top of page

കൃഷിയും പരിസ്ഥിതിയും വേണ്ടത് സമഗ്രമായ സമീപനം

Sep 19, 2021

5 min read

സ്റ്റാന്‍ലി ജോര്‍ജ്ജ്

a man thoughts about surroundings

വന്യജീവികളോട് പൊരുതി ജീവിക്കുന്ന കര്‍ഷകരോട് പൊതുസമൂഹം കാണിക്കുന്നത് കുറ്റകരമായ നിസ്സംഗതയാണ്. പൊതുസമൂഹത്തിന്‍റെയും മൃഗസ്നേഹികളുടെയും പൊതുവേയുള്ള കാഴ്ചപ്പാട് മൃഗങ്ങള്‍ നിര്‍ലോഭം വിഹരിക്കേണ്ട സ്ഥലത്തുപോയി കയ്യേറിയും അല്ലാതെയും കൃഷിയിറക്കിയതിന്‍റെ കുഴപ്പമാണ്, അവരനുഭവിക്കട്ടെ എന്നതാണ്.

ഉദാഹരണത്തിന് വനാതിര്‍ത്തിയിലുള്ള 10 കിലോമീറ്റര്‍ ദൂരം കര്‍ഷകരെ നഷ്ടപരിഹാരം കൊടുത്തോ അല്ലാതെയോ ഒഴിവാക്കിയെന്നു കരുതുക. അപ്പോള്‍ പുതിയ വനാതിര്‍ത്തിയുണ്ടാകും. വികസിപ്പിച്ച വനങ്ങളില്‍ മൃഗങ്ങള്‍ പെരുകും. പുതിയ വനാതിര്‍ത്തിയില്‍ പഴയ അവസ്ഥയുണ്ടാകും. അങ്ങനെ വനം വികസിച്ച് വികസിച്ച് എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോട്ടും എത്തിയാല്‍ മനുഷ്യര്‍ എന്തു ചെയ്യും?

ഫോറസ്റ്റ് സയന്‍സ് അറിയാവുന്നവര്‍ക്കറിയാം വനാതിര്‍ത്തിയിലുള്ളവരും മൃഗങ്ങളും തമ്മിലുള്ള ടെന്‍ഷന്‍ അനിവാര്യമാണ്. അത് പ്രായോഗികമായ രീതിയില്‍ കര്‍ഷകര്‍ക്കും കൃഷിക്കും സുരക്ഷി തത്വം കൊടുക്കുന്ന രീതിയില്‍ ക്രമപ്പെടുത്തണമെന്നു മാത്രമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

മൃഗങ്ങള്‍ക്കവകാശപ്പെട്ട സ്ഥലം മനുഷ്യര്‍ കയ്യടക്കിയതാണെന്ന വാദത്തിലെ പൊള്ളത്തരം എടുത്തു കാണിക്കാനാണിതെഴുതിയത്. പെരിയാറും കരമനയാറും ചാലിയാറും മലിനമായതിനാരാണുത്തരവാദികള്‍? നദികളിലും  സംരക്ഷിക്കപ്പെടേണ്ട വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുണ്ട്. ആ നാശത്തിന് ആര്‍ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്? ആരുടെ ഉത്തരവാദിത്തമാണത്?

പരിസ്ഥിതി പ്രാധാന്യം ആനയ്ക്കും പെരുച്ചാഴിക്കും പാമ്പിനും ചിതലിനും മണ്ണിരയ്ക്കുമുണ്ട്. കര്‍ഷകരെ ഒറ്റപ്പെടുത്താതെ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമാക്കുകയാണു വേണ്ടത്.

മലയോര കര്‍ഷകരുടെ പ്രധാന പ്രശ്നങ്ങള്‍

1. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വിലയില്ലാത്തത്

2. വന്യമൃഗങ്ങളുടെ ശല്യം

3. തൊഴിലാളികളുടെ ദൗര്‍ലഭ്യം

4. ഉയര്‍ന്ന കൂലിച്ചെലവ്

5. കാലാവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങള്‍

6. കനത്തമഴമൂലം മണ്ണില്‍ നിന്ന് നഷ്ടപ്പെടുന്ന ധാതുക്കളും ജൈവാംശവും, കൂടിവരുന്ന അമ്ലാ വസ്ഥയും .

7.സൂക്ഷ്മമായും ശാസ്ത്രീയമായും കൃഷിയിടങ്ങള്‍ പ്ലാന്‍ ചെയ്യാനും കര്‍ഷകരെ സഹായിക്കാനും പ്രാപ്തിയുള്ള കാര്‍ഷിക വിദഗ്ദരുടെ അഭാവം.

കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവനുമുള്ള കര്‍ഷകരുടെ കാതലായ പ്രശ്നം കൃഷിയുടെ റിസ്ക് മുഴുവന്‍ കര്‍ഷകര്‍ക്ക് മാത്രമാണെന്നുള്ളതാണ്. വിളവുള്ളപ്പോള്‍ വിലയില്ല, വിലയുള്ളപ്പോള്‍ വിളവില്ല. ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുമ്പോള്‍ ഉപഭോക്താക്കള്‍ ബഹളമുണ്ടാക്കും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വലുത്. ഉപഭോക്താക്കളാണെന്നതുകൊണ്ട് രാഷ്ട്രീയക്കാരും ഭരണസംവിധാനവും ഉല്‍പ്പന്നങ്ങളുടെ വില താഴ്ത്തി നിര്‍ത്താന്‍ ശ്രദ്ധിക്കും.