
ഇടതുപക്ഷ സഹയാത്രികനും, എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ സംഘാടകനും, നരവംശ ശാസ്ത്ര വിദ്യാര്‍ഥിയുമായ ശ്രീ എം. കെ. ഷഹസാദ് ചെങ്ങറ സമരമുൾപ്പെടെയുള്ള ഭൂസമരങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ നരിവേട്ട സിനിമയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ അസ്സീസി മാസികയുമായി പങ്കുവയ്ക്കുന്നു. ഒൺലൈൻ എഡിറ്റർ വീനീത് ജോൺ തയ്യാറാക്കിയ അഭിമുഖം..

വിനീത് : നമസ്കാരം
ഷഹസാദ് : നമസ്കാരം
വിനീത് : ആശാസമരത്തിന്‍റെ ഇടയില്‍ ഇത്തരം ഒരു സംഭാഷണത്തിനായി സമയം മാറ്റി വച്ചതിന് ആദ്യമേതന്നെ നന്ദി പറയുന്നു. സമയ പരിമിതിമൂലം ഒരു മുഖവുര ഒഴിവാക്കി നേരിട്ട് ചോദ്യത്തിലേയ്ക്ക് കടക്കുകയാണ്.
വിനീത് : ദളിതുകളും, ആദിവാസികളും നമ്മുടെ മുഖ്യധാരാ സ ിനിമകളില് "അപ്പക്കാളകളായിട്ടാണ്" പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ചില പുതിയ പ്രവണതകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രധാനമായും 2022 റിലീസ് ചെയ്ത കന്നട സിനിമ കാന്താര. ആ അര്‍ത്ഥത്തില്‍ നരിവേട്ട ഒരു വ്യത്യസ്ത സിനിമയാണെന്നു താങ്കള്‍ കരുതുന്നുണ്ടോ?
ഷഹസാദ് : ഒരിക്കലുമില്ല. നരിവേട്ട എന്നത് യഥാര്‍ത്ഥത്തില്‍ ദളിതുകളുടേയോ, ആദിവാസികളുടേയോ സിനിമയല്ല. ആലപ്പുഴയിലെവിടെയോ ജീവിക്കുന്ന വര്‍ഗീസ് എന്ന ഉദാസീനന്‍റെ കഥയാണ് അത്. ആദിവാസി ഭൂപ്രശ്നം പശ്ചാത്തലമാക്കുന്നു എന്നുമാത്രം.

വിനീത് : അപ്പോള്‍ നരിവേട്ട എന്നത് ആലപ്പുഴയിലെവിടെയോ ജീവിക്കുന്ന വര്‍ഗ്ഗീസിന്‍റെ മാത്രം കഥയാണെന്നാണോ?
ഷഹസാദ്:
