top of page

അന്താരാഷ്ട്ര വിധവാദിനം

Jun 9, 2022

2 min read

അഡ്വ. ബിജോയ് കെ. ഏലിയാസ്

people breaking bracelet with their  hand

'വിധവ' എന്ന പദം ആധുനിക  മാനവിക, സമ ഭാവനാ സങ്കല്‍പ്പങ്ങളോട് ചേര്‍ന്നു പോകുന്ന ഒരു വിശേഷണമല്ല എന്നതാണ് സത്യം. എല്ലാവരും ഒരേപോലെ മനുഷ്യരാണ്. അതു കൊണ്ട് തന്നെ ലിംഗപരമായ മേല്‍ക്കോയ്മ കളെക്കുറിച്ചുള്ള ചര്‍ച്ചകളെ വിട്ടുകളഞ്ഞ്, നമുക്ക് ആ പദത്തെ ഇവിടെ 'മനുഷ്യരുടെ നിരാലംബമായ അവസ്ഥയെ' സൂചിപ്പിക്കുന്ന ഒന്നായി എടുക്കാം.

ക്ഷാമത്തിന്‍റെ വറുതിയില്‍ അവള്‍ പറയുക യാണ്: "നിന്‍റെ ദൈവമായ യഹോവയാണേ, എന്‍റെ കൈയില്‍ അപ്പമില്ല. ആകെയുള്ളത് കലത്തില്‍ ഒരു പിടി മാവും ഭരണിയില്‍ അല്പം എണ്ണയും മാത്രമാണ്. ഞാന്‍ ഇതാ, രണ്ടു ചുള്ളിവിറക് പെറുക്കുകയാണ്; ഇതു കൊണ്ടുചെന്ന് അപ്പമുണ്ടാക്കി എനിക്കും എന്‍റെ മകനും കഴിക്കണം. പിന്നെ ഞങ്ങള്‍ മരിക്കും." (1 രാജാ. 17:12)

ആഹാബ് രാജാവിന്‍റെ കാലത്തായിരുന്നു ഇസ്രായേലില്‍ കൊടിയ വരള്‍ച്ച ഉണ്ടായത്. ഏലിയാ പ്രവാചകനെയും, ബാല്‍ ദൈവവിശ്വാസി കളായിരുന്നിട്ടും, സാരെഫാത്തിലെ വിധവയെയും കുഞ്ഞു മകനെയും, അത്ഭുതകരമായി യഹോവ യായ ദൈവം സംരക്ഷിക്കുന്ന വിധം ബൈബിളില്‍ പഴയനിയമത്തില്‍ വിവരിച്ചിട്ടുണ്ട്.