top of page

ക്വോ വാദിസ്

Aug 5, 2025

1 min read

George Valiapadath Capuchin
Jesus is carrying a cross and Peter confronting him
Quo Vadis

പത്രോസിനെക്കുറിച്ച് ആദിമസഭയിൽ പറഞ്ഞു കേട്ടിരുന്ന ഒരു കഥയുണ്ട്. പ്രസ്തുത കഥയാണ് പില്ക്കാലത്ത് "ക്വോ വാദിസ് " എന്ന പേരിൽ നോവലും സിനിമയും ആയത്. നീറോയുടെ ഭരണകാലത്ത് ക്രൈസ്തവ പീഡനം കൊടുമ്പിരി കൊണ്ടപ്പോൾ, പീഡനം ഭയന്ന് ഒരു രാത്രിയിൽ പത്രോസ് റോമിൽ നിന്ന് ഒളിച്ചോടിയത്രേ! പക്ഷേ, വഴിക്കുവച്ച് ആപ്പിയൻ വഴിത്താരയിൽ, ഇരുളിൽ ഒരു രൂപം തനിക്കെതിരേ വരുന്നതായി അദ്ദേഹം കാണുന്നു. പത്രോസ് ഒന്നു ഭയന്നു. കുറച്ച് അടുത്തെത്തുമ്പോൾ എതിരേ വരുന്ന ആൾ ഒരു കുരിശും ചുമന്നു കൊണ്ടാണ് വരുന്നത് എന്ന് പത്രോസിന് മനസ്സിലാവുന്നു. കുറച്ചുകൂടി അടുത്തെത്തുമ്പോൾ പത്രോസ് തിരിച്ചറിയുന്നു, അത് തൻ്റെ ഗുരുവും കർത്താവുമായ ക്രിസ്തു തന്നെയാണെന്ന്. ആകാംക്ഷാഭരിതനും ദുഃഖിതനുമായ പത്രോസ് മുന്നോട്ടു ചെന്ന് ഗുരുവിനോട് ചോദിച്ചത്രേ: "ക്വോ വാദിസ് ദോമിനേ?" (കർത്താവേ, അങ്ങ് എങ്ങോട്ട് പോകുന്നു?).


പത്രോസിനെ ഏറെ ഗൗനിക്കാതെ ഗുരുവും കർത്താവുമായവൻ പറഞ്ഞത്രേ, "ഞാൻ റോമിലേക്ക് പോകുന്നു. നിനക്കുവേണ്ടി ഒരിക്കൽക്കൂടി ക്രൂശിക്കപ്പെടാൻ."

പശ്ചാത്താപ വിവശനായി പത്രാേസ് റോമിലേക്ക് തിരിച്ചുപോയത്രേ!


പീഡനത്തെ ഭയന്ന് സഭാ നേതൃത്വം ഒളിച്ചോടിയിട്ടുണ്ട്. ഭീരുത്വം തെറ്റല്ല.

മുട്ടുവിറയില്ലാത്ത സാധാരണക്കാരായ കന്യാസ്ത്രീകളും അല്മായരും കുരിശു ചുമന്നുകൊണ്ട്, കൊല്ലപ്പെടാനുള്ള ചങ്കുറപ്പോടെ പീഡന ഭൂമിയിലേക്ക് നടന്നു കാണിച്ചാൽ ഭീരുവായ പത്രോസ് തിരിച്ചുനടന്നുകൊള്ളും.

എന്ന് ഒരു എളിയ ഭീരു

ഒപ്പ്

Related Posts

George Valiapadath Capuchin

May 7, 2026

1 min read

സ്വത്വാന്യത്വം

നമ്മുടെ കാലത്ത് ന്യൂറോ സയൻ്റിസ്റ്റുകളും ആൻത്രൊപോളജിസ്റ്റുകളും സോഷ്യോളജിസ്റ്റുകളും മറ്റും ആവർത്തിച്ചു പറയുന്ന ഒരു കാര്യം - എല്ലാ നാടുകളിലും എ...

George Valiapadath Capuchin

Apr 28, 2026

1 min read

സാത്മീകരണം

സോഷ്യൽ മീഡിയയുടെ വരവോടുകൂടിയാണ് ലോകമെമ്പാടും പോപ്പുലിസ്റ്റ് ഭരണാധികാരികൾ ഉണ്ടായിവന്നത് എന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? സോഷ്യൽ മീഡിയ ...

George Valiapadath Capuchin

Apr 26, 2026

2 min read

നമുക്കിടയിലെ തെയോഫനി

ഒരു നാല്പത്തിനാലുകാരൻ അതീവ ലളിതമായി കടന്നുപോയതിൻ്റെ 800-ാം വർഷം ആചരിക്കവേയാണ് അതേ ആധ്യാത്മിക ധാരയിൽപെട്ട ഒരു അമ്പത്തിനാലുകാരൻ ധന്യനായി പ്രഖ്...

Recent Posts

bottom of page