Search Results
3620 results found with an empty search
Posts (3562)
- പുതിയ മനുഷ്യനായി പുതിയ വര്‍ഷത്തിലേക്ക്
Key Takeaways 5 Decisions to renew your life in the new year പുതിയ വര്‍ഷത്തിലേക്കു നാം പ്രവേശിക്കുന്നു. കഴിഞ്ഞ കലണ്ടറില്‍ വന്നുപോയ കുറവുകള്‍ നികത്തി പുതിയ തീരുമാനങ്ങളിലേക്കു നീങ്ങുവാനുള്ള അവസരമാണിത്. ജീവിതം നവീകരിക്കുവാനുള്ള യാത്രയില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ്. വരാനിരിക്കുന്ന നാളുകള്‍ ഇന്നത്തേതിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കണം. സംസാരത്തിലും പെരുമാറ്റത്തിലും വന്നുപോയ വീഴ്ചകള്‍ തിരുത്തണം. 'അല്പംകൂടി നന്നാവുക' എന്നതിനേക്കാള്‍ പൂര്‍ണ്ണമായ മാറ്റത്തിന് സ്വയം വിധേയമാക്കണം. അലസതയില്‍ ജീവിച്ചു നഷ്ടപ്പെടുത്തിയ ദിവസങ്ങളുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച് വേവലാതിപ്പെടാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥയില്‍ നിന്നും നമ്മള്‍ ഉയര്‍ന്നു പറക്കണം. എനിക്കു പലതും ചെയ്യുവാന്‍ പറ്റുമെന്നുള്ള ആത്മധൈര്യം വീണ്ടെടുക്കണം. ജീവിതത്തില്‍ പല പല ചോദ്യങ്ങളുയര്‍ന്നു വരാം. എല്ലാ ചോദ്യങ്ങള്‍ക്കും നമുക്ക് ഉത്തരം ലഭിക്കില്ല. എല്ലാറ്റിനും ഉത്തരം കിട്ടിയാല്‍ നമ്മള്‍ അന്വേഷകരാവില്ല. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വന്നാല്‍ തളരരുത്. ദൈവത്തിനു മാത്രം മതിയാവുന്ന കാര്യങ്ങളുണ്ട്. മാനുഷിക ബുദ്ധിക്ക് അഗ്രാഹ്യമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സമചിത്തതയോടെ നേരിടണം. ദിവാസ്വപ്നങ്ങളില്‍ മുഴുകി എത്രയോ സമയമാണ് ചില നശിപ്പിക്കുന്നത്. കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ നിറവേറ്റിക്കൊണ്ട് പുരോഗതിയിലേക്കു പ്രയാണം ചെയ്യുവാന്‍ കഴിയുന്നവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്. ഇന്നില്‍ ജീവിക്കുക. ഇന്നലെകളെ മറന്നു കളയുക. നാളയെ നോക്കി സ്തുതിക്കുക. ഓരോ പുത്തന്‍ വര്‍ഷവും നമ്മെ ഓര്‍മ്മിപ്പിക്കുന്ന പാഠമുണ്ട്. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുക. ഓരോ അനുഭവവും ഒരു വഴി വിളക്കാണ്. അതില്‍ നിന്നും പാഠം പഠിച്ച് മുന്നോട്ടു പോകണം. വീഴ്ചകളെ കുറ്റം പറയുകയും വഴി മുടക്കുന്ന കല്ലുകളായി കാണുന്നവരുണ്ട്. എന്നാല്‍ ആ കല്ലുകളില്‍ ചവുട്ടിക്കയറി യാത്രകള്‍ തുടരണം. വഴി മുടക്കുന്ന കല്ലുകളെ ചവുട്ടുപടികളായി രൂപാന്തരപ്പെടണം. ഒരു പരാജയവും നമ്മെ തളര്‍ത്തരുത്. നിരാശപ്പെടാതിരിക്കുവാന്‍ എല്ലാവര്‍ക്കും കഴിയും. സ്വന്തം ചിതയില്‍ നിന്നും പറന്നുയരുന്ന ഫിനിക്സ് പക്ഷിയെപ്പോലെ നാം പറന്നുയരണം. നടനും, നാട്യവും, പ്രേക്ഷകനുമെല്ലാം ഞാന്‍ തന്നെയാണെന്ന് തിരിച്ചറിയണം. ആരുടെയും വാക്കുകള്‍ നമ്മെ തളര്‍ത്തരുത്, നമ്മെ ചെറുതാക്കി മാറ്റുന്ന സംസാരമുള്ളവരില്‍ നിന്നും അകല്‍ച്ച പാലിക്കണം. സംസാരം കൊണ്ടും പ്രവൃത്തികൊണ്ടും നമ്മെ വളര്‍ത്തിവിടുന്നവരുടെ സാമീപ്യം തേടുക. എല്ലാം മാറിക്കൊണ്ടിരിക്കുന്ന ലോകമാണിത്. ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കണം. ഒരു പുഴയിലൊഴുകുന്ന വെള്ളംപോലെയാണ് ജീവിതം. കലയിലും സംസ്കാരത്തിലുമെല്ലാം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നല്ല വായനവഴി മനുഷ്യരെയും ലോകത്തെയും പഠിക്കുക. സൂക്ഷ്മമായ ഗവേഷണം വഴി സമൂഹത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ വിലയിരുത്തണം. കാലത്തിനൊത്തു നടക്കുകയും കാലത്തിനപ്പുറം കാണുന്ന ക്രാന്തദര്‍ശികളായി ഓരോരുത്തരും രൂപാന്തരപ്പെടണം. നമ്മുടെ അറിവിലും കാഴ്ചയിലും നാം മാറിയില്ലെങ്കില്‍ നമ്മള്‍ സമൂഹത്തിന് വേണ്ടാത്തവരായിത്തീരും. വിധിയെ പഴിച്ചും പരിഭവങ്ങള്‍ പറഞ്ഞും ജീവിതം തീര്‍ക്കരുത്. എവിടെയാണോ വളരാന്‍ സാധ്യതയുള്ളത് അതു മനസ്സിലാക്കി നാം ചരിക്കണം. ഒന്നിനെയും ഭയപ്പെടാതെ ജീവിക്കണം. ഭയപ്പെടേണ്ട ഞാന്‍ കൂടെയുണ്ട് എന്നു നിരന്തരം പറയുന്ന ദൈവത്തില്‍ അഭയം കണ്ടെത്തണം. ഭയം നമ്മില്‍ നിഷേധാത്മകമായ വികാരത്തെ ജനിപ്പിക്കാം. ഒരാള്‍ ഭയപ്പെടാന്‍ തുടങ്ങിയാല്‍ അവനെ ഭയപ്പെടുത്തുവാന്‍ പലരും കടന്നു വരും. ജീവിതാനുഭവങ്ങളെ ധൈര്യത്തോടെ അഭിമുഖീകരിക്കുവാന്‍ നമുക്കു സാധിക്കണം. അമിതമായ ഭയം വന്നാല്‍ നമ്മില്‍ അവശേഷിക്കുന്ന ശക്തികൂടി ചോര്‍ന്നുപോകും. പുതിയ വര്‍ഷത്തില്‍ ശക്തനായ ദൈവത്തിന്‍റെ വലതുകരത്തില്‍ കീഴില്‍ അഭയം കണ്ടെത്താം. തിരക്കുപിടിച്ച ജീവിതത്തിലാണു നമ്മള്‍ നില്‍ക്കുന്നത്. ആരെയും ശ്രദ്ധിക്കുവാന്‍ നമുക്കു സമയമില്ല. പ്രായമായ മാതാപിതാക്കളുടെ കൂടെ അല്പസമയം കൂടി ഇരിക്കുന്ന മക്കളായി നാം മാറണം. ജീവിത പങ്കാളിയെ കുറച്ചുകൂടി ശ്രദ്ധിക്കുന്ന പങ്കാളിയാവണം. സ്വയം പുകഴ്ത്തിപ്പറയുന്നതിനേക്കാള്‍ മറ്റുള്ളവരെ കേള്‍ക്കുന്നതില്‍ നാം ഉത്സാഹം കാണിക്കണം. മനുഷ്യരെയും പ്രപഞ്ചത്തിന്‍റെ താളങ്ങളെയും നാം ശ്രദ്ധിക്കുമ്പോള്‍ നമ്മളില്‍ നന്മയുടെ ചലനങ്ങളുണ്ടാവും. നാം അറിയാതെ നമ്മള്‍ പുതിയ മനുഷ്യരായിത്തീരും. ശാന്തത അനുഭവിക്കുന്ന ഒരു പുതിയ വര്‍ഷം നമുക്കു പടുത്തുയര്‍ത്താം. എല്ലാറ്റിനെയും ശാന്തമായി കാണുന്ന മനുഷ്യരാണോ നമ്മള്‍? ക്ഷിപ്രകോപവും പൊട്ടിത്തറിയുമെല്ലാം ഉപേക്ഷിക്കണം. പിന്നീടു മനസ്സിനു ഭാരം വരുത്താവുന്ന സംസാരവും പ്രതികരണവും ഉപേക്ഷിക്കണം. ആര്‍ക്കും നമ്മെ സമീപിക്കുവാന്‍ കഴിയുന്ന ശാന്തത സ്വന്തമാക്കാം. വിനീത ഹൃദയവും ശാന്തശീലവും കൈമുതലാക്കുന്ന ജീവിതത്തെ എല്ലാവരും സ്നേഹിക്കും. പുതിയ തീരുമാനത്തിലൂടെ പുതിയ മനുഷ്യരായി നമുക്കു മാറാം. പുതിയ മനുഷ്യനായി പുതിയ വര്‍ഷത്തിലേക്ക് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ അസ്സീസി മാസിക, ജനുവരി, 2026
- സിനിമ രാഷ്ട്രീയമായി ശരിയാകണമോ?-4
കഥപറയുന്ന അഭ്രപാളി അധ്യായം 4 സെല്ലുലോയിഡിലെ തത്വചിന്തകള്‍ പലപ്പോഴും കലാരൂപങ്ങള്‍ അതതു കാലഘട്ടത്തിലെ സമൂഹത്തിന്‍റെ രാഷ്ട്രീയ ചിത്രങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ആകാറുണ്ട്. അതുപോലെ തന്നെ സമൂഹത്തെ സ്വാധീനിച്ച തത്വചിന്തകള്‍ കലകളില്‍ സ്വാധീനം ചെലുത്താറുമുണ്ട്. അവയൊക്കെതന്നെ കലയുടെ ഭംഗിയും, ആകര്‍ഷീയണതയും വര്‍ദ്ധിപ്പിക്കുകയോ, ഇല്ലാതാക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. അതത് തത്വചിന്തകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനമായിരിക്കില്ല കലകളില്‍ അത് പ്രകടിപ്പിക്കുക. ഉദാഹരണമായി അങ്ങേയറ്റം പിന്‍തിരിപ്പനെന്നു വിളിപ്പേരുള്ള തത്വശാസ്ത്രമായ ഉത്തരാധുനികത സിനിമയില്‍ പക്ഷേ അവിശ്വസനീയമയായ ഒരു കലാലോകം നമുക്ക് മുന്നില്‍ തുറന്നു. നമ്മള്‍ ഇതുവരെ സംസാരിച്ചുകൊണ്ടിരുന്ന പൊളിറ്റിക്കല്‍ കറക്ട്നെസ്സ് എന്ന ചിന്താധാരയും അധികമായാല്‍ സിനിമയുടെ സൗന്ദര്യത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. അതിന്‍റെ കൂടുതല്‍ വിവരണങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ട പദമാണ് "വോക്ക്"(Woke)* ജാഗ്രതയോടെയിരിക്കുക, ഉണര്‍ന്നിരിക്കുക തുങ്ങിയവയൊക്കെയാണ് വോക്ക് എന്ന വാക്കിന്‍റെ അര്‍ത്ഥം. 1962 ല്‍ വില്യന്‍ മെല്‍വിന്‍ കെല്ലി എന്ന ആഫ്രിക്കന്‍ വംശജനായ അമേരിക്കന്‍ സാഹിത്യകാരനാണ് ആദ്യമായി ഈ വാക്ക് രാഷ്ട്രീയമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചത്. സമൂഹത്തിലുള്ള അനീതികളെക്കുറിച്ച് ധാരണയോടെയിരിക്കുക, ഉണര്‍ന്നിരിക്കുക എന്നര്‍ത്ഥത്തില്‍ വില്യന്‍ ആ പദത്തിന് ഒരു രാഷ്ട്രീയ മാനം കൊടുത്തു. പിന്നീട് കാലങ്ങളോളം രാഷ്ട്രീയമായ അര്‍ത്ഥത്തില്‍ നിശബദ്ധമായ ഈ പദം 2013ലാണ് വ്യാപകമായി ഉപയോഗിച്ചത്. 