top of page

ഒലത്തിയ ചിരിയിലെ 'ക്ലൂ'

Oct 6, 2016

2 min read

ഫ��ാ. ജോസ് വെട്ടിക്കാട്ട്

Family

വൈകുന്നേരത്ത് ആരോടോ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഫോണ്‍ വന്നത്. സ്വയം പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. സര്‍ക്കാരുദ്യോഗസ്ഥനാണ്. ഭാര്യയും ജോലിക്കാരി. മൂന്നുമക്കള്‍. സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. എന്നെ വിളിച്ചതിന്‍റെ ഉദ്ദേശ്യം വിവരശേഖരണം. എന്‍റെ ഉടമസ്ഥതയില്‍ ഒരു വൃദ്ധമന്ദിരമുണ്ടോ എന്നറിയണം. ഭാവനയില്‍പോലും ഒന്നില്ലെന്നു ഞാന്‍ പറഞ്ഞു. എങ്കില്‍പിന്നെ അടുത്തെങ്ങാനും ഉണ്ടോ എന്നായി. ഉണ്ടെന്നറിയിച്ചു. അവിടത്തെ വ്യവസ്ഥകള്‍, ഫീസ് ഇതെല്ലാം അറിയണം. ആ സ്ഥാപനത്തിന്‍റെ ഫോണ്‍ നമ്പര്‍ കൊടുത്തിട്ട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഞാന്‍ പറഞ്ഞു. എന്നിട്ടും നിര്‍ത്താനുള്ള താല്പര്യമില്ലാതെ അവിടെ സീറ്റു കിട്ടുമോ എന്നായി. അതിനെപ്പറ്റി കൃത്യം പറയാന്‍ എനിക്കു ബുദ്ധിമുട്ടാണെന്നു പറഞ്ഞപ്പോള്‍ അയാളൊന്നു ചിരിച്ചു.


'അച്ചന്‍ പറഞ്ഞാല്‍ കിട്ടുമെന്നൊരാളു പറഞ്ഞു.' അയാള്‍ സമ്മര്‍ദ്ദം തുടങ്ങി. സത്യം പറഞ്ഞാല്‍ ആ സ്ഥാപനത്തിലെത്ര പേര്‍ക്കുള്ള സൗകര്യമുണ്ടെന്നുപോലും എനിക്കിന്നും അറിവില്ല.


'പറഞ്ഞവര്‍ക്ക് ആളുമാറിയതോ, തെറ്റുപറ്റിയതോ ആയിരിക്കണം.' ഞാന്‍ വ്യക്തമാക്കി. അപ്പോഴും അയാള് നല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ഒലത്തിയ' ചിരി! എവിടെയോ മിസ്റ്റേക്കുണ്ടെന്നു മനസ്സു മന്ത്രിച്ചു.


'എന്നാല്‍ ശരി നിര്‍ത്തട്ടെ.' ഞാന്‍ ഫോണ്‍ കട്ടുചെയ്യാനൊരുങ്ങിയപ്പോള്‍ അയാളൊരു റിക്വസ്റ്റ്:


'അച്ചാ, ഒരു മിനിറ്റ്. തുകയുടെ കാര്യത്തില്‍ പ്രശ്നമില്ല.'


പെട്ടെന്നെനിക്കു ക്ലൂ കിട്ടി. ഒരു ചെറിയ കമ്മീഷന്‍ തരാമെന്നായിരിക്കണം സൂചന! അയാളുടെ ചിരീലെ ഫൗള് അതായിരിക്കണം എന്നു ഞാനൂഹിച്ചു. മനസ്സില്‍ പെട്ടെന്നൊരാശയം. നിന്നു കൊടുത്തേക്കാം.


'തുകയെത്രയാണെന്നൊക്കെ അവരുമായിട്ടു സംസാരിച്ചിട്ടുവേണ്ടേ?'


'അതൊക്കെ അച്ചനൊന്നെടപെട്ടാല്‍ മതി. അവരു കുറച്ചു തരും.' അയാള്‍ക്കു വല്ലാത്ത ഉറപ്പ്.


'രണ്ടരലക്ഷമാണ് അവരുടെ നിരക്ക്. വിശദമായ വ്യവസ്ഥകളിലൊന്നും ഞാനിടപെടില്ല.'