

ഞാന്‍ ദരിദ്രനായിരുന്നു; മുന്‍തലമുറകളുടെ-
പാപമെന്നു നിങ്ങളുടെ നീതിശാസ്ത്രം!
എനിക്കു വിശന്നു; നിങ്ങളീണത്തിലെനിക്കായ്,
വര്‍ണക്കൊന്തമണികള്‍, ഭക്തിയിലെണ്ണിത്തീര്‍ത്തു...!
ഏകാന്തതയുടെ കല്‍പ്പടവുകളില്‍ ഞാനിരുന്നപ്പോള്‍
'ചാനല്‍ഭക്തിയുടെ' ദൃശ്യങ്ങളില്‍ നിങ്ങള്‍ ലയിച്ചു...!
ഞാന്‍ രോഗിയായിരുന്നു; 'കാര്യസാദ്ധ്യ' നൊവേനയ്ക്കായ്
'തീര്‍ത്ഥാടനകേന്ദ്ര'ത്തിലേക്ക് നിങ്ങള്‍ ധൃതിയില്‍ കടന്നുപോയി!
അരുമമകളുടെ മംഗല്യം പറയാന്‍ ഞാനെത്തിയപ്പോള്‍
വിശുദ്ധനാട്ടിലെ തീര്‍ത്ഥാടനത്തിനു നിങ്ങള്‍ പറന്നുയര്‍ന്നു...!
വിശുദ്ധിയുടെ പടവുകളില്‍ നിങ്ങളിനിയും കയറുക;
ഇവിടെയീ മണ്ണിലെ കുരിശില്‍ ഞാനിനിയും ക രേറാം...!
Related Posts

എ. കെ. അനില്‍കുമാര്‍
Sep 4, 2025
1 min read
ഓണ നിറങ്ങള്‍
ഇല്ലായ്മയില്‍ ഓണം നിറം മങ്ങുമ്പോള്‍ രാത്രി ആകാശത്ത് ഒരുകൂട്ടം പുതുനിറങ്ങള്‍ പൊട്ടിവിടരും. പ്രത്യാശയുടെ നിറങ്ങള്‍ സ്വപ്നത്തിന്‍റെ...

ജോസ് സുരേഷ് കപ്പൂച്ചിൻ
Dec 8, 2025
2 min read
അഞ്ച് സ്ത്രീകൾ
I. സാറാ പരിചിതമായ കഥകളിൽ നിന്ന്, പരിചിതമായ ഭാഷകളാൽ രൂപപ്പെട്ട ലോകത്തിൽ നിന്ന് ഞാൻ നടന്നു മാറി. ദൈവത്തിൻ്റെ സ്വപ്നങ്ങളുടെ ഭാരവും ഞാൻ വഹിക്കേണ...

സോജന്‍ കെ. മാത്യു
Dec 6, 2025
1 min read
ജോസഫ് വിചാരങ്ങള്‍
ഓര്‍മകളുടെ മലമടക്കുകളില്‍, സംഘര്‍ഷങ്ങളുടെ സംഘഗാനം. വ്യഥയും മഞ്ഞും ഉള്ളുലയ്ക്കുന്നു. കീറത്തുണിയിലടങ്ങില്ല കുളിര്. പിഞ്ഞിയ ഹൃത്തിലൊതുക്കാനുമാവ...
























