top of page

ആപ്പുകള്‍.

Aug 16, 2018

4 min read

ഫ�ാ. ജോസ് വെട്ടിക്കാട്ട്


Journey of bus

ഞങ്ങളുടെ ഒരച്ചന്‍ മരിച്ചതിന്‍റെ ഏഴാം ഓര്‍മ്മദിനം ആചരണത്തിനുള്ള യാത്രയായിരുന്നു. സമയത്ത് എത്തേണ്ടതിന് അതിരാവിലെ നാലരയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ്സില്‍ കയറുമ്പോള്‍ ആകെ യാത്രക്കാര്‍ വിരലിനെണ്ണാന്‍മാത്രം. നല്ല തണുപ്പും, മഞ്ഞും, കാറ്റും, ചെറിയ മഴയുമുണ്ടായിരുന്നതുകൊണ്ട് സ്വറ്ററുമിട്ട്, തലയില്‍ മങ്കിക്യാപും ഫിറ്റുചെയ്ത് മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ സൈഡുപറ്റിയിരുന്നു. ടിക്കറ്റെടുത്തു കഴിഞ്ഞപ്പോള്‍ സമയമിഷ്ടംപോലെയുണ്ടായിരുന്നതുകൊണ്ട് സഞ്ചിയില്‍ കരുതിയിരുന്ന ഷാളുംകൂടെ എടുത്തു പുതച്ച് ഒന്നുറങ്ങാനുള്ള വട്ടംകൂട്ടി. ടൗണിലെത്തിയപ്പോള്‍ കുറേയേറെപ്പേരു കയറി. മുഴുവന്‍തന്നെ കോളേജുവിദ്യാര്‍ത്ഥികള്‍. മൂന്നാലു ദിവസത്തെ അവുധികഴിഞ്ഞു ക്ലാസ്സു തുടങ്ങുന്ന ദിവസമായിരുന്നു എന്നുതോന്നുന്നു. ഞാനിരുന്ന സീറ്റിലും രണ്ടുപേരെത്തി. ഇരുന്നപാടെ അവരുരണ്ടും ഫോണില്‍ പരതാന്‍തുടങ്ങി.

പത്തുമണിയോടുകൂടി സിറ്റിയിലെത്തുന്ന ബസ്സായിരുന്നുതുകൊണ്ടായിരിക്കാം അടുത്തടുത്ത സ്റ്റോപ്പുകളില്‍നിന്നെല്ലാം കയറിയത് കോളേജുപിള്ളേരായിരുന്നു.