2013ല്‍ അമേരിക്കയില്‍ പരക്കെ അരങ്ങേറിയ പോലീസ് വാഴ്ചയ്ക്കെതിരെയുള്ള പ്രതികരണമെന്നോണമായിരുന്നു അത്. പ്രധാനമായും അവിടുത്തെ കറുത്ത വംശജര്‍ക്കെതിരെയുള്ള കിരാതമായ പോലീസ് വാഴ്ചക്കെതിരെ. പോലീസിന്‍റെ ഈ നീതിരഹിതമായി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടന്ന സമരങ്ങളില്‍ ഉയര്‍ന്നുകേട്ട ഹാഷ് ടാഗാണ് " സ്റ്റേ വോക്ക് "(Stay Woke). ക്രമേണ ആ പദം വംശീയത, എല്‍.ജി.ബി.റ്റി.ക്യു.എ.ഐ.+, ഫെമിനിസം, അടിമത്വം തുടങ്ങിയതിനെല്ലാം പ്രതിനിധീകരിക്കുന്ന ഒന്നായി മാറി. പൊളിറ്റിക്കലി കറക്ട് ആവുക എന്നതുപോലെ തന്നെ ' വോക്കാ 'വുക എന്നതും ശരിയോടൊപ്പം നില്‍ക്കുന്നു എന്നതിന്‍റെ പ്രതിഫലനമായിമാറി. ഇതിനെതിരെ വിവിധങ്ങളായ വാദങ്ങള്‍ ഉയര്‍ന്നുവന്നു. പ്രത്യേകമായി ലോകമാനമുള്ള വലതുപക്ഷ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന വ്യക്തികളോ, സംഘടനകളോ ഒക്കെ. ഉദാഹരണമായി റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ളവരെ പിന്‍പറ്റുന്ന നവനാസ്തികരില്‍ ഒരുവിഭാഗം. ഭൗതിക ശാസ്ത്രത്തിലെയോ, ജീവശാസ്ത്രത്തിലേയോ നിയമങ്ങള്‍ സാമൂഹിക വിഷയങ്ങളില്‍ പ്രയോഗിച്ചുകൊണ്ട് ഇക്കൂട്ടര്‍ വലതുപക്ഷ രാഷ്ട്രീയത്തിനു പ്രതിരോധം സൃഷ്ടിച്ചു. കലയുടെ മേഖലയില്‍ ' വോക്കി 'നുവേണ്ടി വാദിച്ചവര്‍ മുന്നോട്ടുവച്ച വാദങ്ങള്‍ യഥാര്‍ത്ഥത്തില്‍ വോക്ക് വിരോധികള്‍ക്ക് ഇവരെ തല്ലാനുള്ള വടി കൈയില്‍ കൊടുത്തപോലായിരുന്നു. എന്തെന്നാല്‍ പൊളിറ്റിക്കല്‍ കറക്ടനെസ്സിനുവേണ്ടി വാദിച്ച പോലെയായിരുന്നില്ല വോക്കി നെ പ്രതിരോധിച്ചവര്‍ കലയില്‍ പിടിമുറുക്കിയത്. പ്രതിനായക കഥാപാത്രങ്ങള്‍പോലും പൊളിറ്റിക്കലി കറക്ടാ യിരിക്കണമെന്നും ഹിറ്റ്ലറെപ്പോലുള്ള ഫാസിസത്തിന്‍റെ ഉഗ്രമൂര്‍ത്തികള്‍പോലും സ്ക്രീനില്‍ സഭ്യമായി സംസാരിക്കണമെന്നുമവര്‍ വാദിച്ചു. സിനിമയെന്ന കലയെ നിലംപതിപ്പിക്കാന്‍ മാത്രം ശക്തിയുണ്ട് ഇത്തരം ആശയപ്രചരണങ്ങള്‍ക്ക്. ഒരു സിനിമയുടെ കഥാപാത്രങ്ങളത്രയും പൊളിറ്റിക്കലി കറക്ടാവുക എന്നാല്‍ പിന്നെയതിനെ സിനിമയെന്ന് വിളിക്കുന്നതില്‍ കാര്യമില്ല. അതുകൊണ്ടുതന്നെ വോക്ക് വിരോധികളുടെ ഈ വാദത്തില്‍ കഴമ്പുണ്ടെന്ന് പറയാതെവയ്യ. വാഴ്ത്തപ്പെടുന്ന നായക കഥാപാത്രങ്ങള്‍ രാഷ്ട്രീയമായി ശരിയായിരിക്കുക. അതിനുമപ്പുറത്തുള്ള പിടിവാശികള്‍ സിനിമയെന്ന കലാ-വ്യവസായത്തെത്തനെ പ്രതികൂലമായി ബാധിക്കും. ഇക്കാരണത്താല്‍തന്നെ ഇത്തരത്തി ലുള്ള ' വോക്ക് ' വാദങ്ങള്‍ ന്യായമല്ലായെന്ന് പറയേണ്ടിവരും. ' വോക്കി 'നെതിരെയുള്ള മേല്‍പറഞ്ഞ വാദങ്ങള്‍ കലയുടെ മേഖലയില്‍ മാത്രം പ്രസക്തമായ കാര്യമാണ്. യഥാര്‍ത്ഥമായ സാമൂഹിക വ്യവഹാരങ്ങളില്‍ മനുഷ്യര്‍ പരമായവധി രാഷ്ട്രീയമായി ശരിയായിരിക്കാന്‍ അല്ലെങ്കില്‍ 'വോക്കാ' കാന്‍ ശ്രമിക്കുന്നതാണ് സമ്പൂര്‍ണ്ണമായ ഇടതുപക്ഷ രാട്രീയം. സെല്ലുലോയിഡിലെ ശാസ്ത്രവിരുദ്ധത പൊളിറ്റിക്കല്‍ കറക്നെസ്സ് എന്ന ആശയത്തെ പാടെ നിരാകരിക്കുന്ന ധാരാളം സിനിമ പ്രവര്‍ത്തകര്‍ ഇന്നുമുണ്ട്. അത്തരം സിനിമാപ്രവര്‍ത്തകരുടെ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നവര്‍ അതു വിളിച്ചു പറയാറുമുണ്ട്. എറെ ആഘോഷിക്കപ്പെട്ട ' ആക്ഷന്‍ ഹീറോ ബിജു' വിലെ നായക കഥാപാത്രത്തിന്‍റെ രാഷ്ട്രീയമായി തെറ്റായ സംഭാഷങ്ങള്‍ ഒക്കെ വിമര്‍ശിക്കപ്പെട്ടത് ഇതിന് മികച്ച ഉദാഹരണമാണ്. ' ചോല ', കൂടാതെ ഈ അടുത്ത് പ്രദര്‍ശനത്തിനെത്തിയ ' ഒരു ജാതി ജാതകം ' തുടങ്ങിയ സിനിമകള്‍ക്കുമേല്‍ പതിച്ച വിമര്‍ശനങ്ങള്‍ ഒക്കെ സമൂഹത്തിന്‍റെ ഇടതുപക്ഷ നിരീക്ഷണങ്ങളുടെ നിരവധി ഉദാഹരണങ്ങളില്‍ ചിലതാണ്. എന്നാല്‍ ഇതിന്‍റെ മറവില്‍ ഇതുപോലെതന്നെ വിമര്‍ശിക്കപ്പെടേണ്ട; എന്നാല്‍ ആരാലും വിമര്‍ശിക്കപ്പെടാതെ പോകുന്ന ഒരുകൂട്ടം സിനിമകളുണ്ട്. "അശാസ്ത്രീയതയുടെ ലോക യൂണിവേഴ്സിറ്റി"യുമായി ശാസ്ത്ര വിരുദ്ധത പഠിപ്പിക്കുന്ന സിനിമകള്‍. 2020ല്‍ പ്രദര്‍ശനത്തിനെത്തിയ ' ട്രാന്‍സ് ', 2023 ല്‍ പ്രദര്‍ശനത്തിനെത്തിയ ' സോമന്‍റെ കൃതാവ് ' തുടങ്ങിയവയൊക്കെ സിനിമയിലൂടെ നിര്‍മ്മിക്കപ്പെടുന്ന ശാസ്ത്ര വിരുദ്ധതയ്ക്ക് മികച്ച ഉദാഹരണങ്ങളാണ്. രണ്ടു സിനിമകളും ആധുനിക വൈദ്യശാസ്ത്രശാഖയെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആക്ഷേപിച്ച സിനിമകളാണ്. ' ട്രാന്‍സ്' സിനിമയെ ആധുനിക വൈദ്യശാസ്ത്ര മേഖലയിലുള്ള വിവിധ ഡോക്ടര്‍മാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അതുപോലെതന്നെ ' സോമന്‍റെ കൃതാവ് ' ശാസ്ത്ര വിരുദ്ധതയില്‍ ' ജോസഫ് ' എന്ന സിനിമയോട് കടുത്ത മത്സരമാണ് കാഴ്ച വച്ചത് എന്ന് പറയേണ്ടിവരും. ഇടതുരാഷ്ട്രീയ ബോധമുള്ളവര്‍ എതിര്‍ക്കേണ്ട ഒന്നാണ് സിനിമയിലെ ഇത്തരം പ്രവണതകള്‍. ജോസഫ് വരുത്തി വച്ച സാമൂഹിക ദുരന്തത്തെക്കുറിച്ച് ആദ്യ അദ്ധ്യായത്തില്‍ പറഞ്ഞത് ഇതിനോട് ചേര്‍ത്തുവെയ്ക്കുന്നു. രാഷ്ട്രീയ ശരികളോട് ചേര്‍ന്ന് നിന്നുകൊണ്ട് കലകളെ സ്വതന്ത്രമാക്കാം. സാമൂഹിക വ്യവഹാരങ്ങളില്‍ നമുക്ക് വോക്കാ കാം, രാഷ്ട്രീയമായി ശരിയാകാം. അത് എത്രത്തോളം സാധ്യമാണോ അത്രത്തോളം നമുക്ക് അതിനായി ശ്രമിക്കാം. എന്നാല്‍ കലയുടെ മേഖലയില്‍ അത് എത്രത്തോളം സാധ്യമാണെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അതിന്‍റെ ഏതാണ്ടെല്ലാ വശങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. നമുക്ക് ഉത്തരവാദത്വമുള്ള കലാകാരന്മാരും, കലാസ്വാദകരുമാകാം. അപ്പോള്‍ കല സര്‍ഗാത്മകതയ്ക്കപ്പുറം മനുഷ്യരെ ഭിന്നിപ്പിക്കാത്ത ഒന്നാകും. (അവസാനിച്ചു) സിനിമ രാഷ്ട്രീയമായി ശരിയാകണമോ? വിനീത് ജോണ്‍, അസ്സീസി മാസിക, സെപ്റ്റംബർ 2025 Note: *Woke- aware of and actively attentive to important societal facts and issues (especially issues of racial and social justice) Ref. Merriam-Webster Dictionary
- കല-രാഷ്ട്രീയം-പോരാട്ടം
കഥ പറയുന്ന അഭ്രപാളി ഹിംസകൊണ്ട് കവിതകളെഴുതുന്നതിനേക്കാള്‍ അപ്രിയമായി ഒന്നുമുണ്ടാകില്ല. എന്നാല്‍ എഴുതിയതെല്ലാം ഹിംസയായിരുന്നപ്പോളും, ഫ്രെയ്മുകളിലെല്ലാം രക്തം കട്ടപിടിച്ചിരുന്നപ്പോഴും ആളുകള്‍ അയാളെ സ്നേഹിച്ചു. കാരണം അയാള്‍ പറഞ്ഞതത്രയും പച്ചമനുഷ്യരുടെ കഥയാണ്, ജീവിതമാണ്. രക്തംവീണ് ചുവന്ന ഫ്രെയ്മുകളില്‍ അഭൗമമായ സൗന്ദര്യം സൃഷ്ടിച്ച വെട്രിമാരന്‍ എന്ന ഇന്ദ്രജാലക്കാരനെക്കുറിച്ചും, അയാളുടെ സിനിമകളെക്കുറിച്ചും ഒരു ചെറുകുറിപ്പ്. ആമുഖം 1975 സെപ്റ്റംബര്‍ 4 ന് തമിഴ് നാട്ടിലെ കടലൂര്‍ ഗ്രാമത്തില്‍ ഡോ. വി. ചിത്രവേല്‍, മേഘല ചിത്ര വേല്‍ ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറന്നു. ക്രിക്കറ്റ് കളിയോടുള്ള അഭിനിവേശം അവന്‍റെ പ്ലസ് ടു പഠനത്തെ ചെന്നൈയില്‍ എത്തിച്ചു. "ചെന്നൈ" സിനിമയില്‍ കുളിച്ചു നില്‍ക്കുന്ന ദക്ഷിണേന്ത്യന്‍ നഗരം. ക്രിക്കറ്റ് കളി പഠിക്കാന്‍ വന്ന ആ കൗമാരക്കാരന്‍ നേരമ്പോക്കിനായി സിനിമകള്‍ കണ്ടുതുടങ്ങി. താമസിയാതെ തന്നെ ക്രിക്കറ്റ് കളിയെ തള്ളിമാറ്റിക്കൊണ്ട് സിനിമ ആ കൗമാരക്കാരനില്‍ പരകായപ്രവേശം നടത്തി. ഇതേ സിനിമ തന്നെ അവനെ പുസ്തകങ്ങളുടെ ലോകത്തും എത്തിച്ചു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി ക്രിക്കറ്റ് കളിയോട് എന്നന്നേയ്ക്കുമായി വിടപറഞ്ഞ് അവന്‍ ലയോള കോളേജില്‍ ഇംഗ്ലീഷ് ബിരുദ പഠനത്തിന് ചേര്‍ന്നു. അക്കാലത്ത് ലോയോള കോളേജിലെ ഗസ്റ്റ് പ്രൊഫസറായിരുന്ന സംവിധായകന്‍ ബാലു മഹേന്ദ്രയോട് അവന്‍ സാവധാനം അടുത്തു. ആ അടുപ്പം അവനെ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്‍റാക്കി. 