കകം തന്‍റെ ഏറ്റവും പ്രിയപ്പെട്ട ഈശോയോടും പരിശുദ്ധ അമ്മയോടും ഒപ്പം ആയിരിക്കാന്‍ അവന്‍ സ്വഭവനത്തിലേക്ക് യാത്രയായി.
സഹോദരാ, സിറിള്‍, നീ പകര്‍ന്ന മാതൃകക്കും തേജസ്സിനും ആദര്‍ശങ്ങള്‍ക്കും ഒത്തിരി നന്ദി. ജീവിതത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ചു ള്ള അവന്‍റെ പോസിറ്റീവ് മനോഭാവത്തെ ഈ കവിതയെക്കാളേറെ വ്യക്തമായി എങ്ങനെ ഉദാഹരിക്കാനാണ്?!
തന്‍റെ ഭാവിയെ അവന്‍ നേരത്തേ അറിഞ്ഞിരുന്നോ? അവന്‍ ശരിക്കും തയ്യാറായി ഇരിക്കുകയായിരുന്നോ?!
ഇറ്റലിയിലെ മഞ്ഞുമൂടിയ മലനിരകള്‍ കണ്ട് മനം നിറഞ്ഞ് 2022 ല്‍ സിറിള്‍ ഇംഗ്ലീഷില്‍ എഴുതിയ ഒരു കവിതയാണ് താഴെ. 2023-ന്‍റെ തുടക്കത്തിലാണ് വൃക്കകളിലും മറ്റിടങ്ങളിലും അസ്ഥിമജ്ജയെ പോലും അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. ഇതെഴുതുമ്പോള്‍ തന്നില്‍ കാന്‍സര്‍ വളര്‍ച്ച യുണ്ടെന്ന് ഒരു സൂചനയും അവന് ഉണ്ടായിരുന്നില്ല. പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു അന്ന് സിറിള്‍. എങ്കിലും അന്നയാള്‍ എഴുതിയത് നാമിന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ മരണത്തെ മുഖാ മുഖം കണ്ട് എഴുതിയതുപോലെ തന്നെ നമുക്ക് അനുഭവപ ്പെടും. നാമറിയാതെ ദൈവം നമ്മെ കൈപിടിച്ച് ഏതെല്ലാം വഴികളിലൂടെ നടത്തുന്നു! ദൈവകരങ്ങളിലേക്ക് വിട്ടുകൊടുത്തവര്‍ ചൊല്ലു ന്നതും എഴുതുന്നതും ദൈവനിവേശിതങ്ങളാവും എന്ന സത്യം നാം വീണ്ടും വീണ്ടും അനുഭ വിച്ചറിയുന്നു.
ആഴങ്ങളുടെ ആരവം
ഫാ. സിറിള്‍ ഇമ്മാനുവല്‍
'താഴ്വരകളുടെ ആരവത്തില്‍ നഷ്ടപ്പെടുമ്പോഴും
