top of page


പാതിരാവില്‍ മുട്ടവിരിഞ്ഞു.
ചൂടുള്ള സ്പര്‍ശം, ഒടുങ്ങാത്ത ഒച്ച;
ഇടയ്ക്കുണരുന്ന വിശപ്പ്,
അറിയാതെ ചുണ്ടിലെത്തുന്ന രുചികള്‍
ഇതാണു ലോകമെന്നാണ്
കിളിക്കുഞ്ഞുകരുതിയത്.
എന്നാല്‍, കണ്ണുതുറന്നപ്പോള്‍ പുലര്‍ച്ചയായി.
കൂട് വെളിച്ചക്കൂട ായി.
കിളിക്കുഞ്ഞ് ആകാശം കണ്ടു.
വെളിച്ചപ്പെട്ട ലോകത്തേക്ക്
പറന്നുപറന്നു പറന്ന്
ആകാശമായി മാറി.
മുട്ടയില്‍ അടഞ്ഞുകിടന്ന
ആകാശമായിരുന്നു താനെന്ന്
അതിന് അറിവായി.
Widget Didn’t Load
Check your internet and refresh this page.
If that doesn’t work, contact us.
bottom of page