'കഥൈ നേരം' എന്ന ടെലിവിഷന്‍ സീരിയലില്‍ ബാലുവിനൊപ്പം അരങ്ങേറ്റം കുറിച്ചു, പിന്നീട് 2001 നിര്‍മ്മിച്ച ' എന്‍ ഇനിയ പൊന്നിലാവേ' , 2002 ല്‍ റിലീസ് ചെയ്ത ' കാതല്‍ വൈറസ് ' 2005 ല്‍ റിലീസ് ' അത് ഒരു കനകാലം' എന്നീ സിനിമകളില്‍ സഹസംവിധായകനായി. ' അത് ഒരു കനകാലം' സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ധനുഷ് എന്ന നടനുമായി അയാള്‍ ചങ്ങാത്തം സ്ഥാപിച്ചു. ആ ചങ്ങാത്തത്തിന്‍റെ പുറത്തു തന്‍റെ മനസ്സിലുള്ള ഒരു കഥ അയാള്‍ ധനുഷിനോട് പറഞ്ഞു. ധനുഷിന് കഥ ഇഷ്ടപ്പെട്ടു. എന്നാല്‍ നിര്‍മ്മാതാവിനെ ലഭിക്കാതെ വന്നതിനാല്‍ അന്ന് ആ സിനിമ യാഥാര്‍ത്ഥ്യമായില്ല. ഒരു നവാഗത സംവിധായകനെ അന്ന് അത്രയ്ക്ക് ആരും വിശ്വസിച്ചുകാണില്ല. എന്നാല്‍ അയാള്‍ തന്‍റെ സ്വപ്നങ്ങളെ സിനിമയില്‍തന്നെ ഉറപ്പിച്ചുനിറുത്തി. അവസരങ്ങള്‍ക്കായി അലഞ്ഞുകൊണ്ടിരുന്നു. ഇതിനിടയില്‍ തന്‍റെ സുഹൃത്തിന്‍റെ ബൈക്ക് മോഷണം പോയി. ഈ സംഭവത്തില്‍ നിന്നും അയാള്‍ ഒരു കഥ രൂപപ്പെടുത്തി. ആ കഥ ധനുഷിനോടു പറഞ്ഞു. ധനുഷിന് കഥ ഇഷ്ടപ്പെട്ടു. സിനിമചെയ്യാന്‍ തീരുമാനമായി. അങ്ങനെ ആ യുവാവിന്‍റെ സിനിമ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. അന്ന് തങ്ങള്‍ ഒരു യുഗപ്പിറവിക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു എന്ന് ആ സിനിമ കണ്ടുകൊണ്ടിരുന്ന ആരും മനസ്സിലാക്കിയില്ല. ക്ഷുഭിതമായ കഥാപാത്രങ്ങളുടെ, അവരുടെ പകയുടെ, ആ പകയില്‍ കിനിഞ്ഞിറങ്ങിയ ചോരയുടെ മണമുള്ള "വെട്രിമാരന്‍" ഫ്രെയ്മുകള്‍ക്ക് അവിടെ ആരംഭം കുറിച്ചു. കല 2007 2007 നവംബറില്‍ റിലീസ് ചെയ്ത പൊല്ലാതവന്‍ ആണ് സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ വെട്രിമാരന്‍റെ ആദ്യത്തെ സിനിമ. അലസനായ ചെറുപ്പക്കാരന്‍റെ ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ടു നടക്കുന്ന ചില സംഭവങ്ങള്‍ ആണ് ഇതിവൃത്തം. വയലന്‍സും, സ്റ്റണ്ടും, പ്രേമവും ഒക്കെ ഉള്‍ക്കൊള്ളിച്ച ഒരു വാണിജ്യ സിനിമ. എന്നാല്‍ സിനിമയുടെ അഖ്യാനരീതി ആസ്വാദകര്‍ ശ്രദ്ധിച്ചു. റിയലിസത്തില്‍ പരീക്ഷിച്ച വയലന്‍സും, കഥാ പാത്രങ്ങളുടെ പച്ചയായ ജീവിതവും എല്ലാറ്റിലും ഉപരി നോണ്‍ ലീനിയര്‍ നരേഷനും സിനിമയ്ക്ക് വിജയം സമ്മാനിച്ചു. 2011 'പൊല്ലാതവ' ന്‍റെ വിജയത്തിനുശേഷം അതേ ടീം വീണ്ടും ഒന്നിച്ചു. കോഴിപ്പോരിന്‍റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന ഒരു ഗ്രാമീണ കഥ പറയാന്‍. പെരുന്തച്ചന്‍ കോംപ്ലെക്സുമൂലം ഉണ്ടാകുന്ന പകയും, പ്രതികാരവും, ഒപ്പം നായകന്‍റെ പ്രണയവും ഒക്കെയായി ഒരു റിയലിസ്റ്റിക് സിനിമ. സിനിമ ദേശീയ അവാര്‍ഡില്‍ മാറ്റുരച്ചു. മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച നടന്‍ തുടങ്ങി പ്രധാന മൂന്ന് പുരസ്കാരങ്ങള്‍ 58-ാമത് ദേശീയ ഫിലിം അവാര്‍ഡില്‍ സിനിമ നേടി. 2013 2012ല്‍ വെട്രിമാരന്‍ ഗ്രാസ്സ് റൂട്ട് ഫിലിം കമ്പനി എന്ന പേരില്‍ സ്വന്തമായൊരു നിര്‍മ്മാണ കമ്പനി ആരംഭിച്ചു. 2005ല്‍ വെട്രിമാരന്‍ ആദ്യമായി ധനുഷിനോടു പറഞ്ഞ കഥ അദ്ദേഹത്തിന്‍റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന മണിമാരന്‍ യാഥാര്‍ത്ഥ്യമാക്കി. ഗ്രാസ്സ് റൂട്ട് ഫിലിം കമ്പനിയുടെ ആദ്യപ്രോജക്ട് ആയിരുന്നു 'ഉദയം NH4' എന്ന് പേരിട്ട ആ സിനിമ. 2015ല്‍ ഗ്രാസ്സ് റൂട്ട് ഫിലിം കമ്പനി നിര്‍മ്മിച്ച 'കാക്കമുട്ടൈ' ആ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. രാഷ്ട്രീയം 2016 വെള്ളിത്തിരിയില്‍ കൃത്യമായി തന്‍റെ ചുവടുറപ്പിച്ച വെട്രിമാരന്‍റെ അടുത്ത സിനിമ രാഷ്ട്രീയമായ ഭാഷയില്‍ സംവദിച്ച ഒന്നായിരുന്നു. ആന്ധ്രാ പ്രദേശിലേയ്ക്ക് തൊഴിലന്വേഷിച്ചുപോയ നാല് ചെറുപ്പക്കാര്‍ അനുഭവിക്കേണ്ടിവന്ന പോലീസ് മര്‍ദ്ദനമായിരുന്നു ' വിസാരണൈ 'യുടെ ഇതിവൃത്തം. ഭരണകൂടങ്ങള്‍ക്കുള്ള അനേകം മര്‍ദ്ദനോപാദികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പോലീസ് സേന. പോലീസ് സ്റ്റേഷനുകളില്‍ എങ്ങനെയാണ് ആലംബഹീനര്‍ മൃഗീയമായി പീഡിപ്പിക്കപ്പെടുന്നതെന്ന് സിനിമ സുവ്യക്തമാക്കി. സിനിമയില്‍ പോലീസിന്‍റെ ജനാധിപത്യ ധ്വംസനങ്ങള്‍ അഴിഞ്ഞാടിയപ്പോള്‍ പിന്നീടൊരിക്കല്‍കൂടി കാണാനാഗ്രഹിക്കാത്ത വിധം ക്രൗര്യം നിറച്ചാണ് വിസാരണൈ അവസാനിക്കുന്നത്. എം. ചന്ദ്രകുമാറിന്‍റെ ലോക്കപ്പ് എന്ന നോവലാണ് സിനിമയ്ക്കാധാരം. പോരാട്ടം 2018 വെട്രിമാരന്‍ അതുവരെ ചെയ്തതില്‍ ഏറ്റവും വലിയ പ്രോജക്ട് ആണ് 2018ല്‍ റിലീസ് ചെയ്ത ' വടചെന്നൈ '. അന്നുവരെയുള്ള കാസ്റ്റിംഗില്‍ കാര്യമായ വ്യതാസം വരുത്താതെ തന്നെ അദ്ദേഹം ആ സിനിമ പൂര്‍ത്തിയാക്കി. 1987 ല്‍ നടന്ന ഒരു കൊലപാതകത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. സ്ഥലം എം.എല്‍.എ കോളനികള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിന്‍റെ തുടര്‍ച്ചയെന്നോണം 2003ലും ചരിത്രം ആവര്‍ത്തിക്കപ്പെട്ടു. 1987 മുല്‍ 2003 വരെയുള്ള കോളനി നിവാസികളുടെ ജീവിതത്തിലൂടെ ആഭ്യന്തര കുടിയൊഴിപ്പിക്കലുകളും, അതിനെതിരെയുള്ള പോരാട്ടങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം. 2019 പൂമൊഴിയുടെ വെക്കല്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി വെട്രിമാരന്‍ 2019ല്‍ ഒരുക്കിയ സിനിമയാണ് 'അസുരന്‍' . ഇന്ത്യയിലെ കിരാതമായ ജാതി വാഴ്ചയുടെ നേര്‍ചിത്രമാണ് അസുരന്‍. ധനുഷ് തന്നെയാണ് നായകന്‍. നായകനായ ശിവ ശാമി നേരിടുന്ന ജാതിവെറിയും അതിനെതിരെയുള്ള പ്രതിരോധവുമാണ് സിനിമയുടെ കഥാതന്തു. 67-ാമത് ദേശീയ സിനിമ അവാര്‍ഡില്‍ ഏറ്റവും നല്ല തമിഴ് ചിത്രമായി സിനിമ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ധനുഷ് രണ്ടാമതും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഈ സിനിമയിലൂടെ സ്വന്തമാക്കി. 2023-2024 ബി. ജയമോഹന്‍റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി 2023ല്‍ വെട്രിമാരന്‍ ഒരുക്കിയ സിനിമയാണ് ' വിടുതലൈ '. പതിനഞ്ച് വര്‍ഷത്തോളം കൊണ്ടുനടന്ന സ്വപ്നമാണ് വിടുതലൈ യിലൂടെ അയാള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഒരു ഗ്രാമം മുഴുവനായി ഒരു സ്വകാര്യ കമ്പനിക്ക് തീറെഴുതിക്കൊടുക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെയുള്ള പ്രതിരോധമാണ് സിനിമയുടെ ഇതിവൃത്തം. 2024ല്‍ ഇതിന്‍റെ രണ്ടാം ഭാഗവും പ്രദര്‍ശനത്തിനെത്തി. ഒന്നാം ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗം വിജയമായിരുന്നു എന്നു പറയാന്‍ കഴിയില്ല. 2025 ഗ്രാസ്സ് റൂട്ട് ഫിലിം കമ്പനിയുടെ അവസാന സിനിമ എന്ന് അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്ന ബാഡ്ഗേളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഇതിനു തൊട്ടുമുമ്പ് നിര്‍മ്മിച്ച മാനുഷി എന്ന സിനിമയ്ക്ക് 37 വെട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. മാനുഷി യുടേയും പ്രദര്‍ശനം തീരുമാനമാകാതെ തുടരുകയാണ്. അതിനുശേഷമാണ് ബാഡ് ഗേളി നും സമാനമായ രീതിയില്‍ സെന്‍സര്‍ബോര്‍ഡില്‍ നിന്നും വെല്ലുവിളികള്‍ ഉണ്ടായിരിക്കുന്നത്. കല സിനിമയെന്നത് വെട്രിമാരന് ഒരു വികാരമാണ്. വെട്രിമാരന്‍റെ ഫ്രെയ്മുകളിലെല്ലാം തന്നെ അയാളുടെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. കളര്‍ടോണ്‍, ശബ്ദ-വെളിച്ചവ്യന്യാസം, ഷോട്ടുകള്‍, ആംഗിളുകള്‍, അഭിനയം തുടങ്ങി സിനിമയുടെ സമസ്ത മേഖലയിലും തന്‍റെതായ പിടിവാശികളും, സൗന്ദര്യബോധവും അയാള്‍ക്കുണ്ട്. ഈ പിടിവാശികളും, സൗന്ദര്യബോധവും എല്ലാംകൂടി വെട്രിമാരന്‍ എന്ന മന്ത്രവാദി വരച്ചിട്ട മന്ത്രവാദക്കളത്തിലേയ്ക്ക് ആസ്വാദകനെ കൊണ്ടെത്തിക്കും. ആ ആവാഹനത്തട്ടില്‍ അയാള്‍ ചെയ്തുകൂട്ടുന്ന അതിനിന്ദ്യമായ ക്ഷുദ്രക്രിയകള്‍ ആസ്വാദകഹൃദയങ്ങളെ അതിക്രൂരമായി കുത്തിക്കീറും. സൗന്ദര്യാനുഭൂതിക്കൊപ്പം മനുഷ്യമനസ്സുകളുടെ സംസ്കരണം കൂടി ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന കലാസൃഷ്ടികള്‍ക്ക് ഇതിനുമപ്പുറം എന്താണ് നേടാനുള്ളത്. വെട്രിമാരന്‍റെ താരങ്ങളെല്ലാംതന്നെ അയാള്‍ പറയുന്ന കഥയോട് ചേര്‍ന്നുപോകുന്ന ശരീരഭാഷയുള്ളവരായിരുന്നു. പ്രധാനമായും ധനുഷ് തന്നെ. ധനുഷ് മികച്ച നടമുള്ള രണ്ട് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയതും വെട്രിമാരന്‍ അയാളുടെ ശരീരഭാഷയെ ഉപയോഗിച്ചപ്പോഴാണ്. അഭിനയമെന്ന കല പൂര്‍ണ്ണമാകുന്നത് സംവിധായകരിലൂടെയാണെന്ന് പറയുന്നതിതുകൊണ്ടാണ്. രാഷ്ട്രീയം 'പൊല്ലാതവന്‍', 'ആടുകളം ' എന്നീ രണ്ട് സിനിമകള്‍ മാറ്റിവച്ചാല്‍ വെട്രിമാരന്‍ സിനിമകളെല്ലാം തന്നെ കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ളതായിരുന്നു. ഭരണകൂടം മുതലാളിത്വവുമായി ഏര്‍പ്പെടുന്ന അവിശുദ്ധ കൂട്ടുകെട്ടുകളിലോ, ജാതിവെറിയിലോ ഒക്കെ കുടിയിറക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന, ജീവന്‍ നഷ്ടപ്പെടുന്ന പാവപ്പെട്ട മനുഷ്യരാണ് വെട്രിമാരന്‍റെ കഥാപാത്രങ്ങള്‍. അത്തരം ഇതി വൃത്തങ്ങളിലേക്ക് മിഴിതുറക്കുന്നതുകൊണ്ടു തന്നെ വെട്രിമാരന്‍ ഫ്രെയ്മുകളില്‍ ഹിംസ അതിന്‍റെ പാരമ്യത്തില്‍ എത്തും. എന്നാല്‍ അതിന്‍റെ മറുവശത്ത് പ്രക്ഷുബ്ദ ജീവിതങ്ങള്‍ എങ്ങനെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന് സുവ്യക്തമായി പ്രേക്ഷകന് കാണിച്ചുതരും. അതാണ് വെട്രിമാരന്‍ സിനിമകളിലെ രാഷ്ട്രീം. ആ രാഷ്ട്രീയം പച്ചയ്ക്കു പറയുന്നതാണ് വെട്രിമാരന്‍ ശൈലി. പട്ടാപ്പകല്‍ നഗരങ്ങ ളില്‍ ആഘോഷിക്കപ്പെടുന്ന ഫ്യൂഡല്‍തെമ്മാടിത്തരങ്ങളുടെ കഠാരതേടി രാത്രിയില്‍ പോലീസ് വാഹനങ്ങള്‍ എത്തുന്നത് പാലത്തിനടിയിലെ ദുര്‍ഗന്ധം വമിക്കുന്ന കോളനികളിലേയ്ക്കാണെന്ന് മലയാളത്തിലെ ഒരു പ്രമുഖ നടന്‍ പറഞ്ഞത് ഇതിനോട് കൂട്ടിയവായിക്കാവുന്നതാണ്. സാധാരണ ഇന്ത്യന്‍ സിനിമകളില്‍, അപരവത്ക്കരണം ചെയ്യപ്പെടുന്ന ജനവിഭാഗങ്ങളുടെ നായകനായി വരേണ്യവര്‍ഗ്ഗത്തില്‍നിന്നൊരാള്‍ വരികയും അവര്‍ നായകത്വം ഏറ്റെടുക്കുകയുമാണെങ്കില്‍ വെട്രിമാരന്‍ സിനിമകളില്‍ അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്നു തന്നെയാണ് പ്രതിരോധങ്ങളുണ്ടാകുന്നത്. രാഷ്ട്രീയ ബോധ്യമുള്ള ഒരു മികച്ച കലാകാരന്‍റെ ലക്ഷണമായി നമുക്കിതു വായിക്കാവുന്നതാണ്. സിനിമയ്ക്കുവെളിയിലും വെട്രിമാരന്‍ തന്‍റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയിട്ടുള്ള വ്യക്തിയാണ്. മോണ്‍ട്രിയല്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ തിരഞ്ഞെടുക്കപ്പെട്ട ആടുകള ത്തിന്‍റെ പ്രദര്‍ശനം കഴിഞ്ഞു തിരികെവരികയായിരുന്ന വെട്രിമാരനെ തടഞ്ഞ ഡല്‍ഹി വിമാനത്താവളത്തിലെ സെക്യൂരിറ്റികളുടെ വംശീയ അതിക്രമത്തെ സര്‍ഗ്ഗാത്മകവും, അക്കാദമികവുമായ രീതിയില്‍തന്നെ വെട്രിമാരന്‍ നേരിട്ടിട്ടുണ്ട്. അന്ന് അവിടെവെച്ച് വംശീയതക്കെതിരെ, ദേശീയതക്കെതിരെ ഒക്കെ അയാള്‍ക്കുള്ള നിലപാടുകള്‍ അദ്ദേഹം തുറന്നടിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ, മതങ്ങളുടെ പൊളിറ്റിക്കല്‍ മുഖങ്ങള്‍ക്കെതിരെ, ഏറ്റവും ഒടുവില്‍ സംവിധായകന്‍ മണിരത്നവുമായി നേര്‍ക്കുനേര്‍ സംവാദത്തിനുവരെ അയ്യാള്‍ തുനിഞ്ഞു എന്നതാണ് അയാളിലെ രാഷ്ട്രീയക്കാരന്‍റെ നേര്‍ചിത്രം. പോരാട്ടം കല രാഷ്ട്രീയം പറയാന്‍ ഉപയോഗിച്ച നാള്‍ മുതല്‍ ഭരണകൂടങ്ങള്‍ക്കെതിരെ, വംശീയതക്കെതിരെ ഒക്കെ അയാള്‍ സംസാരിച്ചിട്ടുണ്ട്. അത് അയാളെ ഇന്നൊരു പോരാട്ടഭൂമിയിലെത്തിച്ചിരിക്കുന്നു. ഭരണകൂടത്തിന്‍റെ പ്രതികാര നടപടിക ളില്‍ അയാളുടെ ഫിലിം കമ്പനി അടച്ചുപൂട്ടലില്‍ എത്തിനില്‍ക്കുന്നു. ഈ പോരാട്ടത്തില്‍ അയാള്‍ ജയിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ആ പോരാട്ടത്തില്‍ അയാള്‍ ജയിക്കട്ടെ എന്നാശിക്കുന്നു. കല-രാഷ്ട്രീയം-പോരാട്ടം കലയും, രാഷ്ട്രീയവും, പോരാട്ടവും ഒക്കെ മനു ഷ്യജീവിതിത്തിന്‍റെ ഭാഗമാണ്. അവിടെ വഴികാട്ടി യായി വെട്രിമാരന്മാരുള്ളത് പിന്നാലെ വരുന്നവരെ സംബന്ധിച്ച് ഒരു ധൈര്യമാണ്. വെര്‍ച്വല്‍ ലോകത്ത് "പാവത്തുങ്ങളുടെ ടോരന്‍റീനോ" എന്നു വിളിപ്പേരുള്ള അയാള്‍ റിയല്‍ ലൈഫിലും, റീല്‍ ലൈഫിലും വെട്രികളുടെ രാജാവായി; യഥാര്‍ത്ഥ വെട്രിമാരനായി തുടരട്ടെ. കല-രാഷ്ട്രീയം-പോരാട്ടം വിനീത് ജോണ്‍ അസ്സീസി മാസിക, ജനുവരി 2026
Other Pages (58)
- Assisi Magazine | Franciscan Capuchin Ideals
Explore Assisi Magazine's Featured Posts on Franciscanism, Theology, Spirituality, Social justice and environment. Discover insightful articles on Franciscanism and more from our online magazine. Featured Posts Recent Articles അനുഗ്രഹങ്ങൾ എണ്ണി തുടങ്ങാൻ ദൈവത്തോടുള്ള സംഭാഷണങ്ങളെല്ലാം പ്രാർത്ഥനകളാണെങ്കിൽ എന്റെ പ്രാർത്ഥനകളിലധികവും പരാതികളും പരിഭവങ്ങളുമായിരിക്കും. ജനിച്ച നാട് മുതൽ മാറി വരുന്ന കാലാവസ്ഥ വരെ എന്റെ പരാതിക്കുള്ള കാരണങ്ങളായിരുന്നു. ജീവിതത്തിലെ അനുഗ്രഹങ്ങൾക്ക് നമ്മൾ നന്ദി ഉള്ളവരായിരിക്കണമെന്ന് കുഞ്ഞു നാൾ മുതൽ കേൾക്കുന്നതും ഇപ്പോൾ സൺഡേസ്കൂൾ ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നതുമാണ്. പക്ഷെ ചിലപ്പോഴൊക്കെ പറയുന്ന ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ നമ്മുക്ക് കഴിയാറില്ലല്ലോ. ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ ജനിച്ച വിചിന്തനം റോണിയ സണ്ണി Dec 31, 2025 2 min read ക്രിസ്തുമസ് സമ്മാനം അങ്ങനെ ശാന്തമായ, സംതൃപ്തി നിറഞ്ഞ മറ്റൊരു ക്രിസ്തുമസ് കൂടി കടന്നുപോകുന്നു. ക്രിസ്തുമസ്സിനെ കമ്പോളത്തിൽ നിന്ന് വിമോചിപ്പിക്കണം എന്ന് പലപ്പോഴും പറയാറുണ്ട്. എന്നിരിക്കിലും, ലോകത്ത് ഏറ്റവുമധികം ക്രയവിക്രയം നടക്കുന്നത് ഈ ഒരു ആഘോഷക്കാലത്താണ് എന്നാണ് ലഭ്യമായ എല്ലാ കണക്കുകളും സൂചിപ്പിക്കുന്നത്. ക്രിസ്തുമസ്സിൻ്റെ ഏറ്റവും ആഴമുള്ള ആചരണമല്ല വിപണിയിൽ നിന്ന് വാങ്ങുന്ന ചരക്കുകൾ എന്ന് വിമർശിക്കാൻ നമുക്ക് അവകാശമുണ്ട്. എങ്കിലും അതുപോലും ചെറുതല്ലാത്ത ഒരു ആത്മീയ നിലവാരത്തിൻ്റെ സൂചകമായി കാണാമെന്നു ഒരു മഞ്ഞിൻ കണം George Valiapadath Capuchin Dec 26, 2025 2 min read തിരുരാത്രി Selma Legerlof എഴുതിയ Holy night എന്ന ഒരു കഥയുണ്ട്. അവരുടെ മുത്തശ്ശി പറഞ്ഞ ഒരു ക്രിസ്തുമസ് കഥ എന്നരീതിയിലാണ് അവർ കഥപറയുന്നത്. ക്രിസ്തുമസ് രാവിൽ പാതിരാ കുർബാനയ്ക്ക് എല്ലാവരും പോയിരുന്നു. മുത്തശ്ശിയും കൊച്ചുമകളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പള്ളിയിൽ പോകാൻ കഴിയാത്ത വിഷമത്തിൽ ഇരിക്കുമ്പോൾ മുത്തശ്ശി അവളോടു കഥ പറയാൻ തുടങ്ങി. യേശുവിൻ്റെ ജനനവുമായി ബന്ധപ്പെട്ട ഒരു കഥ. ഇരുളു നിറഞ്ഞ ഒരു രാത്രിയിൽ ഒരാൾ വീടായ വീടുകളുടെ വാതിലുകളിൽ മുട്ടി വിളിക്കുകയാണ്. "സ്നേഹിതാ അല്പം തീ തരുമോ. കഥ റോണി കിഴക്കേടത്ത് കപ്പൂച്ചിന് Dec 25, 2025 3 min read മനുഷ്യപുത്രന് 1 ഒരു കോളത്തിലും ചുരുങ്ങുന്നതല്ല മനുഷ്യന് എന്ന് ദൈവത്തിനെങ്കിലുമറിയാം. സ്വന്തം ഛായയിലും സദൃശ്യതയിലും അവനെ ഉരുവാക്കിയെന്നാണ് ഉല്പത്തിയുടെ സാക്ഷ്യം. ലുത്തിനിയ പ്രാര്ത്ഥനപോലെ നീളുന്ന, എണ്ണിത്തീരാനാവാത്ത ദൈവത്തിന്റെ സദൃശ്യതകളില് കവിഞ്ഞൊഴുകുന്ന അവന്റെ സത്തയും അടക്കം ചെയ്യതിട്ടുണ്ട്. പൊതുവെ ഉദ്ധരിക്കപ്പെടുന്ന വാള്ട്ട്മാന്റെ വരികള് പോലെ: I am large.. I contain multitude ദാവീദ് കാനേഷുമാരിയില് ഏര്പ്പെടാന് ആലോചിക്കുന്ന നേരത്ത് അരുതെന്നു പറയാനായിട്ടാണ് അവിടുന്ന് ശ്രദ്ധിച്ചത