top of page


നടന്നുവില്പ്പനക്കാരിയുടെ
ചുണ്ടത്ത്
പതിവ് പുഞ്ചിരി
വിരിയുമ്പോഴും
ഭാണ്ഡം കരയുന്നു,
മൂക്കട്ടം പരന്നുണങ്ങിയ
നീലിച്ച കവിള്കുമ്പിള് തടത്തിലൂടെ
കുഴിഞ്ഞമിഴിയില് നിന്നടര്‍ന്ന് വീണ
നീര്‍ത്തുള്ളി പൂച്ചുണ്ട്
മുത്തികുടിച്ച്,
വെയില് തഴക്കുന്ന
തെരുവോരത്തവളുടെ
തോളില്‍ വിശന്ന്
തളര്‍ന്ന് തൂങ്ങുന്ന
മുഷിഞ്ഞ് മെലിഞ്ഞുണങ്ങിയ
ഭാണ്ഡം, മുലകുടിക്കാന്‍
വെമ്പിക്കരയുന്ന
പിഞ്ചുഭാണ്ഡത്തിന്
വനരോദനം കേള്‍ക്കാതെ
ഉച്ച ഉച്ചീലെത്തീട്ടും
ന ടന്നുവില്പ്പനക്കാരിയും
കരയുന്നു
ചാമീപാസിമാലൈ
ചാമിയോതുളസിമാലൈ.


ധ്യാനം
ബൈബിൾ പണ്ഡിതനും പാരീസ് സർവകലാശാലയിലെ ദൈവശാസ്ത്ര ലക്ചററും ആയിരുന്നു സ്റ്റീഫൻ ലാങ്ടൺ (1150- 1228). അദ്ദേഹം പിന്നീട് 1205 -ൽ കാൻഡർബറിയുടെ മെത്രാപോലീത്തയായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹമാണ് ആദ്യമായി സുവിശേഷങ്ങളെ അധ്യായങ്ങൾ ആക്കി തിരിച്ചത്. അതിനുമുമ്പുവരെ നിരവധി തുകൽ ചുരുളുകളിൽ എഴുതപ്പെട്ട, വിഭജനങ്ങൾ ഇല്ലാത്ത പുസ്തകങ്ങൾ മാത്രമായിരുന്നു സുവിശേഷങ്ങൾ. ഒരേ ആശയം അല്ലെങ്കിൽ ഒരേ ഭാഗം രണ്ട് അധ്യായങ്ങളിലായി മുറിഞ്ഞ് പോയിട്ടുള്ള സന്ദർഭങ്ങൾ ഒന്നോ രണ്ടോ ഇടങ്ങളിൽ ഉണ്ടെങ്കിലും ഒറ്റ വാചകം തന്നെ

George Valiapadath Capuchin
Jan 212 min read


Do we have to choose between Fascism and Marxism?
1. Both ideologies are strongly goal-oriented, mainly to usurp political, cultural and economic power. Ideology, according to the French Philosopher Jacques Maritain, is a constructed system of ideas, which serves to usurp and justify political, social and economic power. It is basically a distortion of truth by absolutizing what is only partial truth. 2. Both will hide their real ultimate goals and start from what is apparently good and harmless. Fascism will propose to save

Dr. Mathew Paikada Capuchin
Jan 123 min read


നാലേനാല്
സുവിശേഷങ്ങൾ കഴിഞ്ഞാൽ പുതിയ നിയമത്തിലെ ലേഖനങ്ങളുടെ രചയിതാക്കൾ മുഖ്യമായും പൗലോസും പത്രോസും യോഹന്നാനും ആണ്. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അപ്പസ്തോലന്മാർ. ഈ മൂന്നു പേരും സ്നേഹത്തെക്കുറിച്ച് നമുക്ക് നല്‍കിയിട്ടുള്ള ഉൾക്കാഴ്ചകൾ കുറച്ചൊന്നുമല്ല. "ആത്മാർത്ഥമായ സഹോദര സ്നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഹൃദയപൂർവ്വകമായും ഗാഢമായും പരസ്പരം സ്നേഹിക്കുവിൻ" (1പത്രോ. 1:22) എന്നെഴുതുന്ന പത്രോസ് പിന്നീട് ഇങ്ങനെയും എഴുതുന്നുണ്ട്: "സർവ്വോപരി നിങ്ങൾക്ക്, ഗാഢമായ പര

George Valiapadath Capuchin
Jan 81 min read


അന്പ്/ അരുള്‍/ അനുകമ്പ
എല്ലാ നുകങ്ങളും എടുത്തു മാറ്റുകയാണ് ഞാനഭിലഷിക്കുന്ന ഉപവാസമെന്ന ഏശയ്യായുടെ മൊഴിയൊക്കെ നാം മറന്നു പോയി. പാര്‍ക്കുന്ന ഇടത്തിലെ മനുഷ്യരെ പരമാവധി ഭാരമില്ലാതെ ജീവിക്കാന്‍ സഹായിക്കുകയാണ് ശരിയായ പുണ്യമെന്ന് സാരം. അങ്ങനെയാണ് അവനോടൊപ്പം ഉയര്ക്കേണ്ടത്.

ബോബി ജോസ് കട്ടിക്കാട്
Jan 75 min read


അവന് നിന്റെയാരാണ്?
കൂടെ വിളിച്ചത് സ്നേഹിതരാക്കാന്‍ ആയിരുന്നു, ഒരേ അപ്പം പങ്കിടുന്നവരാകാൻ. സ്നേഹിതനാകാന്‍ ഞാന്‍ എന്തു ചെയ്തു, ചെയ്യണം. പത്രോസും കൂട്ടാളികളും പെര്‍ഫെക്ട് മനുഷ്യര്‍ ആയിരുന്നില്ല; അറിവുള്ളവരും ആയിരുന്നില്ല. തീരെ സാധാരണക്കാര്‍ (Just ordinary persons). എങ്കിലും അവരുടെ കുറവുകളെ ബലഹീനതകളെ ഒന്നും മാറ്റിയെടുക്കാന്‍ യേശു ശ്രമിച്ചതായി നമ്മള് കാണുന്നില്ല.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jan 54 min read


അടയിരിക്കുന്ന ആണ്‍പക്ഷി
മുറിയില്‍ കടന്ന് വാതിലടയ്ക്കുവാനുള്ള ക്ഷണമാണ് പുതുവര്‍ഷപ്പുലരി. എന്റെ ശരീരമാകുന്ന വീടിന്റെ വാതിലുകളായ പഞ്ചേന്ദ്രിയങ്ങളെ അടച്ച് ഹൃദയത്തിന്റെ ഗുഹയില്‍ ഇരിക്കുന്ന ദൈവത്തെ കാണുവാനുള്ള ക്ഷണം. പോയ വര്‍ഷത്തെ അലച്ചിലില്‍ നിന്റെ മൗനത്തിന്റെ താക്കോലുകള്‍ നഷ്ടമായെങ്കില്‍, അതു തിരഞ്ഞു കണ്ടുപിടിക്കേണ്ടത് തിരിനാളങ്ങള്‍ കെടാത്ത മൗനത്തിന്റെ രാത്രികളിലാണ്. പുതുവര്‍ഷത്തിന്റെ രാവും പുലരിയും അതിനു സഹായകമാകട്ടെ.

ഫാ. നിര്‍മ്മലാനന്ദ് OIC
Jan 45 min read
Recent Posts


മീൻപിടുത്തക്കാർ
യഹൂദ ജനതയുടെ പ്രതീകസങ്കല്പങ്ങളിൽ മത്സ്യത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഒരു അമ്മമത്സ്യത്തിന് പിന്നാലെ നൂറുകണക്കിന് കുഞ്ഞുങ്ങൾ സഞ്ചരിക്കുന്നത് കണ്ടിട്ടാവാം മത്സ്യത്തെ ഉർവ്വരതയുടെ പ്രതീകമായാണ് അവർ സങ്കല്പിച്ചിരുന്നത്. "ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലിൽ പറ്റം ചേർന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടന്ന് കണ്ടു. ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു. സമൃദ്ധമായി പെരുകി കടലിൽ നിറയുവിൻ..." ഇങ്ങനെയാണ് സൃഷ്ടിയുടെ അഞ്ചാം ദിവസത്തെ ബൈബിൾ വരച്ചി

George Valiapadath Capuchin
2 hours ago
consequence
How good it would have been if the fathers were a little more better? Of course. Talking about whom? Yeah, about ourselves. On the one hand, the Gen-Z is said to be more honest, straightforward, and empathetic- all over the world. On the other hand, democratic systems are facing collapse all over the world and authoritarian and dictatorial leaders are being elected in. There is an accusation that Gen-Z does not show such distinction in the electoral processes. How do these tw

George Valiapadath Capuchin
2 hours ago


അനന്തരഫലം
അപ്പന്മാർ നന്നായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ അല്ലേ? തീർച്ചയായും. ആരെക്കുറിച്ചാണ്? നമ്മളെക്കുറിച്ചു തന്നെയാണ് പറയുന്നത്. ഒരു വശത്ത് ലോകമെമ്പാടും ജെൻ-z തലമുറ കൂടുതൽ സത്യസന്ധരും ഋജുമാനസരും സഹാനുഭൂതിയുള്ളവരുമാണ് എന്ന് പറയപ്പെടുന്നു. മറുഭാഗത്ത് ലോകമെമ്പാടും ജനാധിപത്യ സംവിധാനങ്ങൾ തകർച്ചയെ നേരിടുന്നതും പകരം ഏകാധിപതികളും സ്വേച്ഛാധിപതികളും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. ഇപ്പറഞ്ഞ തെരഞ്ഞെടുപ്പു പ്രക്രിയകളിൽ ജെൻ-z ഇത്തരം വകതിരിവ് കാണിക്കാതിരിക്കുന്നു എന്ന കുറ്റപ്പെടുത്തൽ. ഈ രണ്ട

George Valiapadath Capuchin
1 day ago
bottom of page
