top of page

ഒരിക്കലും മറക്കരുത്

Mar 1, 2014

3 min read

രാഹുല്‍ പണ്ഡിത
Crowd.

പശ്ചിമഡല്‍ഹിയിലുള്ള ജനക്പുരി പ്രദേശത്തെ ഒരു സര്‍ക്കാര്‍ വക കോളനിയില്‍ താമസിക്കുന്ന ഒരു സ്ത്രീയുമായി ബന്ധപ്പെടാന്‍ ഏറെ വര്‍ഷങ്ങളായി ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സെന്‍ട്രല്‍ ഡല്‍ഹിയിലുള്ള ഒരു പാര്‍ക്കിന് ഈ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ പേരാണ് കൊടുത്തിരിക്കുന്നത്. കാശ്മീര്‍ താഴ്വാരത്തുള്ള തന്‍റെ വീടിന്‍റെ മുകളില്‍ കിടന്ന ഒരു വീപ്പയ്ക്കകത്തു കയറി ഒളിച്ചിരുന്ന ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍ ബി.കെ.ഗജ്ജുവിന് 1990 മാര്‍ച്ച് 22-നു വെടിയേല്ക്കുമ്പോള്‍ ഉദ്ദേശം എന്‍റെ പ്രായമായിരുന്നു. അദ്ദേഹത്തെ തേടിവന്ന മൂന്നുഭീകരര്‍ക്ക് ആദ്യം അദ്ദേഹത്തെ കണ്ടെത്താനായില്ല. അവര്‍ പോകാന്‍ തുടങ്ങവേ, അയല്‍പക്കത്തെ ഒരു സ്ത്രീ ഗജ്ജു ഒളിച്ചിരുന്ന വീപ്പ ചൂണ്ടിക്കാണിച്ചുകൊടുത്തു. മടങ്ങിവന്ന ഭീകരരുടെ തോക്കുകളില്‍ നിന്ന് വീപ്പക്കുള്ളിലേക്ക് വെടിയുണ്ടകള്‍ തുളഞ്ഞുകയറി.


ഈ അരുംകൊല കണ്ടുകൊണ്ടുനിന്നത് അയാളുടെ ഭാര്യ വിജയ ഗജ്ജുവായിരുന്നു. തന്നേയും കൊല്ലാന്‍ അവള്‍ ഭീകരരോട് കേണപേക്ഷിച്ചതാണ്. ഭര്‍ത്താവിന്‍റെ ശവശരീരത്തെയോര്‍ത്തു ശിഷ്ടകാലം കരഞ്ഞു ജീവിക്കാന്‍ അവളെ വെറുതെവിടുന്നുവെന്ന് അവര്‍ മറുപടി നല്കി.