സഞ്ചാരിയുടെ നാൾവഴി ബോബി ജോസ് കട്ടിക്കാട് Dec 15, 2025 3 min read കണ്ടുമുട്ടല് ഒഴുകുന്ന നദികളോടൊപ്പം നമ്മളും കടന്നുപോകും. നമ്മള് നാമമില്ലാത്തവരായിത്തീരും. ഒഴുക്കിന്റെ പകുതിയില് വച്ച് അവനെ കണ്ടുമുട്ടിയവര് അക്കാരണത്താല് തന്നെ ഓര്മ്മിക്കപ്പെടും. - ഖലീല് ജിബ്രാന് - മനുഷ്യപുത്രനായ യേശു യേശുവിനെ കണ്ടവരും അവന് കണ്ടവരും അക്കാരണത്താല് ഓര്മ്മിക്കപ്പെടുന്ന ഭൂമിയില് ആണ് നമ്മളും ജീവിക്കുന്നത്. മനുഷ്യന്റെ ചിന്തകള്ക്കും ഭാവനകള്ക്കും സ്വപ്നങ്ങള്ക്കും ഉപരിയായി, പഞ്ചേന്ദ്രിയങ്ങള് കൊണ്ടു അനുഭവിക്കാവുന്ന വിധം ദൈവം ഭൂമിയെ തൊട്ടതിന്റെ തിരുനാള് ആഘോഷത്തിന് എഡിറ്റോറിയൽ റോണി കിഴക്കേടത്ത് കപ്പൂച്ചിന് Dec 13, 2025 2 min read അഞ്ച് സ്ത്രീകൾ I. സാറാ പരിചിതമായ കഥകളിൽ നിന്ന്, പരിചിതമായ ഭാഷകളാൽ രൂപപ്പെട്ട ലോകത്തിൽ നിന്ന് ഞാൻ നടന്നു മാറി. ദൈവത്തിൻ്റെ സ്വപ്നങ്ങളുടെ ഭാരവും ഞാൻ വഹിക്കേണ്ടി വന്നു. കൂടാരവാതിൽക്കൽ നിന്നുകൊണ്ട് അവിശ്വാസത്തോടെ ഞാൻ ചിരിച്ചു. പക്ഷേ എൻ്റെ ഭർത്താവ് എന്നെ സമർത്ഥമായി ഉപയോഗിച്ചു; അവൻ്റെ സഹോദരിയായും എൻ്റെ ശരീരം അവൻ്റെ പ്രതിരോധമായും കടന്നുപോയി. നിങ്ങൾക്കെന്നെ വിധിക്കാനാകുമോ? ഹാഗറിനെയും അവളുടെ കുഞ്ഞിനെയും പാഴ്നിലത്തേക്ക് വിട്ടിട്ട് ഞാൻ എൻ്റെ മകനെ മുറുകെ പിടിച്ചു. ഞാൻ എന്താണ് ചെയ്തതെന്ന് നിങ്ങൾ ആശ്ചര് കവിത ജോസ് സുരേഷ് കപ്പൂച്ചിൻ Dec 8, 2025 2 min read ചരിത്രത്തിലെ മറിയം 'സഹ-രക്ഷക' (Co-redemptrix), 'മദ്ധ്യസ്ഥ' (Mediatrix) എന്ന മരിയന് വിശേഷണങ്ങള് വത്തിക്കാന് ഒഴിവാക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ചര്ച്ചകള്. ചില കത്തോലിക്കര്ക്ക് ഈ മരിയന് വിശേഷണങ്ങള് പ്രിയപ്പെട്ടതാണ്, എന്നാല് മിക്ക പ്രൊട്ടസ്റ്റന്റുകാര്ക്കും ഇത് അംഗീകരിക്കാനാവില്ല. വാസ്തവത്തില് ഇത് വിശേഷണങ്ങളെക്കുറിച്ചുള്ള ഒരു തര്ക്കമല്ല. റോമിന്റെ സഭാഐക്യ പ്രവര്ത്തനത്തിന്റെ ഭാഗമായ ഒരു നീക്കമാണ്. പ്രൊട്ടസ്റ്റന്റുകളുമായി നല്ല ബന്ധം സ്ഥാപിക്കുക, നൂറ്റാണ്ടുകളുടെ വൈരാഗ്യം ലഘൂകരിക്കുക, അ കാലികം ജിജോ കുര്യന് Dec 8, 2025 5 min read അത്രമേല് സ്നേഹിക്കയാല്... സ്നേഹത്തിന് അളവുപാത്രങ്ങളില്ല. കണക്കു കളും തോതുകളും ഇല്ല. സ്കെയിലുകളും മീറ്റ റുകളും ഇല്ല. അളക്കപ്പെടാന് സ്നേഹം ആഗ്രഹി ക്കുന്നുമില്ല. അതു കൊണ്ടാകണം ആരെങ്കിലു മൊക്കെ സ്നേഹിച്ചതിനെക്കുറിച്ച് കണക്കു പറഞ്ഞു തുടങ്ങുന്നിടത്തു നിന്നും സ്നേഹം നിശബ്ദമായി ഇറങ്ങിപ്പോകുന്നത്. അളക്കാനാവാത്ത ദൈവസ്നേഹത്തെ കുറി ച്ചുള്ള ഓര്മ്മയാണ് ക്രിസ്തുമസ്. 'തന്റെ ഏക ജാതനെ നല്കാന് തക്കവിധം അത്രമാത്രം ലോക ത്തെ സ്നേഹിച്ചു' എന്നാണ് പ്രസ്തുത സ്നേഹ ത്തെക്കുറിച്ച് സുവിശേഷത്തില് യോഹന്നാന് ആലേഖനം ചെയ്യുന് കവർസ്റ്റോറി ജോയി മാത്യു Dec 7, 2025 3 min read ജോസഫ് വിചാരങ്ങള് ഓര്മകളുടെ മലമടക്കുകളില്, സംഘര്ഷങ്ങളുടെ സംഘഗാനം. വ്യഥയും മഞ്ഞും ഉള്ളുലയ്ക്കുന്നു. കീറത്തുണിയിലടങ്ങില്ല കുളിര്. പിഞ്ഞിയ ഹൃത്തിലൊതുക്കാനുമാവില്ല ആ രാത്രികളിലെ വേദന. കേവലമനുഷ്യന്റെ ആന്തലുകള്, ദൈവമനുവദിച്ച നിസ്സഹായതകള്. എങ്കിലുമൊരു പെണ്ണിന്റെ മാനത്തെ ന്യായസനത്തിലേക്കെത്തിച്ചില്ല. ചെറു കല്ലുപെറുക്കാന് പോലും ഒരു വിശുദ്ധപാപിയെയും അനുവദിച്ചില്ല. ഈ നിസ്വന്റെ നീതി മാത്രം എപ്പോഴും പുഷ്പിച്ചു നില്ക്കട്ടെ. നീ 'തീ'യാവുന്നതു നീതിയുടെയകലം കൂടുമ്പോഴല്ലേ.. ശാന്തമാം രാത്രിയെന്നുമാലാഖാമ കവിത സോജന് കെ. മാത്യു Dec 7, 2025 1 min read മിണ്ടാട്ടങ്ങള് ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധിശേഖരം തുറക്കാനുള്ള താക്കോല്ക്കൂട്ടങ്ങളാണ് മിണ്ടാട്ട ങ്ങള്. നേരും നന്മയുമുള്ള ആ ഭാഷയ്ക്ക് കാഴ്ചയെ ഉള്ക്കാഴ്ചയാക്കാനുള്ള വിരുതുണ്ട്. മുല്ലവള്ളിയെ അടുത്തുകാണാന് അത് പടരുന്ന നാട്ടുമാവില് ഏണി ചാരുന്ന വിരുതാണ് മിണ്ടാട്ടം. ക്രിസ്മസ്കാലം മിണ്ടാട്ടങ്ങളുടേതാണ്. ദൈവമനുഷ്യ മിണ്ടാട്ടങ്ങളുടെ ഓര്മ്മചെരാതുകള് മണ്ണില് തെളിയുന്ന മാസമാണ് ഡിസംബര്. അത് കേട്ടവരും പറഞ്ഞവരും സന്തോഷചിത്തരായി. ദൈവമനുഷ്യമിണ്ടാട്ടങ്ങളുടെ മഞ്ഞുപോലെ സാന്ദ്രമായ അനുഭവങ്ങളുടെ മേഘത്തുണ് കാലികം ഫാ. ഷാജി CMI Dec 7, 2025 2 min read ഒരുചീള് George Valiapadath Capuchin ഫ്രാന്സിസിന്റെ കവിത ക്രിസ്റ്റഫര് കൊയ് ലോ Franciscanism സംശയിക്കുന്ന തോമ്മാ സാവൂൾ സാവൂൾ നീ എന്തിന് ഞങ്ങളെ പീഡിപ്പിക്കുന്നു? ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന് കവർസ്റ്റോറി അത്രമേല് സ്നേഹിക്കയാല്... സ്നേഹത്തിന് അളവുപാത്രങ്ങളില്ല. കണക്കു കളും തോതുകളും ഇല്ല. സ്കെയിലുകളും മീറ്റ റുകളും ഇല്ല. അളക്കപ്പെടാന് സ്നേഹം ആഗ്രഹി ക്കുന്നുമില്ല. അതു കൊണ്ടാകണം ആരെങ്കിലു മൊക്കെ സ്നേഹിച്ചതിനെക്കുറിച്ച് കണക്കു പറഞ്ഞു തുടങ്ങുന്നിടത്തു നിന്നും സ്നേഹം നിശബ്ദമായി ഇറങ്ങിപ്പോകുന്നത്. അളക്കാനാവാത്ത ദൈവസ്നേഹത്തെ കുറി ച്ചുള്ള ഓര്മ്മയാണ് ക്രിസ്തുമസ്. 'തന്റെ ഏക ജാതനെ നല്കാന് തക്കവിധം അത്രമാത്രം ലോക ത്തെ സ്നേഹിച്ചു' എന്നാണ് പ്രസ്തുത സ്നേഹ ത്തെക്കുറിച്ച് സുവിശേഷത്തില് യോഹന്നാന് ആലേഖനം ചെയ്യുന് ജോയി മാത്യു Dec 7, 2025 3 min read മിണ്ടാട്ടങ്ങള് ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധിശേഖരം തുറക്കാനുള്ള താക്കോല്ക്കൂട്ടങ്ങളാണ് മിണ്ടാട്ട ങ്ങള്. നേരും നന്മയുമുള്ള ആ ഭാഷയ്ക്ക് കാഴ്ചയെ ഉള്ക്കാഴ്ചയാക്കാനുള്ള വിരുതുണ്ട്. മുല്ലവള്ളിയെ അടുത്തുകാണാന് അത് പടരുന്ന നാട്ടുമാവില് ഏണി ചാരുന്ന വിരുതാണ് മിണ്ടാട്ടം. ക്രിസ്മസ്കാലം മിണ്ടാട്ടങ്ങളുടേതാണ്. ദൈവമനുഷ്യ മിണ്ടാട്ടങ്ങളുടെ ഓര്മ്മചെരാതുകള് മണ്ണില് തെളിയുന്ന മാസമാണ് ഡിസംബര്. അത് കേട്ടവരും പറഞ്ഞവരും സന്തോഷചിത്തരായി. ദൈവമനുഷ്യമിണ്ടാട്ടങ്ങളുടെ മഞ്ഞുപോലെ സാന്ദ്രമായ അനുഭവങ്ങളുടെ മേഘത്തുണ് ഫാ. ഷാജി CMI Dec 7, 2025 2 min read മരിയ ഭക്തിയെപ്പറ്റി ഒരു പുതിയ മാര്ഗ്ഗരേഖ (Mater Populi Fidelis) ഒരു മാര്ഗ്ഗരേഖ വത്തിക്കാനില് നിന്നും നല്കാനുണ്ടായ പശ്ചാത്തലവും മരിയഭക്തിയെപ്പറ്റിയുള്ള കത്തോലിക്കാ സഭയുടെ പ്രബോധനവും വ്യക്തമാക്കുന്നു. മാത്യു പൈകട കപ്പൂച്ചിൻ Nov 15, 2025 4 min read ദൈവമാതാവ് : വിശ്വാസത്തിൻ്റെ മാതൃക പൂർണമായും ക്രിസ്തുകേന്ദ്രീകൃതമായ രക്ഷാകരപ്രവർത്തനത്തിലെ സഹകാരി എന്നതുൾപ്പടെ പരിശുദ്ധ മറിയത്തിൻ്റെ പദവികൾ സംബന്ധിച്ച നിർണായകമായ വ്യക്തത നൽകുന്നതാണ് വിശ്വാസതിരുസംഘ( The Dicastery for the Doctrine of Faith) ത്തിൻ്റെ ''വിശ്വാസ സമൂഹത്തിൻ്റെ മാതാവ് ' ( Mother of the faithful People) എന്ന പ്രബോധനം. ക്രിസ്തുവിനോടടുത്ത ആരാധനാപാത്രം എന്ന പ്രത്യേക പദവിക്കല്ല; മറിച്ച് മറിയം, ക്രിസ്തുവിൻ്റെ മനുഷ്യാവതാര രഹസ്യത്തിൻ്റെ ഭാഗമായി എന്നതിനാണ് ഈ പ്രബോധനം ഊന്നൽ നൽകുന്നത് . വിശ്വാസത്തിൻ്റെ പരമ Fr. Midhun J. Francis SJ Nov 13, 2025 3 min read തിരികെ... ഒരു ദിവസം സ്കൂളില് നിന്നും വരുമ്പോള് പോലീസ് വണ്ടികള് മൂന്നെണ്ണം പാഞ്ഞു പോകുന്നത് കണ്ടു. അക്കാലത്ത് പോലീസ് വണ്ടികള് ഒക്കെ കണ്ടാല് ഞങ്ങളും പുറകെ ഓടും. പണ്ട് ഏലക്കാടുകളില് തടി കടത്തുന്ന ചേട്ടന്മാരെ പോലീസ് ഓടിച്ചു പിടിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. വീട്ടിലേക്ക് ചെല്ലുമ്പോള് ഒരു കയറ്റം ഉണ്ട്. താഴെ നിന്നതേ കണ്ടു പോലീസ് ജീപ്പുകള് നിര്ത്തിയിട്ടിരിക്കുന്നത്, ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയുടെ സൈഡില് ആണ്. ഒരു വലിയ ആള്ക്കൂട്ടവും അവിടെയുണ്ട്. എന്തൊക്കെയോ സ്വരവും