

മക്കളുടെ ഉത്തരവാദിത്വങ്ങളൊക്കെ തീര്‍ത്ത് വിശ്രമജീവിതം നയിക്കുന്ന പത്തെഴുപതു വയസ്സിനു മുകളില്‍ പ്രായമുള്ള നാലഞ്ചു ദമ്പതികള്‍. എല്ലാവരും റിട്ടയര്‍ ചെയ്തവരും സുഹൃത്തുക്കളുമാണ്. അവരൊരുമിച്ചു പ്ലാന്‍ ചെയ്ത് ഒരാഴ്ച സ്വസ്ഥമായിരിക്കാനും പ്രാര്‍ത്ഥിക്കാനും താത്പര്യമുണ്ടെന്നറിയിച്ചപ്പോള്‍ അനുവദിച്ചതുകൊണ്ട് അവരു വന്നു. ഓരോ ദിവസവും ഒന്നോ രണ്ടോ ടോക്കും കൊടുക്കാറുണ്ടായിരുന്നു. "ആയുസ്സിന്‍റെ ശിഷ്ടകാലം വാര്‍ദ്ധക്യമധുവിധുകാലമായി ആഘോഷിക്കാനാകും എന്നു സ്ഥാപിക്കാനായിരുന്നു അതിലൂടെ എന്‍റെ ശ്രമം. എല്ലാവര്‍ക്കും അതൊക്കെ വളരെ ഇഷ്ടപ്പെട്ടു. സന്തോഷമായി എന്നു തോന്നിയതുകൊണ്ട് സമാപന ദിവസത്തെ സന്ദേശത്തില്‍, ഇനിയിപ്പോള്‍ അവരെക്കൊണ്ടാവുകയില്ലെങ്കിലും അവരുടെ മക്കള്‍ക്കെങ്കിലും സാധിച്ചേക്കാവുന്ന ഒരു കാര്യം ഞാന്‍ സൂചിപ്പിച്ചു.
"മിക്കവാറും പള്ളികളില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നിങ്ങള്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ 'കര്‍ത്താവേ, തിരുസ്സഭയ്ക്ക് വിശുദ്ധരായ വൈദികരെയും സന്യാസീസന്യാസിനികളെയും പ്രദാനം ചെയ്യണമെ' എന്നു പ്രാര്‍ത്ഥിച്ച് എല്ലാം കര്‍ത്താവിനങ്ങേല്പിച്ചു കൊടുത്തിട്ട് മൂട്ടിലെ പൊടീംത്തട്ടി അങ്ങുപോകാതെ, നിങ്ങളുടെ കൊച്ചുമക്കളെയെങ്കിലും ഇക്കാര്യത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറാകണം"
ഞാന്‍ അല്പ നര്‍മ്മം ചേര്‍ത്തു പറഞ്ഞതുകേട്ട് ആരെങ്കിലുമൊക്കെ ചിരിക്കുമായിരിക്കും എന്നു പ്രതീക്ഷിച്ചു. പക്ഷേ ഞാനത് പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഒരാള്‍ എടുത്തടിച്ചതുപോലെ പ്രതികരിച്ചു...
"
