

ലിയോ XIV മാർപാപ്പാ Dilexi Te (ദിലെക്സി തേ = ഞാൻ നിങ്ങളെ സ്നേഹിച്ചു) എന്ന പേരിൽ തൻ്റെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനം പുറത്തിറക്കിയിരിക്കുകയാണ്. ലോകത്തിലെ ദാരിദ്ര്യത്തെക്കുറിച്ചും ദരിദ്രരോടുള്ള സഭയുടെയും ലോകത്തിൻ്റെയും ഉത്തരവാദിത്തത്തെക്കുറിച്ചുമാണ് ലേഖനത്തിലെ പ്രധാന പ്രതിപാദ്യം. പ്രബോധന രേഖ വായിക്കാൻ സാവകാശം കിട്ടിയില്ല. ലിയോ പാപ്പാ വളരെ ധീരമായ നിലപാടുകൾ എടുത്തിട്ടുള്ളതായാണ് പ്രാഥമിക നിരീക്ഷണത്തിൽനിന്ന് മനസ്സിലാകുന്നത്. ഏതായാലും അതിന് മുന്നോടിയായി ഒന്നു രണ്ട് കാര്യങ്ങൾ പങ്കുവക്കണം എന്ന് തോന്നി.
ദരിദ്രരെ സംബന്ധിച്ച് ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ രണ്ട് പ്രധാന ഉൾക്കാഴ്ചകളുണ്ട്.
ദരിദ്രർ നമ്മുടെ അധ്യാപകരാണ് എന്നതാണ് അതിൽ ഒന്നാമത്തേത്.
1 ക്രിസ്തുവിൻ്റെ മനുഷ്യാവതാരത്തിൻ്റെ മുദ്രകൾ സ്വജീവിതത്തിൽ അവർ പേറുന്നു. കാലിത്തൊഴുത്തിലെ ജനനം മുതൽ കുരിശിലെ മരണം വരെ യേശു കടന്നുപോയ വഴികൾ നമുക്കുചുറ്റുമുള്ള ദരിദ്രരുടെ അനുദിനമുള്ള നടവഴികളാണ്.