കേള്ക്കാം. ഞങ്ങള് ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS Nov 4, 2025 3 min read വിലാപമതില് പോലെ, ക്രിസ്തു! അമ്മ വിട പറഞ്ഞു പോയ 2022 ജനുവരിയിലെ അവസാനസന്ധ്യയില്, ഞാന് ആദ്യം ഫേസ്ബുക്കില് കുറിച്ചത് 'മമ്മി ഈശോയുടെ അടുത്തേക്ക് പോയി' എന്നായിരുന്നു. ആ വേര്പാടിന്റെ ദുഃഖത്തെ ഏറെയൊന്നും ആയാസപ്പെടാതെ എനിക്ക് അതിജീവിക്കാന് സാധിക്കും എന്നൊരു ആത്മവിശ്വാസം എനിക്ക് ഉണ്ട് എന്ന് അന്ന് ഞാന് കരുതി. മരണവാര്ത്ത എത്തിയ രാവ് മുഴുവന് ഏകാന്തമായും രഹസ്യമായും മിഴിവാര്ത്ത്, പിറ്റേന്ന് ദേഹം ദഹിപ്പിക്കുമ്പോഴും മറ്റുള്ളവര് വിലപിക്കുമ്പോഴും കരയാതെ നില്ക്കാനുള്ള ബലം ഞാന് നേടിയിരുന്നു (മരിക്കുമ്പോള് കോ അഭിലാഷ് ഫ്രേസര് Nov 2, 2025 3 min read VIEW MORE സഞ്ചാരിയുടെ നാൾവഴി മനുഷ്യപുത്രന് 1 ഒരു കോളത്തിലും ചുരുങ്ങുന്നതല്ല മനുഷ്യന് എന്ന് ദൈവത്തിനെങ്കിലുമറിയാം. സ്വന്തം ഛായയിലും സദൃശ്യതയിലും അവനെ ഉരുവാക്കിയെന്നാണ് ഉല്പത്തിയുടെ സാക്ഷ്യം. ലുത്തിനിയ പ്രാര്ത്ഥനപോലെ നീളുന്ന, എണ്ണിത്തീരാനാവാത്ത ദൈവത്തിന്റെ സദൃശ്യതകളില് കവിഞ്ഞൊഴുകുന്ന അവന്റെ സത്തയും അടക്കം ചെയ്യതിട്ടുണ്ട്. പൊതുവെ ഉദ്ധരിക്കപ്പെടുന്ന വാള്ട്ട്മാന്റെ വരികള് പോലെ: I am large.. I contain multitude ദാവീദ് കാനേഷുമാരിയില് ഏര്പ്പെടാന് ആലോചിക്കുന്ന നേരത്ത് അരുതെന്നു പറയാനായിട്ടാണ് അവിടുന്ന് ശ്രദ്ധിച്ചത ബോബി ജോസ് കട്ടിക്കാട് Dec 15, 2025 പള്ളിക്കൂടം 1 പഠിച്ച പള്ളിക്കൂടത്തിന്റെ വാര്ഷിക ആഘോഷമായിരുന്നു. കടലിരമ്പം കേള്ക്കാം. പ്രകൃത്യാ ബുദ്ധിയുടെ അനുപാതം തീരത്ത് ഉള്ളവര്ക്ക് കൂടുതലാണെന്ന് പഠനങ്ങളുണ്ട്. നക്ഷത്രങ്ങള് പോലും മാഞ്ഞു പോകുന്ന രാവില് ദിശ തെറ്റാതെ മടങ്ങിയെത്തുന്നു എന്നതിനെക്കാള് ഭേദപ്പെട്ട സൂചന വല്ലോം വേണോ? ആ ബുദ്ധിയിലേക്കും ഉണര്വിലേക്കുമാണ് യേശു വന്നത്. കടലില് പോകാനാവാത്ത കാലത്ത് അവര് വലക്കണ്ണികളുടെ കേട് പരിഹരിച്ചു കൊണ്ടേയിരിക്കും. പറഞ്ഞാ പിടുത്തം കിട്ടുന്ന ഒരു ക്ലാസ്സ് മുറിയെന്ന നിലയിലാണ് യേശു കടപ്പുറത്തേ ബോബി ജോസ് കട്ടിക്കാട് Nov 6, 2025 സൂര്യസ്തവത്തിന്റെ എണ്ണൂറാം വര്ഷം പതിമൂന്നാം നൂറ്റാണ്ടില് നിന്നാണ്. ഒരു ചെറുപ്പക്കാരനെ അക്ഷരാര്ത്ഥത്തില് വലിച്ചിഴച്ച് അയാളുടെ അച്ഛന് ബിഷപ്പിന്റെ മുന്പിലെത്തിച്ചു. അയാള്ക്ക് അവനെക്കുറിച്ച് നിറയെ പരാതിയാണ്. സ്വപ്നജീവിയാണയാള്. കുടുംബത്തിന്റെ വ്യാപാരത്തില് പങ്ക് ചേരുന്നില്ല. അളവില്ലാതെ ദരിദ്രര്ക്ക് കൊടുക്കുന്നു. തകര്ന്ന് തുടങ്ങിയ കപ്പേളകളെ സ്വന്തം കഠിനാധ്വാനം കൊണ്ട് പണിതുയര്ത്തുന്നു. കുഷ്ഠരോഗികളോടും യാചകരോടുമൊത്ത് സഹവസിക്കുന്നു. അങ്ങനെ ആരോപണങ്ങള് നീണ്ടു. "ഞാനെന്താണ് ചെയ്തു തരേണ്ടത്?" "എന്റെ ധനത്ത ബോബി ജോസ് കട്ടിക്കാട് Oct 4, 2025 ഡ്രോപ്ഔട്ട് "It's the lost souls that lay the foundation for a better tomorrow, because those beings are not afraid to be lost, they are not afraid... ബോബി ജോസ് കട്ടിക്കാട് Sep 12, 2025 ഹൃദയപക്ഷം നൂറ്റിയഞ്ചു വയസുള്ള ഒരാള് നിലയ്ക്കാതെ പെയ്ത മഴയുള്ള ദിവസം വലിയ ചുടുകാട്ടില് എരിഞ്ഞു പോയി. ഞങ്ങളുടേത് ഒരു ചെറിയ പട്ടണമാണ്. അതിന്റെ... ബോബി ജോസ് കട്ടിക്കാട് Aug 12, 2025 ശരണാലയം സഞ്ചാരിയുടെ നാള്വഴി 1 തെളിഞ്ഞ ബുദ്ധിയായിരുന്നു അയാളുടെ പ്രശ്നം. അതു കൊണ്ടാണ് ഒമ്പതു വയസു തൊട്ടേ തന്റെ പരിസരം തന്നോട് ഒരിക്കലും... ബോബി ജോസ് കട്ടിക്കാട് Jul 15, 2025 VIEW MORE Franciscanism ഫ്രാന്സിസിന്റെ കവിത വിശുദ്ധഗ്രന്ഥത്തിന്റെ വെളിപാടുകള് മനുഷ്യ ബുദ്ധിയെ കടന്നു നില്ക്കുന്ന ഒരു തലത്തിലാണ്. ദൈവം തന്നെക്കുറിച്ച് കുറേ നല്ല കാര്യങ്ങള് വെളിപ്പെടുത്തിയിട്ട് 'നിങ്ങള് അതിനോട് യോജിക്കുന്നുവോ?' എന്നല്ല നമ്മോട് ചോദിക്കുന്നത്. ദൈവം നമ്മുടെ ഇടയില് വന്ന് നമ്മിലൊരുവനായി, തോളത്തുകൈയിട്ട്, നിറങ്ങളുള്ള ഒരു പുറംകുപ്പായം നമ്മെ അണിയിച്ച്, കൈയില് മോതിരമണിയിച്ച്, ഉള്ളില് കൂട്ടിക്കൊണ്ടുപോയി, കൊഴുത്ത കാളക്കുട്ടിയെ കൊന്ന് വിരുന്നൊരുക്കിയ മേശയില് നമ്മെയിരുത്തി, നമുക്കായി സംഗീതമാലപിച്ചു. ഫ്രാന്സ ക്രിസ്റ്റഫര് കൊയ് ലോ 4 min read ഇന്നും പ്രസക്തമാകുന്ന 'സൃഷ്ടികീര്ത്തനം' 800 വര്ഷങ്ങള് പിന്നിടുന്ന അസ്സീസിയിലെ ഫ്രാന്സിസിന്റെ 'സൃഷ്ടികീര്ത്തനം'. അസ്സീസിയിലെ വിശുദ്ധ ഫ്രാന്സിസിന്റെ 'സൃഷ്ടി കീര്ത്തനം'... ടോം മാത്യു 3 min read കൃതജ്ഞതാഗീതം (Canticle of creatures) സര്വ്വപ്രപഞ്ചത്തോടുമുള്ള മനുഷ്യന്റെ സമീപനം ചൂഷണത്തിന്റേതാകുന്ന ഈ കാലഘട്ടത്തില് ഒരു പ്രതിസംസ്കൃതി സാധ്യമാണെന്ന ഫ്രാന്സിസ്കന് പ്രത്യാശ പകരേണ്ടവരാണ് നമ്മള്. അപരനും പ്രകൃതിയും തന്റെ ആവശ്യങ്ങള് നിറവേറ്റാന് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുക്കള് മാത്രമാണെന്ന ധാരണ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ജീവിത കേന്ദ്രമായ ക്രിസ്തുവിനേക്കാള് സമ്പത്തിനും അധികാരത്തിനും പ്രാധാന്യം നല്കുന്ന ഒരു എതിര് സാക്ഷ്യം ഇവിടെയുണ്ട്. "മറ്റേതിനേക്കാളും മേലേയായി ഫ്രാന്സിസ് ഒരു ദാതാവായിരുന്നു. ഏറ് റോണി കിഴക്കേടത്ത് കപ്പൂച്ചിന് 2 min read VIEW MORE കാലികം ചരിത്രത്തിലെ മറിയം 'സഹ-രക്ഷക' (Co-redemptrix), 'മദ്ധ്യസ്ഥ' (Mediatrix) എന്ന മരിയന് വിശേഷണങ്ങള് വത്തിക്കാന് ഒഴിവാക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ചര്ച്ചകള്. ചില കത്തോലിക്കര്ക്ക് ഈ മരിയന് വിശേഷണങ്ങള് പ്രിയപ്പെട്ടതാണ്, എന്നാല് മിക്ക പ്രൊട്ടസ്റ്റന്റുകാര്ക്കും ഇത് അംഗീകരിക്കാനാവില്ല. വാസ്തവത്തില് ഇത് വിശേഷണങ്ങളെക്കുറിച്ചുള്ള ഒരു തര്ക്കമല്ല. റോമിന്റെ സഭാഐക്യ പ്രവര്ത്തനത്തിന്റെ ഭാഗമായ ഒരു നീക്കമാണ്. പ്രൊട്ടസ്റ്റന്റുകളുമായി നല്ല ബന്ധം സ്ഥാപിക്കുക, നൂറ്റാണ്ടുകളുടെ വൈരാഗ്യം ലഘൂകരിക്കുക, അ ജിജോ കുര്യന് Dec 8, 2025 5 min read മിണ്ടാട്ടങ്ങള് ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധിശേഖരം തുറക്കാനുള്ള താക്കോല്ക്കൂട്ടങ്ങളാണ് മിണ്ടാട്ട ങ്ങള്. നേരും നന്മയുമുള്ള ആ ഭാഷയ്ക്ക് കാഴ്ചയെ ഉള്ക്കാഴ്ചയാക്കാനുള്ള വിരുതുണ്ട്. മുല്ലവള്ളിയെ അടുത്തുകാണാന് അത് പടരുന്ന നാട്ടുമാവില് ഏണി ചാരുന്ന വിരുതാണ് മിണ്ടാട്ടം. ക്രിസ്മസ്കാലം മിണ്ടാട്ടങ്ങളുടേതാണ്. ദൈവമനുഷ്യ മിണ്ടാട്ടങ്ങളുടെ ഓര്മ്മചെരാതുകള് മണ്ണില് തെളിയുന്ന മാസമാണ് ഡിസംബര്. അത് കേട്ടവരും പറഞ്ഞവരും സന്തോഷചിത്തരായി. ദൈവമനുഷ്യമിണ്ടാട്ടങ്ങളുടെ മഞ്ഞുപോലെ സാന്ദ്രമായ അനുഭവങ്ങളുടെ മേഘത്തുണ് ഫാ. ഷാജി CMI Dec 7, 2025 2 min read മരിയ ഭക്തിയെപ്പറ്റി ഒരു പുതിയ മാര്ഗ്ഗരേഖ (Mater Populi Fidelis) ഒരു മാര്ഗ്ഗരേഖ വത്തിക്കാനില് നിന്നും നല്കാനുണ്ടായ പശ്ചാത്തലവും മരിയഭക്തിയെപ്പറ്റിയുള്ള കത്തോലിക്കാ സഭയുടെ പ്രബോധനവും വ്യക്തമാക്കുന്നു. മാത്യു പൈകട കപ്പൂച്ചിൻ Nov 15, 2025 4 min read VIEW MORE ഇടിയും മിന്നലും പോയി പള്ളീച്ചെന്നു പറ... ശനിയാഴ്ചയായിരുന്നതുകൊണ്ട് ഏഴരമണിയായി നിത്യസഹായമാതാവിന്റെ നൊവേനയും കഴിഞ്ഞ് ആളുകള് പള്ളിയില്നിന്നിറങ്ങുമ്പോള്. എട്ടുമണിക്ക് എനിക്ക് ആ പള്ളിയില്തന്നെ ഒരു മരണവാര്ഷിക കുര്ബ്ബാന അര്പ്പിക്കാനുണ്ടായിരുന്നുതു കൊണ്ട് ഞാനല്പം നേരത്തെ എത്തിയതായിരുന്നു. ആ കുര്ബ്ബാനയയ്ക്ക് എത്തിയവരും കുര്ബ്ബാന കഴിഞ്ഞിറങ്ങിയവരും പള്ളിമുറ്റത്തു കണ്ടുമുട്ടി പലയിടത്തായി വര്ത്തമാനം പറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. എല്ലാവരുംതന്നെ പരിചയക്കാരും ബന്ധുക്കളുമൊക്കെ ആയിരുന്നതുകൊണ്ട് അവരുടെ ഇടയിലൂടെ മിണ്ടിയ ഫാ. ജോസ് വെട്ടിക്കാട്ട് Dec 4, 2025 3 min read പെരുന്നാളും തിരുനാളും പരിശുദ്ധ അമ്മയും വിശുദ്ധരും സംപ്രീതരാകുന്നത്, നൊവേനയും പെരുനാളുമായി അവരുടെ മുമ്പില് ഓടിക്കൂടുന്നവരുടെ എണ്ണം കാണുമ്പോഴല്ല. മറിച്ച്, ദൈവൈക്യത്തിലെത്തുവാന് അവരു താണ്ടിയ വഴികളറിഞ്ഞ് ആവഴി നടക്കുവാനും, അവരഭിമൂഖീകരിച്ച വൈതരണികളെ തമ്പുരാനില്മാത്രം ശരണപ്പെട്ട് അവരു തരണം ചെയ്തതു പോലെ തരണം ചെയ്യുവാനും സന്നദ്ധരായി, അവരെ മാതൃകയാക്കുന്നവരെ കാണുമ്പോഴാണ്. അങ്ങനെ മാതാവിനെയും വിശുദ്ധരെയും മാതൃയാക്കുന്നവരാണ് 'തിരുനാളാ'ഘോഷിക്കുന്നത്. ഇടവകപ്പെരുനാളിന് ഒരു ദിവസത്തെ സഹായം ചോദിച്ച് പരിചയമുള്ള ഒര ഫാ. ജോസ് വെട്ടിക്കാട്ട് Nov 5, 2025 4 min read അക്കാലം പോയി Laverna Capuchin Ashram, Vagamon കുറച്ചു നാളുകള്ക്കുമുമ്പ് വിദേശത്തുനിന്നും ഒരു മാസത്തെ അവധിക്കു വന്ന ദമ്പതികളാണ്, തിരിച്ചുപോകുന്നതിനു... ഫാ. ജോസ് വെട്ടിക്കാട്ട് Oct 6, 2025 2 min read VIEW MORE കഥ തിരുരാത്രി Selma Legerlof എഴുതിയ Holy night എന്ന ഒരു കഥയുണ്ട്. അവരുടെ മുത്തശ്ശി പറഞ്ഞ ഒരു ക്രിസ്തുമസ് കഥ എന്നരീതിയിലാണ് അവർ കഥപറയുന്നത്. ക്രിസ്തുമസ് രാവിൽ പാതിരാ കുർബാനയ്ക്ക് എല്ലാവരും പോയിരുന്നു. മുത്തശ്ശിയും കൊച്ചുമകളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പള്ളിയിൽ പോകാൻ കഴിയാത്ത വിഷമത്തിൽ ഇരിക്കുമ്പോൾ മുത്തശ്ശി അവളോടു കഥ പറയാൻ തുടങ്ങി. യേശുവിൻ്റെ ജനനവുമായി ബന്ധപ്പെട്ട ഒരു കഥ. ഇരുളു നിറഞ്ഞ ഒരു രാത്രിയിൽ ഒരാൾ വീടായ വീടുകളുടെ വാതിലുകളിൽ മുട്ടി വിളിക്കുകയാണ്. "സ്നേഹിതാ അല്പം തീ തരുമോ. റോണി കിഴക്കേടത്ത് കപ്പൂച്ചിന് 3 min read പത്രോസിന്റെ ഡയറി കുറിപ്പ് 2025 ഡിസംബര് 25 ഈ ഇരുപത്തഞ്ചു ദിവസം പത്തുനാല്പതു വര്ഷത്തെ മറികടക്കുവോ? ഇതുപോലെ എത്ര ദിവസങ്ങള് കടന്നു പോയി. വന്നവഴിയിലെ പരാജയങ്ങളുടെ നെടുവീര്പ്പില്നിന്ന് കുടിച്ചുകുടിച്ചു വീട് മുടിച്ച ഞാന് അങ്ങനെ കുടി തല്ക്കാലം നിറുത്താന് തീരുമാനിച്ചു. വഴിയില് കണ്ടവരെല്ലാം ചോദിച്ചു ഇന്ന് ഇല്ലേ? ഓ! നോമ്പെടുത്തല്ലേ. ഞാന് പോലും അറിയാതെ എനിക്കൊരു പുണ്യ പരിവേഷം ആയിരുന്നു വീട്ടില്. പതിയെ മാത്രം പോയ ദിവസങ്ങള്ക്കിടയില് ഞെരുങ്ങിയ എന്നെ ഞാന് മാത്രം മനസിലാക്കിയ ദിവസങ്ങള്. ഇടയ്ക്കു പിടിവിട ബ്ര. എഡിസണ് പണൂര് 1 min read ഒരു ശുഭപരിണാമക്കഥ "ഇത് ഒരു നടയ്ക്ക് മേലാകുന്ന ലക്ഷണമില്ലച്ചോ". പറയുമ്പോള് തോമാച്ചന്റെ സ്വരം ഇടറിയിരുന്നു. എങ്ങനെ നോക്കി വളര്ത്തിയ ചെറുക്കനാണ്. ഇപ്പോള്... ബിനോയ്.എം.ബി 5 min read VIEW MORE സിനിമ സിനിമ രാഷ്ട്രീയമായി ശരിയാകണമോ?- 3 ആവിഷ്ക്കാര സ്വാതന്ത്ര്യവും കലാകാരന്റെ ഉത്തരവാദിത്തവും മൂന്നദ്ധ്യായങ്ങളിലായി സിനിമയുടെ ചരിത്രം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം... വിനീത് ജോണ് Aug 3, 2025 3 min read മഞ്ഞുമ്മൽ ബോയ്സ് മലയാള ചലച്ചിത്ര വ്യവസായത്തിൽ ഏറ്റവുമധികം സമാഹരിച്ചിട്ടുള്ള ചിത്രം എന്ന് ഖ്യാതി നേടിയ "മഞ്ഞുമ്മൽ ബോയ്സ് " കാണാൻ അവസരം ലഭിച്ചത് കഴിഞ്ഞ മാസം... George Valiapadath Capuchin Jul 22, 2025 2 min read സിനിമ രാഷ്ട്രീയമായി ശരിയാകണമോ? -2 അദ്ധ്യായം 2 വിക്ടോറിയന് യുഗാന്ത്യം "പൊളിറ്റിക്കില് കറക്ട്നെസ്സ്" എന്നത് എന്താണെന്ന് ബോധ്യമുള്ള ഒരു കാലത്തിരുന്നു കഴിഞ്ഞ കാലത്തെ... വിനീത് ജോണ് Jul 1, 2025 3 min read VIEW MORE വേദധ്യാനം വിലയുള്ളവന് കൊടുക്കേണ്ട വില വേദധ്യാനം "ഇത്രത്തോളം യഹോവ സഹായിച്ചു, ഒന്നുമില്ലായ്മയില് നിന്നെന്നെ ഉയര്ത്തി" എന്ന് മലയാളഗാനം പാടുന്നു. "There shall be showers of blessings, this is the promise of love" എന്ന് ഇംഗ്ലീഷ് ഗാനവും. ഈദൃശ ഗാനങ്ങള് പള്ളികളിലും മറ്റു പ്രാര്ത്ഥനാ സ്ഥലങ്ങളിലും കേട്ടുകേട്ട് ക്രിസ്തു അനുഗ്രഹത്തിന്റെ തോരാത്ത മഴ പെയ്യിക്കുന്നവനാണെന്ന പൊതുബോധം ശക്തമാണു നമ്മുടെ നാട്ടില് എന്നാണു തോന്നുന്നത്. അതേ സമയം, അവന്റെ സുവിശേഷം മാരകമാണെന്നും, അതു "ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയില ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ 4 min read വിശ്വാസം - പ്രവൃത്തി = വിഡ്ഢിത്തം വേദധ്യാനം ആമുഖം മിറോസ്ലാവ് വുള്ഫിന്റെ പ്രസിദ്ധമായ ഒരു നിരീക്ഷണം ചോദ്യമാക്കി മാറ്റിപ്പറയുകയാണ്: "യേശുവില് വിശ്വസിക്കുന്ന എത്ര പേര് അവന്റെ ആശയങ്ങളില് വിശ്വസിക്കുന്നുണ്ട്" (Exclusion and Embrace, p. 276)? വിശ്വാസമെന്നത് ചേരിതിരിഞ്ഞുള്ള പോര്വിളികള്ക്കും തെറിവിളികള്ക്കുമുള്ള സാധൂകരണമായി അവതരിപ്പിക്കപ്പെടുമ്പോള് ഈ ചോദ്യത്തിന്റെ മുഴക്കം കൂടുകയാണ്. വുള് ഫിന്റെ നിരീക്ഷണം മറ്റൊരു രീതിയില് ബൈബിളില്തന്നെ കാണാം: "താന് പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്റെ സഹോദരനെ ദ ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ 4 min read ചിലതൊന്നും നമ്മുടെ കൈകളിലല്ല ആമുഖം മര്ക്കോസിന്റെ നാലാമധ്യായത്തില് വിത്തിന്റെ മൂന്നുപമകളുണ്ട്: വിതക്കാരന്റെ ഉപമ (4:1-20), വിത്തിന്റെ ഉപമ (4:26-29),... ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ 5 min read VIEW MORE മനോവിജ്ഞാനം ശാന്തതയില് നിന്ന് കര്മ്മോല്സുകതയിലേക്ക് പ്രസാദത്തിലേക്ക് പതിനാല് പടവുകള് വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder)ത്തിനും മരുന്നില്ലാ ചികില്സയായി ഡോ ലിസ് മില്ലര് സ്വാനുഭവത്തില് നിന്ന് വികസിപ്പിച്ചെടുത്ത മനോനില ചിത്രീകരണം (mood mapping) തുടരുന്നു. പ്രസാദാല്മക ഊര്ജം (Positive energy ) കൈവരിക്കുന്നതിനുള്ള മാര്ഗങ്ങള് ചര്ച്ച ചെയ്യുന്ന പതിനാലാം ദിനത്തിലാണ് നാം ഇപ്പോള് എത്തി നില്ക്കുന്നത്. ശാന്തമായ മനോനിലയില് നിന്ന് കര്മോല്സുകതയിലേക്ക് എത്തുന്നതിനായി ടോം മാത്യു Dec 13, 2025 2 min read ആനന്ദഭരിതം ക്രിസ്തീയ ജീവിതം മനുഷ്യൻ ഇന്ന് ഏറ്റവുമധികം പ്രയത്നിക്കുന്നത് സന്തോഷം കണ്ടെത്തുന്നതിനു വേണ്ടിയാണ്. എന്നാൽ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ആനന്ദം എന്നത് ക്ഷണികമായ ഒരു വികാരമല്ല, മറിച്ച് ഹൃദയത്തിന്റെ ആഴത്തിൽ പാകപ്പെട്ടുനിൽക്കുന്ന പരിശുദ്ധാത്മാവിന്റെ ഫലമാണ് (ഗലാ. 5:22); നിർദ്ധിഷ്ടമായ പരിശീലനത്തിലൂടെ അതിനെ പരിപോഷിപ്പിക്കുകയും ചെയ്യാം. പ്രാർത്ഥന, കൃതജ്ഞത, സേവനം, പരിശുദ്ധ അമ്മയോടുള്ള സ്നേഹം എന്നീ ശീലങ്ങൾ വെറും ആത്മീയ കല്പനകളല്ല, മറിച്ച് മനുഷ്യനെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്തിനുള്ള മാർഗരേഖ റോണിയ സണ്ണി Dec 3, 2025 5 min read പ്രസാദാല്മക ഊര്ജം പ്രസാദത്തിലേക്ക് 14 പടവുകള് വിഷാദരോഗ (depression) ത്തിനും അതിന്റെ അതി തീവ്രനിലയായ വിരുദ്ധ ധ്രുവ മാനസിക വ്യതിയാന (bipolar disorder) ത്തിനും മരുന്നില്ലാ ചികില്സയായി സ്വാനുഭവത്തില് നിന്ന് ഡോക്ടര് ലിസ് മില്ലര് രൂപപ്പെടുത്തിയ പതിനാലു ദിനം കൊണ്ടു പൂര്ത്തിയാവുന്ന മനോനില ചിത്രണം (mood mapping) അവസാന ദിവസ ചിന്തകളാണ് നാം ഇപ്പോള് പങ്കുവയ്ക്കുന്നത്. പ്രസാദാല്മക ഊര്ജം (Positive energy) കൈവരിക്കുന്നതിനുള്ള മാര്ഗങ്ങളാണ് ഈ ദിനത്തില് നാം ചര്ച്ച ചെയ്യുക. ശാന്തവും അതേ സമയം കര്മ്മ ടോം മാത്യു Nov 8, 2025 2 min read VIEW MORE
- About Us | Assisi Magazine
Assisi Magazine is a premier digital and print publication founded in 1953, specializing in the intersection of social justice, environmental stewardship, and contemporary spirituality, provides expert analysis and Franciscan-inspired perspectives on global ethical issues for a diverse audience of thinkers and advocates. With over seven decades of editorial history, Assisi Magazine remains a trusted primary source for readers seeking deep inquiry into faith-based activism and sustainable living. ABOUT US Assisi Magazine is a premier digital and print publication founded in 1953, specializing in the intersection of social justice, environmental stewardship, and contemporary spirituality. Headquartered in Kerala, India, the magazine provides expert analysis and Franciscan-inspired perspectives on global ethical issues for a diverse audience of thinkers and advocates. With over seven decades of editorial history, Assisi Magazine remains a trusted primary source for readers seeking deep inquiry into faith-based activism and sustainable living. About Us 1953 ഒക്ടോബര് മാസത്തില് 'സെറാഫിക് റിപ്പോര്ട്ടര്' എന്ന പേരില് ആരംഭിച്ച ഒരു ചെറുബുള്ളറ്റിന് ആണ് 1956-ല് 'അസ്സീസി മാസിക' എന്ന നാമധേയം സ്വീകരിച്ച് നാളിതുവരെ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില് യേശുവിന്റെയും അസ്സീസിയിലെ ഫ്രാന്സിസിന്റെയും മാനവികസന്ദേശത്തിന്റെ ജിഹ്വയായി വര്ത്തിക്കുന്നത്. കാലത്തിന്റെ ചുവരെഴുത്തുകള് വായിച്ച് ധാര്മ്മിക നിലപാടുകള് ഉറപ്പിക്കാന് 'അസ്സീസി' എക്കാലവും ശ്രമിച്ചിട്ടുണ്ട്. ആധുനിക മനുഷ്യന്റെ മനസ്സിനോടും മസ്തിഷ്കത്തോടും ചേര്ന്നുനിന്ന് അവന്റെ/അവളുടെ ജീവിതപ്രശ്നങ്ങളോട് ക്രിസ്തു ദര്ശനത്തിന്റെ സമഗ്രതയില് സംവദിക്കാനും അവര്ക്കു സഹയാത്രികയാകാനും 'അസ്സീസി' ബദ്ധശ്രദ്ധയാണ്. വിശ്വാസവും പ്രവൃത്തിയും തമ്മില് അഭേദ്യമായ ബന്ധമുണ്ടാകണമെന്ന് ഞങ്ങള് എന്നും വിശ്വസിക്കുന്നു. ആത്മീയതയെന്നാല് സമൂഹത്തെക്കുറിച്ചുള്ള ആകുലപ്പെടലാണെന്ന് ഞങ്ങള് കരുതുന്നു. ചുറ്റും നൊമ്പരം തിന്നു കഴിയുന്ന സഹജീവികളെ കാണുന്ന കണ്ണായി മാസിക വര്ത്തിക്കുന്നു. ഓരോ ശിശുരോദനത്തിലും അലിഞ്ഞു ചേര്ന്നിരിക്കുന്ന ഈശ്വരവിലാപം ശ്രദ്ധിക്കാന് ഞങ്ങള് വായനക്കാരെ ഓര്മ്മിപ്പിക്കുന്നു. കേവലം ഭൗതികമായ ഭോഗാസക്തിക്കും അധികാരദുര്മോഹത്തിനും വേണ്ടി അധര്മ്മങ്ങളെ ധര്മ്മങ്ങളാക്കി മാറ്റുന്ന ശാക്തികചേരികള്ക്കെതിരെ നിലപാടുകള് സ്വീകരിക്കുന്നു, ഞങ്ങളുടെ മാസിക. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്നും ഈ പ്രസിദ്ധീകരണം ശ്രമിച്ചിട്ടുള്ളത്. എല്ലാവരും ആത്യന്തിക സത്വത്തിലേക്കുള്ള യാത്രിയിലാണെന്നും, ഓരോ കാലഘട്ടത്തിലും സത്യം കണ്ടെത്തപ്പെടേണ്ടതാണെന്നുമുള്ള വിശ്വാസമാണ് അസ്സീസി മാസിക പുലര്ത്തുന്നത്. അവസാന വാക്ക് തങ്ങളുടേതാണെന്ന അവകാശവാദം അസ്സീസിക്കില്ല. കൂട്ടായ അന്വേഷണമാണ് നീതി നിറഞ്ഞ സമൂഹസൃഷ്ടിക്കാവശ്യം എന്ന് അങ്ങനെ തിരിച്ചറിയപ്പെടുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, വിമോചനംദൈവശാസ്ത്രം, പരിസ്ഥിതി, മനുഷ്യാവകാശം, മതാതീതമായ ആത്മീയത എന്നിങ്ങനെ അനേകമനേകം വിഷയങ്ങള് മാസിക കൈകാര്യം ചെയ്തുവരുന്നു. ബദല് അന്വേഷണങ്ങളെ ഈ മാസിക എന്നും പിന്തുണച്ചിട്ടുണ്ട്. ജനകീയ സമരങ്ങളോടൊപ്പം പക്ഷം ചേര്ന്നിട്ടുണ്ട്. പ്രകൃതിക്കെതിരെ മനുഷ്യന് നടത്തുന്ന കൈയ്യേറ്റങ്ങള്ക്കെതിരേ മനുഷ്യ മനസ്സാക്ഷിയെ ഉണര്ത്തിയിട്ടുണ്ട്. നേരിലും നന്മയിലും നീതിയിലും അധിഷ്ഠിതമായ ഒരു നാളെ പുലരുംവരെ ഉറങ്ങാത്ത കണ്ണുകളോടെയും ജാഗ്രതയേറിയ കരചരണങ്ങളോടെയും ഞങ്ങള് ഇനിയും തുടരുമെന്ന് മാനവസമൂഹത്തോട് ഞങ്ങള് വാഗ്ദാനം ചെയ്യുന്നു. Since its inception in 1953, Assisi Magazine has been a beacon of the gospel message championed by Jesus and Francis of Assisi, resonating within Kerala's cultural landscape. More than just a publication, 'Assisi ' has served as a moral compass, deciphering the societal graffiti of each era. Rooted in the belief that faith must be accompanied by action, the magazine views spirituality as an intrinsic concern for society, urging readers to heed the divine call echoing in the cries of the vulnerable. Rejecting the allure of materialistic gratification and power, Assisi Magazine stands in opposition to those who twist vices into virtues. It embraces a philosophy of inquiry over argument, recognizing that truth evolves with each age and requires collective exploration. Through its pages, the magazine delves into a myriad of topics, from freedom and democracy to environmental stewardship and transcendental spirituality, championing alternative perspectives and aligning itself with grassroots movements for justice. With an unwavering commitment to humanity's journey towards a tomorrow defined by integrity and justice, Assisi Magazine , under the auspices of the Franciscan Capuchin Congregation of Assisi, continues to be the prophetic voice of Christ and the embodiment of mercy in society. Through its newly launched website, Assisimagazine.com , a treasure trove of thought-provoking articles dating back to 1953 awaits, ensuring that the legacy of moral engagement and societal transformation endures into the digital age. എഡിറ്റോറിയൽ ബോർഡ് പ്രിൻസ് കരോട്ടുചിറക്കൽ കപ്പൂച്ചിൻ Editor in Chief റോണി കിഴക്കേടത്ത് കപ്പൂ ച്ചിൻ Managing Editor മാർട്ടിൻ മാന്നാത്ത് കപ്പൂച്ചിൻ Manager ജിതിൻ വടക്കുംമുറി കപ്പൂച്ചിൻ Asst. Manager Page setting Biju George Lisy Raju Social Media manager Rije Mathew Sini James Vineeth John Copy Editor Moly ഉപദേശക സമിതി ബോബി ജോസ് കട്ടിക്കാട് ടോം കണ്ണന്താനം ജോർജ്ജ് വലിയപാടത്ത് ജിജോ കുര്യൻ ഷാജി കരിംപ്ലാനിൽ ജോസ് വെട്ടിക്കാട്ട് Mission Rejecting the allure of materialistic gratification and power, Assisi Magazine stands in opposition to those who twist vices into virtues. It embraces a philosophy of inquiry over argument, recognizing that truth evolves with each age and requires collective exploration. Vision Through its pages, Assisi magazine delves into a myriad of topics, from freedom and democracy to environmental stewardship and transcendental spirituality, championing alternative perspectives and aligning itself with grassroots movements for justice. Our Policies Privacy Policy Terms & Conditions Shipping Policy Refund Policy Pricing Structure Contact Us
- Items (List) | Assisi Magazine
Item List Read More This is a Title 03 This is placeholder text. To change this content, double-click on the element and click Change Content. Read More This is a Title 02 This is placeholder text. To change this content, double-click on the element and click Change Content. Read More This is a Title 01 This is placeholder text. To change this content, double-click on the element and click Change Content. Read More





